കേരളത്തിൻ്റെ പാരീസ് കമ്യൂണിന് 78 വയസ്; രക്തസാക്ഷികൾ മരിക്കുന്നില്ല..!

ആലപ്പുഴയിലെ കേവലം രണ്ട് സ്ഥലപ്പേരുകളെ ലോക വിപ്ലവ പ്രസ്ഥാനത്തിൻ്റെ അമരത്തേക്ക് നയിച്ച വീരേതിഹാസ മുദ്രാവാക്യം കൂടിയാണത്

l ബൗദ്ധേയൻ

“അലകിന്നറ്റം ചെത്തി മിനുക്കി
ആവി പറക്കും ചോരയിൽ മുക്കി
സർ സിപിയുടെ പട്ടാളത്തെ
വിരിഞ്ഞ മാറിൽ തടഞ്ഞു നിർത്തിയ
ധീര രക്തസാക്ഷികളേ….
നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ..!”

പുന്നപ്ര വയലാറിൻ്റെ ധീര രണ സ്‌മരണകൾക്ക് എട്ട് പതിറ്റാണ്ട് പ്രായമാകുന്നു. കേരളത്തിൻ്റെ കമ്യൂണിസ്റ്റ് ചരിത്രത്തിൽ തങ്കലിപികളാൽ കോറിയിടപ്പെട്ട അനശ്വര ഗാഥയാണ് പുന്നപ്ര വയലാർ. ആലപ്പുഴയിലെ കേവലം രണ്ട് സ്ഥലപ്പേരുകളെ ലോക വിപ്ലവ പ്രസ്ഥാനത്തിൻ്റെ അമരത്തേക്ക് നയിച്ച വീരേതിഹാസ മുദ്രാവാക്യം കൂടിയാണത്. അനേകായിരം ധീര വിപ്ലവകാരികളുടെ ചോരയുടെ ചരിത്രവും അതിനുണ്ട്.

“ഇനിയൊരു നൂറു കൊല്ലത്തേക്ക് ഈ മണ്ണിൽ കമ്യൂണിസ്റ്റുകാരുണ്ടാവില്ല”, വയലാറിൻ്റെ മണ്ണിൽ ചോരപ്പുഴ ഒഴുക്കിയതിന് ശേഷമുള്ള ദിവാൻ്റെ ചരിത്ര പ്രസിദ്ധമായ പ്രഖ്യാപനമാണിത്. എന്നാൽ അത് പറഞ്ഞ് ഒരു കൊല്ലം തികയുന്നതിന് മുമ്പ് തന്നെ തിരുവിതാംകൂറിൻ്റെ ദിവാൻ പട്ടാഭിരാമൻ രാമസ്വാമി അയ്യർക്ക് കേരളത്തിൻ്റെ മണ്ണ് വിട്ട് പലായനം ചെയ്യേണ്ടി വന്നു എന്നതാണ് ചരിത്രം.

അതിന് ശേഷം ഐക്യ കേരളത്തിൻ്റെ ആദ്യ മന്ത്രിസഭ മുതൽ ആദ്യ തുടർഭരണവും കമ്യൂണിസ്റ്റ് പാർട്ടി സ്വന്തമാക്കി എന്നതും കമ്യൂണിസ്റ്റ് വിരുദ്ധർക്കുളള പാഠങ്ങളായി നിലനിൽക്കുന്നു. അങ്ങനെ രാഷ്ട്രീയ കൈരളിയെ ചെഞ്ചുവപ്പണിയിക്കുന്നതിൽ പുന്നപ്ര വയലാറിൻ്റെ രണ സ്‌മരണകൾക്കുളള സ്വാധീനം അവർണനീയമാണ്. ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ചോരത്തുള്ളികളാൽ കോറിയിടപ്പെട്ട ധീരോദാത്തമായ അധ്യായമാണ് വയലാർ.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും സവർണ ഭൂപ്രഭുത്വത്തിനും എതിരായി നടന്ന എക്കാലത്തെയും മികച്ച സ്വാതന്ത്ര്യ സമര പോരാട്ടം. സർ സിപിയുടെ പട്ടാളത്തെ വാരിക്കുന്തവുമേന്തി നേരിട്ട വീരന്മാരായ കമ്യൂണിസ്റ്റുകളുടെ സമര ധീരതക്ക് ഏഴര പതിറ്റാണ്ടിലേറെ പ്രായമായിരിക്കുന്നു. “അമേരിക്കൻ മോഡൽ അറബിക്കടലിൽ” എന്നാർത്തു വിളിച്ചു കൊണ്ട് യന്ത്രത്തോക്കുകളുടെ മുന്നിലേക്ക് ചാടിവീണ ആ ധീര ദേശാഭിമാനികളുടെ ചോരയ്ക്ക് മുകളിൽ ചവിട്ടി നിന്ന് പടുത്തുയർത്തിയതാണ് ഐക്യകേരളത്തിൻ്റെ ഈ സോഷ്യലിസ്റ്റ് വിജയഗാഥ.

മലയാളത്തിൻ്റെ ഭൂമിക കണ്ട ഏറ്റവും വലിയ സമര കാഹളമായി പുന്നപ്ര വയലാർ സമരം നിലനിൽക്കുന്നതും അത് കൊണ്ട് തന്നെയാണ്. ഇന്നും നിലയ്ക്കാത്ത സമര പോരാട്ടങ്ങളുടെ വീഥികളിൽ വിപ്ലവത്തിൻ്റെ സ്‌മരണകളുണർത്തി പുന്നപ്ര വയലാർ രക്തസാക്ഷികളുടെ മുദ്രാവാക്യങ്ങൾ ഉയർന്നു കേൾക്കുകയാണ്.

ഈറനണിയിക്കുന്ന ഓർമകളായി ആ ധീര രക്തസാക്ഷിത്വത്തിൻ്റെ ഓർമകൾ ഇന്നും ജന ഹൃദയങ്ങളിലുണ്ട്… അതെ, രക്തസാക്ഷികൾക്ക് മരണമില്ല..!

പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്‍റെ ഭാഗമായുള്ള ദീപശിഖാ പ്രയാണം വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ നിന്ന്‌ മുതിർന്ന സിപിഐഎം നേതാവ്‌ ജി.സുധാകരൻ ദീപശിഖ അത്‌ലറ്റിന്‌ കൈമാറി. ഒമ്പത്‌ മണിക്ക്‌ മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ കെവി ദേവദാസ്‌ ദീപശിഖ അത്‌ലീറ്റിന്‌ കൈമാറി. വയലാറിൽ എത്തുന്ന ഇരുദീപശിഖകളും കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ എം.സി സിദ്ധാർഥൻ ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു.

വൈകുന്നേരം മൂന്ന് മണിക്ക് വയലാർ രാമവർമ അനുസ്‌മരണ സാഹിത്യ സമ്മേളനത്തിൽ ഡോ. സുനിൽ പി ഇളയിടം സംസാരിക്കും. അഞ്ചു മണിക്ക് പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം.എ ബേബി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി.എം തോമസ്‌ ഐസക്‌, സി.എസ്‌ സുജാത, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം തുടങ്ങിയവർ സംസാരിക്കും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ കൂടുതൽ വ്യക്തിഗതമാക്കിയ (Personalized) മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ടാണ് ഈ സേവനം എത്തിയിരിക്കുന്നത്. എക്സ് (X) പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ പ്രീമിയം സബ്സ്ക്രിപ്ഷനുകളിൽ നിന്ന് വ്യത്യസ്തമായി, ആപ്പിന്റെ അടിസ്ഥാന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താതെ, ആപ്പിനെ വേറിട്ട രീതിയിൽ...

Keep exploring...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

More News

ഗൂഗിൾ റീകാപ്ച മാറുന്നു: ഇനി മനുഷ്യനാണെന്ന് തെളിയിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യണം

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മൾ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാൻ ഗൂഗിൾ ഉപയോഗിക്കുന്ന 'ക്യാപ്ച' (CAPTCHA) സംവിധാനത്തിൽ വിപ്ലവകരമായ...

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും; അന്തിമ കൂടിയാലോചന തുടരും

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകിയേക്കും. മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് ആദ്യം സൂചനകൾ ഉണ്ടായിരുന്നെങ്കിലും ബുധനാഴ്‌ചയും നിര്‍ണായക ചര്‍ച്ചകള്‍...

എന്ത് കൊണ്ടായിരിക്കും പരാജയപ്പെട്ടിട്ടും പിണറായി വിജയന് എതിരെ മത്സരിച്ച വി. പി അബ്ദുൽ റഷീദ് മാത്രം ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്?

| ശ്രീകാന്ത് പികെ 2016 - ലാണ് സഖാവ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ ആദ്യമായി മത്സരിക്കാനായി വരുന്നത്. അതിന്...

നീറ്റ്- യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി; സിബിഐ അന്വേഷണം

മെയ് 3ന് നടത്തിയ നീറ്റ് (യുജി) 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്‌ച...

‘മോദിയുടെ ചെലവ് ചുരുക്കൽ നടപടികൾ’; ഇന്ധന വിതരണ ആശങ്കകൾക്ക് മറുപടി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ, ഇന്ധന വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്‌ച ഉറപ്പ് നൽകി....