വെനിസ്വേലയുടെ തീരത്ത് യുഎസ് സൈനിക വിന്യാസം ഭരണമാറ്റത്തിന് കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ പറഞ്ഞു. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സ്ഥാനഭ്രഷ്ടനാക്കാൻ സഹായിച്ചാൽ രാജ്യത്തിനെതിരെയുള്ള യുഎസ് ആക്രമണങ്ങളെ സ്വാഗതം ചെയ്യുമെന്ന് ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് സൂചന നൽകി.
അതേസമയം, മഡുറോയ്ക്ക് മയക്കുമരുന്ന് കാർട്ടലുകളുമായി ബന്ധമുണ്ടെന്ന് അമേരിക്ക ആരോപിക്കുന്നുണ്ട്. അദ്ദേഹത്തെ അമേരിക്ക “മയക്കുമരുന്ന് ഭീകരൻ” എന്നാണ് വിശേഷിപ്പിക്കുന്നത് . ഈ വർഷം ആദ്യം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പടിഞ്ഞാറൻ കരീബിയനിലേക്ക് ഒരു നാവിക സേനയെ വിന്യസിചിരുന്നു. സെപ്റ്റംബർ മുതൽ, വെനിസ്വേലയുടെ തീരത്ത് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കപ്പലുകൾ യുഎസ് സേന ആക്രമിക്കുകയും ചെയ്തു .
നിലവിൽ അമേരിക്ക തങ്ങളുടെ നാവിക സാന്നിധ്യം വികസിപ്പിക്കുകയാണെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്ക് അപ്പുറത്തേക്ക് ദൗത്യം വ്യാപിപ്പിക്കാൻ കഴിയുമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. വെനിസ്വേലയ്ക്കുള്ളിൽ നേരിട്ടുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ട്രംപ് പദ്ധതിയിട്ടിരുന്നില്ല, പക്ഷേ സാധ്യതയുള്ള ലക്ഷ്യങ്ങളുടെ പട്ടിക അവലോകനം ചെയ്തതായി റിപ്പോർട്ടുണ്ട്.
ബ്ലൂംബെർഗിന്റെ ‘ദി മിഷാൽ ഹുസൈൻ ഷോ’യിൽ യുഎസ് സൈനിക നടപടിയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, മച്ചാഡോ പറഞ്ഞത് , “ഇപ്പോൾ നടക്കുന്ന സംഘർഷം രൂക്ഷമാകുന്നത് മാത്രമാണ് മഡുറോയെ പിൻവാങ്ങാൻ സമയമായി എന്ന് മനസ്സിലാക്കാൻ പ്രേരിപ്പിക്കുന്ന ഏക മാർഗം എന്ന് ഞാൻ വിശ്വസിക്കുന്നു.”൦- എന്നാണ്.
കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ മഡുറോ നിയമവിരുദ്ധമായി അധികാരം പിടിച്ചെടുത്തുവെന്നും അതിൽ നിന്ന് തന്നെ വിലക്കിയിരുന്നുവെന്നും അവർ അവകാശപ്പെട്ടു . പ്രതിപക്ഷ സ്ഥാനാർത്ഥി എഡ്മുണ്ടോ ഗൊൺസാലസ് ഉറുട്ടിയ തിരഞ്ഞെടുപ്പിൽ വിജയിച്ചുവെന്നും മച്ചാഡോ അവകാശപ്പെട്ടു. മഡുറോയെ പുറത്താക്കുന്നത് “പരമ്പരാഗത രീതിയിൽ ഭരണമാറ്റം” ആയിരിക്കില്ലെന്നും അവർ പറഞ്ഞു, കാരണം അദ്ദേഹം “നിയമാനുസൃത പ്രസിഡന്റല്ല”, മറിച്ച് “ഒരു മയക്കുമരുന്ന് ഭീകര ഘടനയുടെ തലവനാണ്” എന്നാണ് അവർ പറയുന്നത്.



