11 വർഷങ്ങൾക്ക് ശേഷമുള്ള മാവോയിസ്‌റ്റ് നേതാവ് രൂപേഷിന്റെ ജയിൽ മോചനം

സിപിഐ എംഎല്ലിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ രൂപേഷ് പിന്നീട് മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായി മാറുകയായിരുന്നു . ഒളിവിൽ പ്രവർത്തിച്ചിരുന്ന രൂപേഷിനെ 2015 മെയ് 4-നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന തൃശൂർ സ്വദേശിയായ രൂപേഷ് ജയിൽമോചിതനായി. പത്ത് വർഷത്തിലേറെയായി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന അദ്ദേഹം വിവിധ കേസുകളിൽ ജാമ്യം നേടിയതോടെയാണ് പുറത്തിറങ്ങിയത്.

കേരളത്തിലും തമിഴ്നാട്ടിലുമായി നാൽപ്പതിലധികം കേസുകളാണ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗം കേസുകളും പിന്നീട് തള്ളിക്കളഞ്ഞിരുന്നു. ജയിൽമോചനത്തിന് മുമ്പ് പുതിയ കേസുകൾ ചുമത്തി തടവിൽ തുടരാൻ ശ്രമമുണ്ടായിരുന്നുവെന്ന് പങ്കാളിയായ ഷൈന ആരോപിച്ചിരുന്നു.

സിപിഐ എംഎല്ലിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ രൂപേഷ് പിന്നീട് മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായി മാറുകയായിരുന്നു . ഒളിവിൽ പ്രവർത്തിച്ചിരുന്ന രൂപേഷിനെ 2015 മെയ് 4-നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ കേസുകളിൽ കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും പുറത്തിറക്കരുതെന്ന നിലപാട് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരും ഇടതുപക്ഷ എഴുത്തുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എല്ലാ കേസുകളിലും ജാമ്യം ലഭിക്കുകയും ശിക്ഷാകാലാവധി പൂർത്തിയാവുകയും പിഴ അടയ്ക്കുകയും ചെയ്തതോടെ മോചനം ഉറപ്പായിരുന്നെങ്കിലും, കർശന ജാമ്യ വ്യവസ്ഥകളും മറ്റ് നടപടികളും കാരണം പുറത്തിറങ്ങുന്നത് വൈകിയതായും ആരോപണം ഉണ്ടായിരുന്നു.

ജയിലിൽ കഴിയുന്നതിനിടെ ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ എന്ന നോവലിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചതിനെ തുടർന്ന് രൂപേഷ് നിരാഹാര സമരം നടത്തിയിരുന്നു. മുൻപ് ‘വസന്തത്തിലെ പൂമരങ്ങൾ’, ‘മാവോയിസ്റ്റ്’ എന്നീ നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

കേരളത്തിലും കർണാടകയിലുമായി രജിസ്റ്റർ ചെയ്ത ചില കേസുകളിൽ യുഎപിഎ ചുമത്തിയത് നിയമാനുസൃത നടപടികൾ പാലിച്ചല്ലെന്ന കാരണത്താൽ ഒഴിവാക്കുകയും കർണാടകയിലെ ഏക കേസിൽ വെറുതെ വിടുകയും ചെയ്തിരുന്നു. പത്ത് വർഷത്തിലേറെയായ തടവിൽ ഭൂരിഭാഗവും വിചാരണാ തടവുകാരനായിരുന്നു. അടിയന്തര കുടുംബ സാഹചര്യങ്ങളിൽ മാത്രമാണ് പൊലീസ് കാവലോടെയുള്ള സന്ദർശനങ്ങൾക്ക് അനുവാദം ലഭിച്ചിരുന്നത്; ഇതുവരെ സ്ഥിരമായ പരോളോ ജാമ്യമോ ലഭിച്ചിരുന്നില്ല.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...