ശവമെടുക്കുന്നതിനാൽ നാട്ടുകാരെല്ലാവരും ശവം വാരി എന്നു വിളിച്ചു; ‘മരണക്കൂട്ട്’ പുസ്തക വായന

സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്റെ കൂട്ടുകാരൻ  മുങ്ങി മരിച്ചപ്പോൾ മൃതദേഹം എടുക്കാൻ പുഴയിൽ ഇറങ്ങിയാണ് ആദ്യമായി വിനു തൊഴിലിലേക്ക് എത്തുന്നത്. അന്ന് തുടങ്ങിയതാണ് വിനുവിന് മൃതദേഹങ്ങളോടുള്ള സ്നേഹം.

| നിരുപമ

മൃതശരീരങ്ങൾ തൊടാൻ മനുഷ്യർക്ക് അറപ്പാകുന്നിടത്ത് മൃതശരീരങ്ങളെ ആദരവോടെയും സന്തോഷത്തോടെയും സംസ്കരിക്കാൻ മുന്നിട്ടിറങ്ങി വന്ന ഒരു മനുഷ്യൻറെ ജീവിതകഥ പറയുകയാണ് മരണക്കൂട്ട് എന്ന പുസ്തകത്തിലൂടെ നിയാസ് കരീം എന്ന പത്രപ്രവർത്തകൻ. എല്ലാത്തരം മൃതദേഹങ്ങളെ എടുക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന വിനു എന്ന ആലുവക്കാരൻ്റെ ആത്മകഥയാണ് മരണക്കൂട്ട്.

സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്റെ കൂട്ടുകാരൻ  മുങ്ങി മരിച്ചപ്പോൾ മൃതദേഹം എടുക്കാൻ പുഴയിൽ ഇറങ്ങിയാണ് ആദ്യമായി വിനു തൊഴിലിലേക്ക് എത്തുന്നത്. അന്ന് തുടങ്ങിയതാണ് വിനുവിന് മൃതദേഹങ്ങളോടുള്ള സ്നേഹം.

കാലം കഴിയുന്തോറും  ചെയ്തു വന്ന ജോലി തന്റെ കുടുംബത്തെയും തന്നെയും ബാധിക്കാൻ തുടങ്ങി. നാട്ടുകാരുടെയും ബന്ധുക്കളുടെയും ഒടുക്കം വീട്ടുകാരുടെയും അവഗണനകൾ സഹിക്കാൻ കഴിയാതെ പലവട്ടം പല ജോലികൾ ചെയ്യാൻ തുടങ്ങിയെങ്കിലും ഒരുതരത്തിലും ജീവിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.

മറ്റു ജോലികളിൽ ഒന്നും വിനു സന്തോഷവും സംതൃപ്തിയും കണ്ടിരുന്നില്ല. ശവമെടുക്കുന്നതിനാൽ നാട്ടുകാരെല്ലാവരും തന്നെ ശവം വാരി എന്നു വിളിച്ചു. എല്ലാവരിൽ നിന്നും അങ്ങേയറ്റം അവഗണനകൾ സഹിക്കുമ്പോഴും കൂടെ നിൽക്കാൻ ഉണ്ടായിരുന്നത് പോലീസുകാരും ആശാന്മാരും ആയിരുന്നു.

” ജീവിച്ചിരിക്കുന്നവർക്ക് ആർക്കും വേണ്ടാത്ത ജീവനാണ് എന്റേത്. പക്ഷേ, മരിച്ചവർക്ക് എന്നെ വേണം. ആ ഒരു ചിന്തയുള്ളതുകൊണ്ടു മാത്രം ഞാൻ ആത്മഹത്യ ചെയ്തില്ല. എങ്കിലും അവഗണനയുടെ തീക്കാറ്റിൽ വെന്തു പൊള്ളിയും വെറുപ്പിന്റെ മഴയിൽ തുള്ളി വിറച്ചും എന്റേതല്ലാത്ത ഏതൊക്കെയോ ഇടങ്ങളിലൂടെ നടക്കുകയാണ് ഞാൻ.  ചവിട്ടാൻ മണ്ണും ചായാനൊരു ചുമലുമില്ലാത്ത ഭൂമിയിലെ ഓരോ മനുഷ്യനും എന്നെപ്പോലെ നിസ്സഹായനാണ്. “

മറ്റെല്ലാവരും പോലീസുകാരുടെ കുറ്റം പറയുമ്പോൾ വിനുവിന് പറയാനുള്ളത് തന്നെ ഏറെ സഹായിച്ച, ഇന്നും സഹായിക്കുന്ന പോലീസിനെ കുറിച്ചാണ്. അതേസമയം മൃതശരീരങ്ങൾ സംസ്കരിക്കുന്നതിന്റെ പേരിൽ അർഹതപ്പെട്ടവർക്ക് കൂലി നൽകാതെ പണം തട്ടിയെടുക്കുന്ന മുനിസിപ്പാലിറ്റിയെ ചൂണ്ടുവിരലിൻ തുമ്പത്ത് നിർത്തുകയാണ് വിനു.

ഓരോ ദിവസവും അവഗണനകളും ഒറ്റപ്പെടലും ഒരുപാട് സഹിച്ചിട്ടും മരണപ്പെട്ടവരെ കൈവിടാതെ ഇന്നും സന്തോഷപൂർവ്വം തന്റെ ജോലികൾ ചെയ്യുകയാണ്. ” എൻറെ ആഗ്രഹം മനുഷ്യനെ യാത്രയാക്കുക എന്നതാണ്. മണ്ണിലേക്ക് വന്നവനെ മണ്ണിലേക്ക് തന്നെ യാത്രയാക്കുക. നമ്മൾ തനിച്ചു വന്നതാ ഈ ഭൂമിയിലേക്ക്. തിരിച്ചും തനിച്ചു തന്നെയാണ് പോണത്. വരുന്നത് വെളിച്ചത്തിലേക്കെങ്കിൽ തിരിച്ചുപോക്ക് ഇരുട്ടത്തേക്കാ. അവിടേക്ക് പോകുന്നവർക്ക് വെളിച്ചം കാണിച്ചുകൊടുക്കുക ; അവരെ നന്നായി യാത്ര അയക്കുക അതാണ് എൻറെ കർത്തവ്യം ” – മരണകൂട്ട്

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘എഐ’ നമ്മളെ അടിമകൾ ആക്കിയേക്കാം; അല്ലെങ്കിൽ ഉന്മൂലനം ചെയ്തേക്കാം

വാരാന്ത്യത്തിലെ ഒരു സായാഹ്നത്തിൽ, സ്‌കൂൾ വിദ്യാർത്ഥികൾ, 'ആർട്ടിഫിഷൽ ഇൻ്റെലിജൻസ്' (എഐ) പ്രേമികൾ, സംരംഭകർ, അഭിനേതാക്കൾ തുടങ്ങി നിരവധി ആളുകൾ മുംബൈ വിമാന താവളത്തിനടുത്തുള്ള ഫൈവ് സ്റ്റാർ ദി ലളിതിൻ്റെ പുൽത്തകിടിയിൽ എഴുത്തുകാരൻ യുവാൽ നോഹ ഹരാരിയെ കേൾക്കാൻ ഒത്തുകൂടി. ഹരാരി തൻ്റെ ഏറ്റവും പുതിയ പുസ്തകമായ Nexus: A Brief History of Information Networks...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...