2014 മുതൽ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഏകദേശം ഇരട്ടിയായി വർദ്ധിച്ചു. ഇത് രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നു. കേന്ദ്രസർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം മോദി സർക്കാരിന്റെ എട്ടുവർഷത്തിനിടെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഏകദേശം രണ്ടുതവണ വർധിപ്പിച്ചു.
2014ൽ രാജ്യത്ത് 387 മെഡിക്കൽ കോളേജുകളാണുണ്ടായിരുന്നത്. 2023ൽ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളുടെ എണ്ണം 660 ആയി ഉയർന്നു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) കാര്യം വരുമ്പോൾ 2014ൽ രാജ്യത്ത് ആകെ ഏഴായിരുന്നു.ഇന്ന് എയിംസുകളുടെ എണ്ണം 22 ആയി ഉയർന്നു.
കഴിഞ്ഞ എട്ട് വർഷത്തിനിടെ മെഡിക്കൽ വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദ സീറ്റുകളുടെ എണ്ണം വർധിച്ചു. ഇന്ന് രാജ്യത്ത് ആകെ 65,335 പിജി മെഡിക്കൽ സീറ്റുകളാണുള്ളത്, 2014ൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം. 2014ൽ ഇന്ത്യയിൽ 31,185 പിജി മെഡിക്കൽ സീറ്റുകളാണുണ്ടായിരുന്നത്. അതുപോലെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 2014ൽ 51,348 ആയിരുന്നത് ഇന്ന് 1,01,043 ആയി ഉയർന്നു.



