പാരീസ് ഒളിമ്പിക്സ് ; വനിതാ ബോക്‌സിങ് ജേതാവ് ഇമാനെ ഖെലീഫ് പുരുഷനെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

അള്‍ജീരിയയുടെ ഇമാനെ ഖാലിഫും ഇറ്റലിയുടെ ഏഞ്ചല കാരിനിയും തമ്മിലുള്ള മത്സരമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മത്സരം ആരംഭിച്ച് 46 സെക്കന്റായപ്പോഴേക്കും ഇറ്റാലിയന്‍ ബോക്സര്‍ ഏഞ്ചല കാരിനി മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

പാരിസ് ഒളിമ്പിക്‌സില്‍ ഏറെ വിവാദം സൃഷ്ടിച്ച മത്സരമായിരുന്നു വനിതകളുടെ 66 കിലോ.ഗ്രാം ബോക്‌സിങ് മത്സരം. മത്സരം ഒളിമ്പിക്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങള്‍ക്കൊന്നിനാണ് തിരികൊളുത്തിയത്. മത്സരത്തില്‍ ജയിച്ച അല്‍ജീരിയന്‍ താരം ഇമാനെ ഖെലിഫ് പുരുഷനാണെന്ന ആരോപണമായിരുന്നു അന്ന് ഉയര്‍ന്നിരുന്നത്. ഇതിന് ഇപ്പോള്‍ വ്യക്തത വരുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനായ ജാഫര്‍ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്. വനിതാ ബോക്‌സിങ്ങില്‍ സ്വര്‍ണം നേടിയ ഇമാനെ ഖെലീഫ് പുരുഷനെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈദ്യപരിശോധനയിലാണ് ഇമാനെ പുരുഷനാണെന്ന് സ്ഥിരീകരിച്ചത്. പരിശോധനയില്‍ ഇമാനെയ്ക്ക് ആന്തരിക വൃഷണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമേ പുരുഷ ക്രോമസോമുകളായ എക്സ് വൈ ക്രോമസോമുകളുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് 5 ആല്‍ഫ റിഡക്റ്റേസ എന്ന എന്‍സൈമിന്റെ അപര്യാപ്തത മൂലമുണ്ടാകുന്നതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പാരീസിലെ ക്രെംലിന്‍-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അള്‍ജിയേഴ്സിലെ മുഹമ്മദ് ലാമിന്‍ ഡെബാഗൈന്‍ ഹോസ്പിറ്റലിലെയും വിദഗ്ധരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മുന്‍പും ഇമാനെ പുരുഷനാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഇമാനെയെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ എംആര്‍ഐ സ്‌കാനിംഗില്‍ ആണ് പുരുഷ ലിംഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു.

ഇതിന് പുറമേ സ്ത്രീകളില്‍ കാണപ്പെടേണ്ട ഗര്‍ഭപാത്രം ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇമാനെ സ്ത്രീയല്ലെന്ന് വ്യക്തമാകുകയായിരുന്നു. മുന്‍പ് നടന്ന പരിശോധനയിലും ഇമാനെയുടെ ശരീരത്തില്‍ എക്സ്വൈ ക്രോമസോമുകളുടെ സാനിധ്യം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിന്നീട് ഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ മത്സരത്തില്‍നിന്ന് ഇമാനെ വിലക്കിയിരുന്നു. എന്നാല്‍ പാരിസില്‍ മത്സരിക്കാന്‍ ഒളിംപിക് കമ്മിറ്റി അനുമതി നല്‍കുകയായിരുന്നു.

ഈ വര്‍ഷം പാരിസില്‍ നടന്ന ഒളിമ്പിക്സില്‍ വനിതാ ബോക്സിംഗില്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു താരം ഈ വര്‍ഷം പാരീസില്‍ നടന്ന ഒളിംപിക്‌സില്‍ വനിതകളുടെ 66 കിലോഗ്രാം ബോക്‌സിംഗ് മത്സരത്തിലെ ‘ലിംഗ വിവാദം ഏറെ ചര്‍ച്ചവിഷയമായിരുന്നു. അള്‍ജീരിയയുടെ ഇമാനെ ഖാലിഫും ഇറ്റലിയുടെ ഏഞ്ചല കാരിനിയും തമ്മിലുള്ള മത്സരമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മത്സരം ആരംഭിച്ച് 46 സെക്കന്റായപ്പോഴേക്കും ഇറ്റാലിയന്‍ ബോക്സര്‍ ഏഞ്ചല കാരിനി മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഇമാന്‍ ഖാലിഫില്‍ നിന്ന് മൂക്കിന് ഇടിയേറ്റതോടെയാണ് ഏഞ്ചല മത്സരത്തില്‍ നിന്ന് പിന്മാറിയത്. മത്സര ശേഷം റിങ്ങിന് നടുക്ക് കരഞ്ഞുകൊണ്ടിരുന്ന ഏഞ്ചല മത്സരത്തില്‍ താന്‍ ലിംഗവിവേചനം നേരിട്ടതായി അറിയിക്കുകയും മത്സരം നിറുത്തിവെക്കാനും ആവശ്യപ്പെട്ടത് .

മത്സരം ലിംഗ തുല്യത ഉറപ്പുവരുത്തിയല്ല നടത്തിയത് എന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും പ്രതികരിച്ചിരുന്നു. ഇതോടെ വിവാദങ്ങള്‍ക്ക് തുടക്കമായി.ഇമാനെയെ അറസ്റ്റ് ചെയ്യണമെന്നും ഇറ്റാലിയന്‍ ബോക്‌സറായ ആന്‍ജെല കാരിനിയ്ക്ക് ഒളിംപിക് സ്വര്‍ണമെഡല്‍ നല്‍കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തോൽക്കുമെന്ന് പാർട്ടിക്ക് അറിയാമായിരുന്നിട്ടും പറ്റിച്ച് സ്ഥാനാർഥി ആക്കിയെന്ന് ശ്യാമള പറഞ്ഞെന്ന് എംവി ഗോവിന്ദൻ

വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍തന്നെ തോല്‍ക്കുമെന്ന് പികെ ശ്യാമളക്ക് അറിയാമായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ മനസ് തുറന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വോട്ടെടുപ്പിന് മുമ്പ് തന്നെ തോല്‍ക്കുമെന്ന് പാര്‍ട്ടിക്ക് അറിയാമായിരുന്നില്ലേ എന്ന് ശ്യാമള ചോദിച്ചു. പാര്‍ട്ടിക്ക് അറിയാമായിരുന്നിട്ടും തന്നെ പറ്റിച്ച് സ്ഥാനാര്‍ഥി ആക്കിയെന്ന് ശ്യാമള പറഞ്ഞതായും എംവി ഗോവിന്ദന്‍ വെളിപ്പെടുത്തി. തൻ്റെ...

Keep exploring...

അതിർത്തി കാക്കാൻ ‘സുദർശൻ ചക്ര’; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് കരുത്തായി നാലാം എസ്-400 സ്ക്വാഡ്രൺ എത്തുന്നു

ചൈന, പാകിസ്താൻ അതിർത്തികളിൽ നിന്നുള്ള വ്യോമഭീഷണികളെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ റഷ്യയുമായി കരാറിലേർപ്പെട്ട എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാമത്തെ...

‘യുഡിഎഫ് സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചു’; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

കേരളത്തിൽ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി....

More News

അതിർത്തി കാക്കാൻ ‘സുദർശൻ ചക്ര’; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് കരുത്തായി നാലാം എസ്-400 സ്ക്വാഡ്രൺ എത്തുന്നു

ചൈന, പാകിസ്താൻ അതിർത്തികളിൽ നിന്നുള്ള വ്യോമഭീഷണികളെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ റഷ്യയുമായി കരാറിലേർപ്പെട്ട എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാമത്തെ...

തോൽക്കുമെന്ന് പാർട്ടിക്ക് അറിയാമായിരുന്നിട്ടും പറ്റിച്ച് സ്ഥാനാർഥി ആക്കിയെന്ന് ശ്യാമള പറഞ്ഞെന്ന് എംവി ഗോവിന്ദൻ

വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍തന്നെ തോല്‍ക്കുമെന്ന് പികെ ശ്യാമളക്ക് അറിയാമായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ മനസ് തുറന്ന് സിപിഐഎം...

‘യുഡിഎഫ് സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചു’; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

കേരളത്തിൽ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി....

ഏജന്റിക് ജെമിനി, സ്‌മാർട്ട് ഗ്ലാസുകൾ എന്നിവയുൾപ്പെടെ ഗൂഗിളിൽ നിന്നുള്ള പത്ത് വലിയ പ്രഖ്യാപനങ്ങൾ

ഗൂഗിൾ I/O 2026 സാങ്കേതിക ലോകത്ത് ഒരു പുതിയ വിപ്ലവം കൊണ്ടുവന്നു. അവിടെ കമ്പനി അതിൻ്റെ കൃത്രിമ ബുദ്ധി...

‘എംഎൽഎ ആയിരുന്നപ്പോൾ ജാതിവാൽ ഉപയോഗിച്ചിരുന്നില്ല’; വിഡി സതീശനെതിരെ കെപിസിസി വക്താവ്

ജാതി പ്രയോ​ഗത്തിൽ വിഡി സതീശനെതിരെ വിമർശനവുമായി കെപിസിസി വക്താവ് വിആർ അനൂപ്. വിഡി സതീശൻ അംബേദ്ക്കറെ വായിക്കാൻ സമയം...

‘ബംഗാളിൽ ബിജെപി സർക്കാർ’; അഭിഷേക് ബാനർജിക്ക് കുരുക്ക് മുറുക്കുന്നു

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കാലാവസ്ഥ മാറുന്നതിന് അനുസരിച്ച്, തൃണമൂൽ കോൺഗ്രസ് എംപിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിക്ക്...

ഇറാൻ യുദ്ധത്തിൽ യുഎസിന് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 42 വിമാനങ്ങൾ നഷ്‌ടപ്പെട്ടതായി റിപ്പോർട്ട്

ഫെബ്രുവരി 28ന് ഇറാനെ ലക്ഷ്യമിട്ട് ആരംഭിച്ച ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉൾപ്പെടെ കുറഞ്ഞത് 42 യുണൈറ്റഡ്...

മുസ്‌ലിം ലീ​ഗിന് സുപ്രധാന വകുപ്പുകൾ കൈമാറി; കോൺഗ്രസിൽ അതൃപ്‌തി

കേരളത്തിലെ സുപ്രധാന വകുപ്പുകൾ മുസ്‌ലിം ലീ​ഗിന് കൈമാറിയതിൽ കോൺ​ഗ്രസിൽ അതൃപ്‌തി. കോൺ​ഗ്രസ് ദീർഘകാലമായി കൈവശം വെയ്ക്കുന്ന ഫിഷറീസ്, ഗ്രാമ...