...
Home News National ഔറംഗസേബിൻ്റെ ശവകുടീര നഗരം ‘ഖുൽതാബാദി’നെ പുനർനാമകരണം ചെയ്യുമെന്ന് മന്ത്രി സഞ്ജയ് ഷിർസാത്ത്

ഔറംഗസേബിൻ്റെ ശവകുടീര നഗരം ‘ഖുൽതാബാദി’നെ പുനർനാമകരണം ചെയ്യുമെന്ന് മന്ത്രി സഞ്ജയ് ഷിർസാത്ത്

ഛത്രപതി സംഭാജി മഹാരാജിനെ പീഡിപ്പിച്ച് വധിച്ച ക്രൂരനായ ചക്രവർത്തി ഔറംഗസേബിൻ്റെ ശവകുടീരത്തിന് മഹാരാഷ്ട്രയിൽ സ്ഥാനമില്ലെന്ന്

377

സംബാജിനഗർ: മുഗൾ ചക്രവർത്തി ഔറംഗസേബിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ‘ഖുൽതാബാദ്’ പട്ടണത്തിൻ്റെ പേര് ‘രത്നപൂർ’ എന്നാക്കി മാറ്റുമെന്ന് മഹാരാഷ്ട്ര മന്ത്രി സഞ്ജയ് ഷിർസാത്ത് പറഞ്ഞു.

ഛത്രപതി സംബാജിനഗർ നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഖുൽതാബാദിൽ നിന്ന് ഔറംഗസേബിൻ്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് സാമൂഹിക നീതി മന്ത്രിയും മറ്റ് ചില സംസ്ഥാന നേതാക്കളും വലതുപക്ഷ സംഘടനകളും ആവശ്യപ്പെട്ട് വരികയാണ് .

ഔറംഗസീബിൻ്റെ യും മകൻ അസം ഷായുടെയും നിസാം അസഫ് ജായുടെയും മറ്റു പലരുടെയും ശവകുടീരങ്ങൾ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഛത്രപതി സംഭാജി മഹാരാജിനെ പീഡിപ്പിച്ച് വധിച്ച ക്രൂരനായ ചക്രവർത്തി ഔറംഗസേബിൻ്റെ ശവകുടീരത്തിന് മഹാരാഷ്ട്രയിൽ സ്ഥാനമില്ലെന്ന് കഴിഞ്ഞ മാസം ഷിർസാത് പറഞ്ഞിരുന്നു.

ഛത്രപതി സംഭാജിനഗർ മുമ്പ് ഖഡ്‌കി എന്നറിയപ്പെട്ടിരുന്നതായും പിന്നീട് ഔറംഗാബാദ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതായും വാരാന്ത്യത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ഷിർസാത് പറഞ്ഞു.

“അതുപോലെ, ഖുൽതാബാദ് മുമ്പ് രത്നപൂർ എന്നറിയപ്പെട്ടിരുന്നു. ഔറംഗസേബിൻ്റെ ഭരണകാലത്ത് പല സ്ഥലങ്ങളുടെയും പേരുകൾ മാറ്റിയിരുന്നു. ഖുൽതാബാദിൻ്റെ പേര് രത്നപൂർ എന്നാക്കി മാറ്റാൻ പോകുന്നു,” -ശിവസേന നേതാവ് പറഞ്ഞു.

“ഔറംഗ ‘ബാദ്’ പോലെ ‘മോശം’ ഉള്ള സ്ഥലങ്ങളുടെയെല്ലാം പേരുകൾ മാറ്റുന്നതിനുള്ള ഒരു പ്രക്രിയ ഞങ്ങൾ നടത്തി വരികയാണ്. ഔറംഗസേബിൻ്റെ ഭരണകാലത്താണ് രത്നാപൂർ എന്ന പേര് ഖുൽതാബാദ് എന്നാക്കി മാറ്റിയത്,” -ഛത്രപതി സംഭാജിനഗർ ജില്ലയുടെ രക്ഷാകർതൃ മന്ത്രി പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.