മ്യാൻമർ ഭൂകമ്പം; അഴിച്ചുവിട്ടത് ‘334 അണു ബോംബുകളുടെ’ അത്രയും ഊർജ്ജം

ദുഷ്‌കരമായ സാഹചര്യങ്ങളിൽ അവശിഷ്‌ടങ്ങൾക്കിടയിൽ ജീവനുള്ളവരെ കണ്ടെത്താമെന്ന പ്രതീക്ഷ മങ്ങുകയാണ്

മ്യാൻമറിൽ ഏകദേശം 1700 പേരുടെ മരണത്തിന് കാരണമായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, 300-ലധികം അണുബോംബുകൾ ഒരുമിച്ച് ഉപയോഗിച്ചതിന് തുല്യമായ ഊർജ്ജം പുറത്തുവിട്ടതായി ഒരു പ്രമുഖ അമേരിക്കൻ ജിയോളജിസ്റ്റ് പറയുന്നു.

“ഇതുപോലുള്ള ഒരു ഭൂകമ്പം പുറപ്പെടുവിക്കുന്ന ശക്തി ഏകദേശം 334 അണു ബോംബുകളാണ്,” -ജിയോളജിസ്റ്റ് ജെസ് ഫീനിക്‌സ് സിഎൻഎന്നിനോട് പറഞ്ഞു.

വെള്ളിയാഴ്‌ച മ്യാൻമറിൽ ഉണ്ടായ ഭൂകമ്പത്തിൻ്റെ തുടർചലനങ്ങൾ “മാസങ്ങളോളം നിലനിൽക്കുമെന്ന്” മിസ് ഫീനിക്‌സ് മുന്നറിയിപ്പ് നൽകി. ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് മ്യാൻമറിന് താഴെയുള്ള യുറേഷ്യൻ പ്ലേറ്റുമായി ഇടിച്ചുകൊണ്ടേ ഇരിക്കുന്നതിനാൽ അത് സംഭവിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

മ്യാൻമറിലെ ആഭ്യന്തരയുദ്ധം രാജ്യത്തെ നാശനഷ്‌ടങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ. എന്നതിനാൽ, ദുരന്തത്തിൻ്റെ പൂർണ്ണ വ്യാപ്‌തി ഗ്രഹിക്കുന്നതിൽ തടസങ്ങൾ ഉണ്ടാകാമെന്ന് ജിയോളജിസ്റ്റ് അഭിപ്രായപ്പെട്ടു. “സാധാരണയായി ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം ഏതാണ്ട് അസാധ്യമായിത്തീരുന്നു,” -അവർ പറഞ്ഞു.

മ്യാൻമറിൽ രക്ഷാപ്രവർത്തനം തുടരുന്നു

മാരകമായ ഭൂകമ്പത്തിനുശേഷം മണ്ടാലെയിലും മ്യാൻമറിലെ മറ്റ് പ്രദേശങ്ങളിലും രക്ഷാപ്രവർത്തനങ്ങൾ തുടർന്നു. എന്നാൽ ദുഷ്‌കരമായ സാഹചര്യങ്ങളിൽ അവശിഷ്‌ടങ്ങൾക്കിടയിൽ ജീവനുള്ളവരെ കണ്ടെത്താമെന്ന പ്രതീക്ഷ മങ്ങുകയാണ്.

താപനില 40 ഡിഗ്രി സെൽഷ്യസ് (104 ഫാരൻഹീറ്റ്) എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചില നിവാസികൾ മൂന്നാം രാത്രിയും തുറസായ സ്ഥലത്ത് ഉറങ്ങി. വാരാന്ത്യത്തിൽ 1.7 ദശലക്ഷത്തിലധികം ആളുകളുള്ള മധ്യ മ്യാൻമർ നഗരത്തെ പിടിച്ചുകുലുക്കിയ തുടർചലനങ്ങൾ തുടർന്നു.

കഠിനമായ ചൂട് രക്ഷാപ്രവർത്തകരെ ക്ഷീണിപ്പിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ അഴുകുന്നത് ത്വരിതപ്പെടുത്തിയെന്നും ഇത് തിരിച്ചറിയൽ ബുദ്ധിമുട്ടാക്കുമെന്നും വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്‌തു.

മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരത്തിലെ തകർന്നുവീണ ഒരു അപ്പാർട്ട്മെന്റ് ബ്ലോക്കിൽ ഞായറാഴ്‌ച വൈകുന്നേരം ഒരു നിരാശാജനകമായ രംഗം അരങ്ങേറി. 55 മണിക്കൂറിലധികം അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയ ഗർഭിണിയായ സ്ത്രീയുടെ ജീവൻ രക്ഷിച്ചതായി രക്ഷാപ്രവർത്തകർ കരുതി. രക്ഷപ്പെടുത്താൻ കാൽ മുറിച്ചുമാറ്റി, പക്ഷേ പുറത്തെടുത്ത ശേഷം ആ സ്ത്രീ മരിച്ചതായി ഉറപ്പിച്ചു.

ഇസ്ലാമിക നോമ്പ് മാസമായ റമദാനിലെ ഈദുൽ ഫിത്തറിൻ്റെ പ്രാർത്ഥനയ്ക്കായി തിങ്കളാഴ്‌ച രാവിലെ നഗരത്തിലെ ഒരു തകർന്ന പള്ളിക്ക് സമീപം മുസ്ലീംങ്ങൾ ഒത്തുകൂടി. നൂറുകണക്കിന് ഇരകളുടെ സംസ്‌കാര ചടങ്ങുകളും തുടർന്ന് നടന്നു.

വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് മണ്ഡലക്ക് സമീപം 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. തുടർന്ന് മിനിറ്റുകൾക്ക് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായി.

ഇരകളെ സഹായിക്കുന്നതിനായി 100 മില്യൺ ഡോളറിലധികം ധനസഹായം ആവശ്യപ്പെട്ട് ഇൻ്റെർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റികൾ ഞായറാഴ്‌ച അടിയന്തര അഭ്യർത്ഥന നടത്തി.

വർദ്ധിച്ചുവരുന്ന താപനിലയും ആസന്നമായ മൺസൂൺ കാലവും “ദ്വിതീയ പ്രതിസന്ധികളുടെ” അപകടസാധ്യത വർദ്ധിപ്പിക്കുന്നതിനാൽ ആവശ്യങ്ങൾ മണിക്കൂറിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് ലോകത്തിലെ ഏറ്റവും വലിയ മാനുഷിക ശൃംഖല പറഞ്ഞു.

50 ദശലക്ഷത്തിലധികം ജനങ്ങളുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യം നേരിടുന്ന വെല്ലുവിളികൾ ഭൂകമ്പത്തിന് മുമ്പുതന്നെ വളരെ വലുതായിരുന്നു. 2021ൽ സൈനിക അട്ടിമറിയെ തുടർന്ന് ആരംഭിച്ച നാല് വർഷത്തെ ആഭ്യന്തര യുദ്ധത്തിൽ മ്യാൻമർ തകർന്നു.

ഭൂകമ്പത്തിന് ശേഷവും ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഭൂകമ്പം ഉണ്ടായതിന് തൊട്ടുപിന്നാലെ വ്യോമാക്രമണത്തിൽ തങ്ങളുടെ ഏഴ് പോരാളികൾ കൊല്ലപ്പെട്ടതായി ഒരു വിമത സംഘം ഞായറാഴ്‌ച എഎഫ്‌പിയോട് പറഞ്ഞു.

വെള്ളിയാഴ്‌ചത്തെ ഭൂകമ്പത്തിന് മുമ്പ് രൂക്ഷമായ ആഭ്യന്തരയുദ്ധം മൂലം ഏകദേശം 3.5 ദശലക്ഷം ആളുകൾ കുടിയിറക്കപ്പെട്ടു. പലരും പട്ടിണിയുടെ ഭീഷണിയിലായിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...