തിരുവിതാംകൂറും ബ്രിട്ടനുമായുള്ള ആണവ പരിപാടികളും

തിരുവിതാംകൂറിൽ ഒരു സംസ്കരണ പ്ലാന്റ് നിർമ്മിക്കാമെന്ന് ബ്രിട്ടീഷുകാർ വാഗ്ദാനം ചെയ്തു. അതോടൊപ്പം അത്തരം പരിപാടികൾ വഴി ബ്രിട്ടൻ ഇന്ത്യയിൽ നിന്നും സ്വതന്ത്രമായി നിൽക്കാൻ തിരുവതാംകൂർ രാജ്യത്തിനെ സഹായിക്കും എന്നത് ആയിരുന്നു സി പിയുടെ പദ്ധതി.

| അനീഷ് മാത്യു

ബ്രിട്ടീഷ് ഇന്ത്യയിൽ ഏതാണ്ട് 900 ത്തോളം നാട്ടു രാജ്യങ്ങൾ കൂടി ഉണ്ടായിരുന്നു. ഇവക്കെല്ലാം സ്വന്തം ഇഷ്ടപ്രകാരം തീരുമാനം എടുക്കാം – സ്വാതന്ത്ര്യ ഇന്ത്യയിലോ അല്ലെങ്കിൽ പാകിസ്ഥാനിലോ ചേരാം അതുമല്ലെങ്കിൽ സ്വത്രമായി നിൽക്കാം എന്നത് ആയിരുന്നു . തിരുവിതാംകൂർ രാജാവിന് സ്വതന്ത്ര പരമാധികാര രാജ്യം ആക്കണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. അതിനായി കൊല്ലത്തുള്ള തോറിയം ആണ് ലെവേരെജ് ആക്കി കരുതിയത്. ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിൽ ബോംബുകൾ പരീക്ഷിച്ചതോടെ ന്യൂക്ലിയർ ബോംബ് എന്നത് വളരെ പ്രധാനം ആയി. അമേരിക്കക്കും സോവിയേറ്റിനും മാത്രം അല്ല ബ്രിട്ടനും അത് പ്രധാനം ആയി .

ലോകത്തിൽ തന്നെ ആണവ ബോംബ് ഉണ്ടാക്കാനുള്ള മിനറലുകൾ അന്ന് അറിയാവുന്നത് വളരെ ചുരുക്കം നാടുകളിൽ മാത്രം ആയിരുന്നു . ഒന്ന് -ഈസ്റ്റേൺ കോംഗോ : അവിടെ നിന്നുള്ള മിനറലുകൾ വച്ചാണ് യു എസ് ഹിരോഷിമ നാഗസാക്കി ബോംബുകൾ ഉണ്ടാക്കിയത് ആ പ്രദേശം നിയന്ത്രിക്കാൻ ആണ് പാട്രിസ് ലുമുംബയെ വധിക്കുന്നത് . അന്ന് ഇന്ത്യയിൽ ആകെ അറിയപ്പെടുന്ന ഏക തോറിയം റിസോഴ്സ് തിരുവിതാംകൂറിൽ ആണ് ഉണ്ടായിരുന്നത്.

1946–47 ൽ തിരുവിതാംകൂറിന്റെ നേതൃത്വം ബ്രിട്ടീഷ് കമ്പനികളുമായി, പ്രത്യേകിച്ച് തോറിയം ലിമിറ്റഡുമായി രഹസ്യ ചർച്ചകളിൽ ഏർപ്പെട്ടു. മൂന്ന് വർഷത്തേക്ക് 9,000 ടൺ മോണസൈറ്റ് വിതരണം ചെയ്യാമെന്ന് സമ്മതിച്ചു. പകരമായി, തിരുവിതാംകൂറിൽ ഒരു സംസ്കരണ പ്ലാന്റ് നിർമ്മിക്കാമെന്ന് ബ്രിട്ടീഷുകാർ വാഗ്ദാനം ചെയ്തു. അതോടൊപ്പം അത്തരം പരിപാടികൾ വഴി ബ്രിട്ടൻ ഇന്ത്യയിൽ നിന്നും സ്വതന്ത്രമായി നിൽക്കാൻ തിരുവതാംകൂർ രാജ്യത്തിനെ സഹായിക്കും എന്നത് ആയിരുന്നു സി പിയുടെ പദ്ധതി.

ഈ കരാറുകൾ രാഷ്ട്രീയ പിന്തുണയ്‌ക്കുള്ള ഔപചാരിക നയതന്ത്ര വാഗ്ദാനങ്ങളല്ല, മറിച്ച് സ്വാതന്ത്ര്യം തേടുന്നതിനോ അല്ലെങ്കിൽ ബ്രിട്ടീഷുകാരുമായും വളർന്നുവരുന്ന ഇന്ത്യൻ സംസ്ഥാനവുമായും ചർച്ചകളിൽ നേട്ടമുണ്ടാക്കുന്നതിനോ വേണ്ടി തിരുവിതാംകൂറിന്റെ സാമ്പത്തികവും തന്ത്രപരവുമായ സ്ഥാനം ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ള വാണിജ്യ കരാറുകളായിരുന്നു. അന്നത്തെ ഇന്ത്യൻ നേതൃത്വം, പ്രത്യേകിച്ച് ജവഹർലാൽ നെഹ്‌റു, ഈ നീക്കങ്ങളെ ശക്തമായി എതിർത്തു.

ഇതുപോലെയുള്ള പദ്ധതി എന്തെങ്കിലും നടപ്പിലാക്കിയാൽ തിരുവിതാംകൂറിന്റെ മേൽ ഇന്ത്യ ബലപ്രയോഗം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു, ഇത് ബ്രിട്ടനുമായുള്ള തിരുവിതാംകൂറിന്റെ സ്വതന്ത്ര കരാറുകൾ തകരുന്നതിലേക്ക് നയിച്ചു. രാഷ്ട്രീയ പിന്തുണയ്ക്ക് പകരമായി ആണവ ധാതുക്കൾ വാഗ്ദാനം ചെയ്ത് തിരുവിതാംകൂർ ഭരണാധികാരികൾ ബ്രിട്ടന് ഔദ്യോഗികമായി കത്തെഴുതിയൊന്നുമില്ല. എന്നാൽ സ്വാതന്ത്ര്യ ചർച്ചകൾക്കിടയിൽ വിലപേശൽ ശക്തി വർദ്ധിപ്പിക്കുന്നതിനായി ബ്രിട്ടീഷ് കമ്പനികളുമായി രഹസ്യ വാണിജ്യ കരാറുകളിൽ തോറിയം വിഭവങ്ങൾ ഉപയോഗിക്കാൻ തിരുവിതാംകൂർ ശ്രമിച്ചു. തിരുവിതാംകൂർ ഇന്ത്യയോട് ചേരുന്നതിന് മുമ്പ് ഈ ശ്രമങ്ങൾ നെഹ്രു നേരിട്ട് ഇടപെട്ടു തടഞ്ഞു. ഇന്ത്യയുടെ നിലനിൽപിന് തന്നെ ഭീഷണി ആയി ആണ് ആ തിരുവതാംകൂർ – ബ്രിട്ടീഷ് ആണവ കരാറുകൾ നെഹ്‌റു കണ്ടത്.

മാത്രമല്ല ഇതേ സമയത്ത് 1947 ലെ തുടക്കത്തിൽ തിരുവിതാംകൂർ ദിവാൻ, സർ സി.പി. രാമസ്വാമി അയ്യർ – മുസ്ലീം ലീഗിന്റെ നേതാവും പാകിസ്ഥാന്റെ ആദ്യത്തെ ഗവർണർ ജനറലുമായ മുഹമ്മദ് അലി ജിന്നയുമായി ആശയവിനിമയത്തിനുള്ള ഒരു ഡിപ്ലോമാറ്റിക് ചാനൽ തുറന്നു. 1947 ജൂൺ 18 ന് തിരുവിതാംകൂർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനുശേഷം, ജൂൺ 20 ന് ജിന്ന സർ സി.പി.യെ ഫോണിൽ ബന്ധപ്പെട്ടു, “സ്വതന്ത്ര പരമാധികാര രാജ്യമായ തിരുവിതാംകൂറും പാകിസ്ഥാൻ സർക്കാരും” തമ്മിലുള്ള ഒരു ഉടമ്പടി നിർദ്ദേശിച്ചുകൊണ്ട് സർ സി.പി. കത്തെഴുതി പാകിസ്ഥാൻ ഉൾപ്പെടെ മറ്റിടങ്ങളിൽ പിന്തുണയോ സഖ്യങ്ങളോ തേടി ഇന്ത്യൻ യൂണിയനിൽ ചേരുന്നത് ഒഴിവാക്കാനുള്ള തിരുവിതാംകൂറിന്റെ വിശാലമായ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ കത്തിടപാടുകൾ. സി പി പേടിച്ചോടി പോയതോടെയാണ് ഈ പരിപാടികൾ അവസാനിക്കുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...