...
Home News തിരുവിതാംകൂറും ബ്രിട്ടനുമായുള്ള ആണവ പരിപാടികളും

തിരുവിതാംകൂറും ബ്രിട്ടനുമായുള്ള ആണവ പരിപാടികളും

തിരുവിതാംകൂറിൽ ഒരു സംസ്കരണ പ്ലാന്റ് നിർമ്മിക്കാമെന്ന് ബ്രിട്ടീഷുകാർ വാഗ്ദാനം ചെയ്തു. അതോടൊപ്പം അത്തരം പരിപാടികൾ വഴി ബ്രിട്ടൻ ഇന്ത്യയിൽ നിന്നും സ്വതന്ത്രമായി നിൽക്കാൻ തിരുവതാംകൂർ രാജ്യത്തിനെ സഹായിക്കും എന്നത് ആയിരുന്നു സി പിയുടെ പദ്ധതി.

343

| അനീഷ് മാത്യു

ബ്രിട്ടീഷ് ഇന്ത്യയിൽ ഏതാണ്ട് 900 ത്തോളം നാട്ടു രാജ്യങ്ങൾ കൂടി ഉണ്ടായിരുന്നു. ഇവക്കെല്ലാം സ്വന്തം ഇഷ്ടപ്രകാരം തീരുമാനം എടുക്കാം – സ്വാതന്ത്ര്യ ഇന്ത്യയിലോ അല്ലെങ്കിൽ പാകിസ്ഥാനിലോ ചേരാം അതുമല്ലെങ്കിൽ സ്വത്രമായി നിൽക്കാം എന്നത് ആയിരുന്നു . തിരുവിതാംകൂർ രാജാവിന് സ്വതന്ത്ര പരമാധികാര രാജ്യം ആക്കണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. അതിനായി കൊല്ലത്തുള്ള തോറിയം ആണ് ലെവേരെജ് ആക്കി കരുതിയത്. ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിൽ ബോംബുകൾ പരീക്ഷിച്ചതോടെ ന്യൂക്ലിയർ ബോംബ് എന്നത് വളരെ പ്രധാനം ആയി. അമേരിക്കക്കും സോവിയേറ്റിനും മാത്രം അല്ല ബ്രിട്ടനും അത് പ്രധാനം ആയി .

ലോകത്തിൽ തന്നെ ആണവ ബോംബ് ഉണ്ടാക്കാനുള്ള മിനറലുകൾ അന്ന് അറിയാവുന്നത് വളരെ ചുരുക്കം നാടുകളിൽ മാത്രം ആയിരുന്നു . ഒന്ന് -ഈസ്റ്റേൺ കോംഗോ : അവിടെ നിന്നുള്ള മിനറലുകൾ വച്ചാണ് യു എസ് ഹിരോഷിമ നാഗസാക്കി ബോംബുകൾ ഉണ്ടാക്കിയത് ആ പ്രദേശം നിയന്ത്രിക്കാൻ ആണ് പാട്രിസ് ലുമുംബയെ വധിക്കുന്നത് . അന്ന് ഇന്ത്യയിൽ ആകെ അറിയപ്പെടുന്ന ഏക തോറിയം റിസോഴ്സ് തിരുവിതാംകൂറിൽ ആണ് ഉണ്ടായിരുന്നത്.

1946–47 ൽ തിരുവിതാംകൂറിന്റെ നേതൃത്വം ബ്രിട്ടീഷ് കമ്പനികളുമായി, പ്രത്യേകിച്ച് തോറിയം ലിമിറ്റഡുമായി രഹസ്യ ചർച്ചകളിൽ ഏർപ്പെട്ടു. മൂന്ന് വർഷത്തേക്ക് 9,000 ടൺ മോണസൈറ്റ് വിതരണം ചെയ്യാമെന്ന് സമ്മതിച്ചു. പകരമായി, തിരുവിതാംകൂറിൽ ഒരു സംസ്കരണ പ്ലാന്റ് നിർമ്മിക്കാമെന്ന് ബ്രിട്ടീഷുകാർ വാഗ്ദാനം ചെയ്തു. അതോടൊപ്പം അത്തരം പരിപാടികൾ വഴി ബ്രിട്ടൻ ഇന്ത്യയിൽ നിന്നും സ്വതന്ത്രമായി നിൽക്കാൻ തിരുവതാംകൂർ രാജ്യത്തിനെ സഹായിക്കും എന്നത് ആയിരുന്നു സി പിയുടെ പദ്ധതി.

ഈ കരാറുകൾ രാഷ്ട്രീയ പിന്തുണയ്‌ക്കുള്ള ഔപചാരിക നയതന്ത്ര വാഗ്ദാനങ്ങളല്ല, മറിച്ച് സ്വാതന്ത്ര്യം തേടുന്നതിനോ അല്ലെങ്കിൽ ബ്രിട്ടീഷുകാരുമായും വളർന്നുവരുന്ന ഇന്ത്യൻ സംസ്ഥാനവുമായും ചർച്ചകളിൽ നേട്ടമുണ്ടാക്കുന്നതിനോ വേണ്ടി തിരുവിതാംകൂറിന്റെ സാമ്പത്തികവും തന്ത്രപരവുമായ സ്ഥാനം ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ള വാണിജ്യ കരാറുകളായിരുന്നു. അന്നത്തെ ഇന്ത്യൻ നേതൃത്വം, പ്രത്യേകിച്ച് ജവഹർലാൽ നെഹ്‌റു, ഈ നീക്കങ്ങളെ ശക്തമായി എതിർത്തു.

ഇതുപോലെയുള്ള പദ്ധതി എന്തെങ്കിലും നടപ്പിലാക്കിയാൽ തിരുവിതാംകൂറിന്റെ മേൽ ഇന്ത്യ ബലപ്രയോഗം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു, ഇത് ബ്രിട്ടനുമായുള്ള തിരുവിതാംകൂറിന്റെ സ്വതന്ത്ര കരാറുകൾ തകരുന്നതിലേക്ക് നയിച്ചു. രാഷ്ട്രീയ പിന്തുണയ്ക്ക് പകരമായി ആണവ ധാതുക്കൾ വാഗ്ദാനം ചെയ്ത് തിരുവിതാംകൂർ ഭരണാധികാരികൾ ബ്രിട്ടന് ഔദ്യോഗികമായി കത്തെഴുതിയൊന്നുമില്ല. എന്നാൽ സ്വാതന്ത്ര്യ ചർച്ചകൾക്കിടയിൽ വിലപേശൽ ശക്തി വർദ്ധിപ്പിക്കുന്നതിനായി ബ്രിട്ടീഷ് കമ്പനികളുമായി രഹസ്യ വാണിജ്യ കരാറുകളിൽ തോറിയം വിഭവങ്ങൾ ഉപയോഗിക്കാൻ തിരുവിതാംകൂർ ശ്രമിച്ചു. തിരുവിതാംകൂർ ഇന്ത്യയോട് ചേരുന്നതിന് മുമ്പ് ഈ ശ്രമങ്ങൾ നെഹ്രു നേരിട്ട് ഇടപെട്ടു തടഞ്ഞു. ഇന്ത്യയുടെ നിലനിൽപിന് തന്നെ ഭീഷണി ആയി ആണ് ആ തിരുവതാംകൂർ – ബ്രിട്ടീഷ് ആണവ കരാറുകൾ നെഹ്‌റു കണ്ടത്.

മാത്രമല്ല ഇതേ സമയത്ത് 1947 ലെ തുടക്കത്തിൽ തിരുവിതാംകൂർ ദിവാൻ, സർ സി.പി. രാമസ്വാമി അയ്യർ – മുസ്ലീം ലീഗിന്റെ നേതാവും പാകിസ്ഥാന്റെ ആദ്യത്തെ ഗവർണർ ജനറലുമായ മുഹമ്മദ് അലി ജിന്നയുമായി ആശയവിനിമയത്തിനുള്ള ഒരു ഡിപ്ലോമാറ്റിക് ചാനൽ തുറന്നു. 1947 ജൂൺ 18 ന് തിരുവിതാംകൂർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനുശേഷം, ജൂൺ 20 ന് ജിന്ന സർ സി.പി.യെ ഫോണിൽ ബന്ധപ്പെട്ടു, “സ്വതന്ത്ര പരമാധികാര രാജ്യമായ തിരുവിതാംകൂറും പാകിസ്ഥാൻ സർക്കാരും” തമ്മിലുള്ള ഒരു ഉടമ്പടി നിർദ്ദേശിച്ചുകൊണ്ട് സർ സി.പി. കത്തെഴുതി പാകിസ്ഥാൻ ഉൾപ്പെടെ മറ്റിടങ്ങളിൽ പിന്തുണയോ സഖ്യങ്ങളോ തേടി ഇന്ത്യൻ യൂണിയനിൽ ചേരുന്നത് ഒഴിവാക്കാനുള്ള തിരുവിതാംകൂറിന്റെ വിശാലമായ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ കത്തിടപാടുകൾ. സി പി പേടിച്ചോടി പോയതോടെയാണ് ഈ പരിപാടികൾ അവസാനിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.