സുരക്ഷിതമായ കുടിവെള്ളം ലോകത്ത് 200 കോടിയിലധികം ആളുകൾക്ക് ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ. എല്ലാവർക്കും സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പുരോഗതി വളരെ മന്ദഗതിയിലാണെന്നും അവർ മുന്നറിയിപ്പ് നൽകി.
ഐക്യരാഷ്ട്ര സഭയുടെ ആരോഗ്യ- ശിശു ഏജൻസി പുറത്തുവിട്ട കണക്കനുസരിച്ച്, കഴിഞ്ഞ വർഷം ആഗോള തലത്തിൽ നാലിലൊരാൾക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമായിരുന്നില്ല. 10 കോടിയിലധികം ആളുകൾ ഇപ്പോഴും നദികൾ, കുളങ്ങൾ, കനാലുകൾ തുടങ്ങിയ ഉപരിതല ജലത്തെയാണ് ആശ്രയിക്കുന്നത്. കുടിവെള്ളം, ശുചിത്വം, ശുചിത്വ സൗകര്യങ്ങൾ എന്നിവയിലെ പിന്നോക്കാവസ്ഥ കാരണം കോടിക്കണക്കിന് ആളുകൾക്ക് രോഗസാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയും യുണിസെഫും പറഞ്ഞു.
2030-ഓടെ ഈ സേവനങ്ങൾ സാർവത്രികമായി ലഭ്യമാക്കാനുള്ള ലക്ഷ്യം ലോകം കൈവരിക്കുന്നതിൽ നിന്ന് വളരെ അകലെ ആണെന്ന് അവർ സംയുക്ത പഠനത്തിൽ ചൂണ്ടിക്കാട്ടി. ഈ ലക്ഷ്യം വളരെ അകലയാണെന്ന് അവർ മുന്നറിയിപ്പ് നൽകി. “വെള്ളം, ശുചിത്വം, ശുചീകരണം എന്നിവ ആനുകൂല്യങ്ങളല്ല. അവ അടിസ്ഥാന മനുഷ്യാ അവകാശങ്ങളാണ്.” ലോകാരോഗ്യ സംഘടനയുടെ പരിസ്ഥിതി വിഭാഗം മേധാവി റൂഡിഗർ ക്രെച്ച് പറഞ്ഞു. ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കായി നമ്മൾ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടിവെള്ള സേവനങ്ങളുടെ അഞ്ച് തലങ്ങളെ കുറിച്ചാണ് റിപ്പോർട്ടില്‍ വിശകലനം ചെയ്‌തത്. കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളമാണ് ഏറ്റവും ഉയര്‍ന്നതലത്തില്‍. വീട്ടിൽ തന്നെ ലഭ്യമാവുന്നതും ആവശ്യമുള്ളപ്പോൾ ലഭിക്കുന്നതും മലം, മറ്റ് രാസ വസ്‌തുക്കൾ എന്നിവയിൽ നിന്ന് മുക്തമായതുമായ കുടിവെള്ളത്തെ ആണ് സൂചിപ്പിക്കുന്നത്.
2015 മുതൽ 96.1 കോടി ആളുകൾക്ക് സുരക്ഷിതമായ കുടിവെള്ളം ലഭിച്ചിട്ടുണ്ട്. ഇത് 68% ശതമാനത്തില്‍ നിന്ന് 74% ശതമാനമായി വർദ്ധിച്ചുവെന്ന് റിപ്പോർട്ടില്‍ പറയുന്നു. കഴിഞ്ഞ വർഷം സുരക്ഷിതമായ കുടിവെള്ള സൗകര്യങ്ങൾ ലഭിക്കാത്ത 210 കോടി ആളുകളിൽ 10.6 കോടി ആളുകൾ ഉപരിതല ജലം ഉപയോഗിക്കുന്നവരാണ്. ഇത് കഴിഞ്ഞ ദശാബ്ദത്തെ അപേക്ഷിച്ച് 6.1 കോടിയുടെ കുറവാണ്.
കുടിക്കാൻ ഉപരിതല ജലം ഉപയോഗിക്കുന്നതിനെ പൂർണമായി ഒഴിവാക്കിയ രാജ്യങ്ങളുടെ എണ്ണം 2015-ലെ 142ൽ നിന്ന് 2024ൽ 154 ആയി വർദ്ധിച്ചുവെന്നും പഠനം ചൂണ്ടിക്കാട്ടി. 2024ൽ, 89 രാജ്യങ്ങൾക്ക് കുറഞ്ഞത് അടിസ്ഥാന കുടിവെള്ള സൗകര്യമെങ്കിലും സാർവത്രികമായി ലഭ്യമായി. അതിൽ 31 രാജ്യങ്ങൾക്ക് സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന സേവനങ്ങളും ലഭ്യമാണ്. നാലിലൊരാൾക്ക് പോലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത 28 രാജ്യങ്ങൾ കൂടുതലും ആഫ്രിക്കയിലാണ്.
2015 മുതൽ 120 കോടി ആളുകൾക്ക് സുരക്ഷിതമായ ശുചിത്വ സൗകര്യങ്ങൾ ലഭിച്ചു. ഇത് 48% ശതമാനത്തില്‍ നിന്ന് 58% ശതമാനമായി ഉയർന്നു. തുറന്ന സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തുന്നവരുടെ എണ്ണം 42.9 കോടിയില്‍ നിന്ന് 2024ൽ 35.4 കോടിയായി കുറഞ്ഞു. ഇത് ആഗോള ജനസംഖ്യയുടെ നാല് ശതമാനം മാത്രമാണ്.
2015 മുതൽ 160 കോടി ആളുകൾക്ക് അടിസ്ഥാനപരമായ ശുചിത്വ സൗകര്യങ്ങൾ (സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാനുള്ളത്) ലഭ്യമായി. ഇത് 66% ശതമാനത്തില്‍ നിന്ന് 80% ശതമാനമായി വർദ്ധിച്ചുവെന്ന് പഠനം കണ്ടെത്തി.



