പ്രതിപക്ഷനേതാവ്- അധികാരതലമുറയുടെ ‘ഭരണതുടർച്ച’

ഗോവിന്ദൻ മാഷും വിജയരാഘവനും ശക്തമായ വിമർശനങ്ങൾ ഏൽക്കേണ്ടവരാണ്.പല ജില്ലകളും ഈ അവസ്ഥയിൽ ആക്കിയവരിൽ പങ്കുള്ള രണ്ട് പേര്.എന്നിട്ടും തീരുമാനങ്ങളുടെ ഭാഗമാവുന്നത് വ്യക്തിപരമായുള്ള ഭാവി നേട്ടം സ്വപ്നം കണ്ടിട്ടാണ്.

| സയിദ് അബി

പ്രതിപക്ഷനേതാവിനെ സഭ കൂടും മുമ്പ് കക്ഷിഅംഗങ്ങളുടെ നിർദേശത്തിൽ തെരെഞ്ഞെടുത്ത് സ്‌പീക്കർക്ക് നൽകിയാൽ മതി.അതൊരു ലളിതമായ പരിപാടിയാണ്.അതിന്റെ മുമ്പ് മുന്നണിയോ പാർട്ടിയോ യോഗം കൂടി തീരുമാനിച്ചാലും മതി.എൽഡിഎഫിൽ നേരത്തെ പ്രതിപക്ഷ നേതാവെത്തി. അതിന്റെ പിന്നിലൊരു രാഷ്ട്രീയസൂത്രം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് കരുതുന്നു.

പിണറായി വിജയനിൽ നിന്ന് തത്കാലം തീരുമാനങ്ങൾ എടുക്കുന്ന അധികാരഘടന മാറ്റാൻ മുതിർന്ന പിബികൾ ആഗ്രഹിക്കുന്നില്ല.സഭയിൽ പുതിയ നേതാവ് വന്നാൽ, അംഗങ്ങൾ കുറവാണെങ്കിലും കേരളത്തിന്റെ ശ്രദ്ധ സഭയിലേക്ക് അനിവാര്യമായി എത്തും. പ്രതിപക്ഷ നേതാവ് എന്നത് മറ്റ്‌ സ്റ്റേറ്റുകളിലെ പോലെ സഭയിലെ എതിർശബ്ദം മാത്രമല്ല. സഭക്ക് പോകും വഴി വഴിയോരത്ത് എന്തെങ്കിലും പ്രശ്നം നടക്കുന്നുണ്ട് എങ്കിൽ അതിലേക്ക് ശ്രദ്ധ വരേണ്ട ആളാണ് പ്രതിപക്ഷ നേതാവ്.

സഭ എപ്പോൾ തീർന്നാലും പുറത്ത് എന്തൊരു ജനകീയ പ്രശ്നം നടന്നാലും അവിടെ കാണേണ്ട മുഖം. സിപിഐഎമ്മിന് ഇനി വർഗ്ഗ/ ബഹുജന സംഘടനകളുടെ സമരകാലമാണ്. അവിടെ ഒക്കെ പ്രതിപക്ഷ നേതാവ് നേരിട്ട് എത്തണം.ഒരു ദിവസം പലവട്ടം പ്രതികരിക്കേണ്ടി വരും. മുൻകൂട്ടിയുള്ള ചട്ടപ്പടി പരിപാടികളൊന്നും പ്രതിപക്ഷ നേതാവിന് പറ്റില്ല. എപ്പോഴും വേഗത്തിൽ ചലിക്കുന്ന ആളാകണം. ഇന്ന് രാവിലെ കാസർകോട് ആണെങ്കിൽ വൈകിട്ട് തിരുവനന്തപുരത്ത് കാണണം. രാത്രി ഇടുക്കിയിൽ എത്തേണ്ട വരും. അങ്ങനെ ഒക്കെ പെരുമാറുന്ന ഒരു നേതാവിൽ നിന്നാണ് പ്രതിപക്ഷ നേതാവ് ജനിക്കുക.

പാർട്ടിയുടേയോ മുന്നണിയുടെയോ മുഖമല്ല. പൊതുജനങ്ങൾക്ക് 5 കൊല്ലം കഴിഞ് മനസ്സിൽ വെക്കാൻ കഴിയുന്ന ആളായിരിക്കണം.ഊർജം ആയിരിക്കണം. അങ്ങനെയുള്ളൊരു ശ്രദ്ധകേന്ദ്രത്തെ പാർട്ടി കാര്യമായി പരിഗണിക്കുകയും ആ പ്രതിപക്ഷ നേതൃത്വത്തെ തീരുമാനങ്ങളിൽ പങ്ക് കൊള്ളിക്കുകയും വേണം. പാർട്ടിക്കുള്ളിൽ അനിവാര്യമായ തീരുമാനങ്ങൾ എടുക്കുന്ന സാന്നിധ്യമായി അത് മാറും. ഒരു തലമുറ മാറ്റം അവിടെ സംഭവിക്കും. അടുത്ത പാർട്ടി സമ്മേളനങ്ങളിൽ അവർ പ്രധാനഘടകങ്ങളിലേക്ക് വരും.

അങ്ങനെ ഒരു മാറ്റം നിലവിലെ പിണറായി വിജയന്റെ പിന്നിലായി നിൽക്കുന്ന 2031 ൽ 75 വയസൊക്കെ കഴിയുന്ന 3 ആളുകൾ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ പിണറായിക്ക് ചുറ്റുമുള്ള അധികാര ഘടന ഇവരെ കൂടി ആശ്രയിച്ചാണ്. പിണറായി മാറുന്നുണ്ടെങ്കിൽ ഇവർക്ക് അവസരം വരണം.നാളെ അങ്ങനെ ഒരു സാധ്യത വരുമ്പോൾ പുതിയൊരു നേതാവും നിരയും അപ്പുറത്ത് ഉണ്ടാകരുത്.

അതിന് വേണ്ടിയുള്ള നീക്കമാണ് സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ നടന്നത്.അവളെബിൽ പിബി തള്ളിയിട്ടും വോട്ടിനിട്ട് പിന്നീട് പാസ്സാക്കി. രണ്ട് മലയാളികളടക്കം 7 പേര് എതിർത്ത് വോട്ട് ചെയ്തു. പിബിയുടെ എതിർവികാരം ശക്തമായിരുന്നു, എന്നിട്ടും അത് തീരുമാനമാക്കിയാണ് കേരളപി ബികൾ ഡൽഹി വിട്ടത്. സ്റ്റേറ്റ് കമ്മിറ്റിയിൽ സ്വാഭാവികമായ നടപടി മാത്രം, പിബി അംഗീകരിച്ച കാര്യം നീണ്ട ചർച്ചകളിലൂടെ തള്ളേണ്ട സാഹചര്യമുണ്ട്. അതൊക്കെ അപൂർവങ്ങളിൽ അപൂർവമാണ്. ആ വിദൂരസാധ്യത നടക്കില്ല എന്ന് മുതിർന്നവർക്ക് അറിയാം.വീണ്ടും 4 പിബി മാർ ഇരുന്ന് കാര്യങ്ങൾ തീരുമാനമാക്കി പുറത്ത് പറഞ്ഞു.

ഗോവിന്ദൻ മാഷും വിജയരാഘവനും ശക്തമായ വിമർശനങ്ങൾ ഏൽക്കേണ്ടവരാണ്.പല ജില്ലകളും ഈ അവസ്ഥയിൽ ആക്കിയവരിൽ പങ്കുള്ള രണ്ട് പേര്.എന്നിട്ടും തീരുമാനങ്ങളുടെ ഭാഗമാവുന്നത് വ്യക്തിപരമായുള്ള ഭാവി നേട്ടം സ്വപ്നം കണ്ടിട്ടാണ്. പിണറായി വിജയന് ‘അധികാര തുടർച്ച’ ഉള്ളത് കൊണ്ട് സ്വാഭാവികമായ സന്തോഷം. പിണറായി വിജയനല്ലാത്ത 3 പിബിക്കും കൃത്യമായി വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഗുരുതരസ്വഭാവമുള്ളത് പാർട്ടിക്കാർ പരിശോധിക്കുന്ന ഘട്ടത്തിലാണ് ഈ അധികാര ഘടന പാർട്ടിയിൽ അവര് സ്ഥിരപ്പെടുത്തുന്നത്.

പുതിയൊരാളെ കൊണ്ട് വരാത്തതിന്റെ പിന്നിൽ കൃത്യമായ പാർട്ടി ‘അധികാരതുടർച്ചയാണ്’ അതിൽ പാർട്ടി അതിജീവനം,സ്വയം തിരുത്തൽ, അണികളോടുള്ള മര്യാദയൊന്നുമില്ല. സിപിഐഎം സ്റ്റേറ്റ് കമ്മിറ്റിയും സെക്രട്ടറിയേറ്റും ഉടച്ച് വാർത്ത് ഈ അധികാരഘടന തകർക്കാതെ ഒരു മാറ്റവും സാധ്യമാവില്ല.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

പരാതി അന്വേഷിക്കണമെന്ന് പറഞ്ഞപ്പോള്‍ പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞത് “This is nothing to do with AMMA” എന്ന്: വിമര്‍ശനവുമായി അന്‍സിബ

അഭിനേതാക്കളുടെ സംഘടനയായ അമ്മ പ്രസിഡന്റ് ശ്വേത മേനോനെതിരെ അന്‍സിബ ഹസന്‍. തനിക്കെതിരായ പരാതി അന്വേഷിക്കണം എന്നുള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും അതാരും കേട്ടില്ലെന്നും അമ്മയില്‍ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നുമാണ് അന്‍സിബ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചത്. താനും അമ്മയിലെ മറ്റൊരു ഭാരവാഹിയുമായി പ്രശ്‌നമുണ്ടായിട്ടും അത് പൊലീസ് സ്റ്റേഷന്‍ വരെ എത്തുന്ന സാഹചര്യമുണ്ടായിട്ടും '..this is nothing to do with amma"...

Keep exploring...

ഇന്ത്യക്ക് ‘ആവേശകരമായ വാർത്തകൾ’ വഗ്‌ദാനം ചെയ്‌ത്‌ റൂബിയോ; എന്തിന്?

ഇന്ത്യയുമായുള്ള ബന്ധം വാഷിംഗ്ടൺ ഡിസിയുടെ തന്ത്രപരമായ ലക്ഷ്യങ്ങളുടെ അടിസ്ഥാന ഘടകമാണെന്ന് ശനിയാഴ്‌ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ....

ജില്ലാ കലക്ടർമാരുടെ സ്ഥലംമാറ്റം: മന്ത്രിമാർക്ക് അതൃപ്തി; ഐഎഎസ് തല അഴിച്ചുപണി വിവാദത്തിൽ

സംസ്ഥാനത്തെ ജില്ലാ കലക്ടർമാരുടെ സ്ഥലംമാറ്റത്തിൽ മന്ത്രിമാർക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് റവന്യൂ, വ്യവസായ...

More News

ഇന്ത്യക്ക് ‘ആവേശകരമായ വാർത്തകൾ’ വഗ്‌ദാനം ചെയ്‌ത്‌ റൂബിയോ; എന്തിന്?

ഇന്ത്യയുമായുള്ള ബന്ധം വാഷിംഗ്ടൺ ഡിസിയുടെ തന്ത്രപരമായ ലക്ഷ്യങ്ങളുടെ അടിസ്ഥാന ഘടകമാണെന്ന് ശനിയാഴ്‌ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ....

പരാതി അന്വേഷിക്കണമെന്ന് പറഞ്ഞപ്പോള്‍ പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞത് “This is nothing to do with AMMA” എന്ന്: വിമര്‍ശനവുമായി അന്‍സിബ

അഭിനേതാക്കളുടെ സംഘടനയായ അമ്മ പ്രസിഡന്റ് ശ്വേത മേനോനെതിരെ അന്‍സിബ ഹസന്‍. തനിക്കെതിരായ പരാതി അന്വേഷിക്കണം എന്നുള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും അതാരും...

ജില്ലാ കലക്ടർമാരുടെ സ്ഥലംമാറ്റം: മന്ത്രിമാർക്ക് അതൃപ്തി; ഐഎഎസ് തല അഴിച്ചുപണി വിവാദത്തിൽ

സംസ്ഥാനത്തെ ജില്ലാ കലക്ടർമാരുടെ സ്ഥലംമാറ്റത്തിൽ മന്ത്രിമാർക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് റവന്യൂ, വ്യവസായ...

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവം; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കം അഞ്ച് പേർ പ്രതികൾ

ആലപ്പുഴയില്‍ നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്‍മാന്‍ അടക്കം...

‘കോക്രോച്ചിന് ഭീഷണി’ തുടരുന്നു; സിജെപിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു

കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)യുടെയും സ്ഥാപകന്‍ അഭിജീത്തിൻ്റെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു. അഭിജീത്ത് തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ...

ഇറാനെ ആക്രമിക്കാൻ അമേരിക്ക ഒരുങ്ങുന്നു?, ട്രംപ് മകൻ്റെ വിവാഹത്തിൽ പങ്കെടുക്കില്ല

ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന സൂചന വൈറ്റ് ഹൗസിൽ നിന്നുള്ള സൂചനകൾ പുറത്തുവന്നതോടെ വാഷിംഗ്ടൺ മുതൽ ടെഹ്‌റാൻ വരെയുള്ള...

ഇന്ത്യയിൽ പത്ത് ദിവസത്തിനിടെ മൂന്നാം തവണയാണ് പെട്രോൾ, ഡീസൽ വില വർധിക്കുന്നത്

പെട്രോൾ, ഡീസൽ വില ശനിയാഴ്‌ച ലിറ്ററിന് 91 പൈസ വരെ വർദ്ധിപ്പിച്ചു. പത്ത് ദിവസത്തിനുള്ളിൽ മൂന്നാമത്തെ വർധനവാണിത്. ഡൽഹിയിൽ പെട്രോൾ...

കാൻ 2026: ഇലക്‌ട്രിക് നീല ഗൗണിൽ റെഡ് കാർപെറ്റിൽ മിന്നിത്തിളങ്ങി ഐശ്വര്യ റായ് ബച്ചൻ

ഫ്രാൻസിൽ നടക്കുന്ന 2026 -ലെ പ്രശസ്‌തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി ബോളിവുഡ് നടിമാർ ഇതിനകം പങ്കെടുത്തിട്ടുണ്ട്, എന്നാൽ...