ഗുവാഹത്തി: വടക്കൻ സിക്കിമിൽ കാലവർഷം ശക്‌തമായതോടെ മംഗൻ ജില്ലയിലെ ലാച്ചെൻ, ലാച്ചുങ് താഴ്‌വരകളിലെ മനോഹരമായ പ്രദേശങ്ങൾ അപകടത്തിലായി. 1,276-ലധികം ആഭ്യന്തര വിനോദ സഞ്ചാരികളും രണ്ട് വിദേശ പൗരന്മാരും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ സുരക്ഷിതമാക്കാൻ ഊർജിത നടപടികൾ നടക്കുന്നുണ്ട്.
തുടർച്ചയായ മഴയും, മണ്ണിടിച്ചിലും, ടീസ്റ്റ നദിയിലെ ജലനിരപ്പ് ഉയരലും കാരണം സാഹചര്യം യാത്രയും രക്ഷാ പ്രവർത്തനങ്ങളെ സ്‌തംഭിപ്പിച്ചു. ഞായറാഴ്‌ച പകൽ സമയത്താണ് ഒഴിപ്പിക്കൽ നിശ്ചയിച്ചിരുന്നത്. എന്നാൽ വീണ്ടും മണ്ണിടിച്ചിൽ തടസമായി.
മെയ് 29ന് മുൻഷിതാങ്ങിൽ ടീസ്റ്റ നദിയിലേക്ക് വാഹനം മറിഞ്ഞ് കാണാതായ എട്ട് വിനോദ സഞ്ചാരികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
2023-ലെ വിനാശകരമായ ഗ്ലേഷ്യൽ തടാകത്തിലെ വെള്ളപ്പൊക്കത്തിന് ശേഷം പുതുതായി നിർമ്മിച്ച ഫിഡാങ് ബെയ്‌ലി പാലം, സോംഗുവിൽ, ഉയർന്ന ജലനിരപ്പ് കാരണം അതിൻ്റെ അടിത്തട്ടിൽ കേടുപാടുകൾ സംഭവിച്ചു.
ഒറ്റപ്പെട്ട ദ്സോംഗു നിയോജക മണ്ഡലത്തെ ബന്ധിപ്പിക്കുന്ന ഒരു ജീവനാഡിയായി പ്രവർത്തിക്കുന്ന പാലം ഇപ്പോൾ കാൽനടയായി മാത്രമേ സഞ്ചരിക്കാൻ കഴിയുന്നുള്ളൂ.
അടിയന്തര സേവനങ്ങൾക്കുള്ള ഭാഗിക പ്രവേശനം പുനഃസ്ഥാപിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും GREF -നും (ജനറൽ റിസർവ് എഞ്ചിനീയർ ഫോഴ്‌സ്) കഴിഞ്ഞു. പക്ഷേ, നാശനഷ്‌ടങ്ങൾ വ്യാപകമാണ്.
“വെള്ളിയാഴ്‌ച രാത്രി അപ്പർ സോംഗുവിലെ ഷിപ്ഗ്യറിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. റോഡുകൾ വിച്ഛേദിക്കപ്പെട്ടതിനാലും ആശയവിനിമയ സംവിധാനങ്ങൾ ദുർബലമായതിനാലും പ്രദേശം ഇപ്പോഴും അപകടത്തിലാണ്,” -മംഗനിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ സോനം ഡെച്ചു ബൂട്ടിയ പറഞ്ഞു.



