മെയ് മാസത്തിൽ ഓപ്പറേഷൻ സിന്ദൂരിൻ്റെ കീഴിൽ ഇന്ത്യ നടത്തിയ കൃത്യമായ സൈനിക ആക്രമണത്തിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ലോഞ്ച് പാഡുകളും പരിശീലന ക്യാമ്പുകളും പാകിസ്ഥാൻ പുനർനിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ.
പാക്കിസ്ഥാൻ അധിനിവേശ കാശ്‌മീരിലും (പിഒകെ) സമീപ പ്രദേശങ്ങളിലും പ്രധാനമായും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളുടെ ഈ നിർണായക കേന്ദ്രങ്ങൾ പുനർനിർമ്മിക്കുന്നതിനായി വൻ ഒരുക്കങ്ങളാണ് നടക്കുന്നത്. ‘ബഹവൽപൂരിലെ രക്തസാക്ഷികൾ’ എന്നതുപോലുള്ള വാക്കുകൾ ഉൾക്കൊള്ളുന്ന ബാനറുകൾ പല പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.
പാക്കിസ്ഥാനെ സഹായിക്കുന്ന ചില രാജ്യങ്ങൾ തീവ്രവാദ ക്യാമ്പുകൾ പുനർനിർമ്മിക്കാൻ പരോക്ഷമായി പിന്തുണക്കുന്നതായും റിപ്പോർട്ടുകളുണ്ട്.



