മുഖ്യമന്ത്രിയോട് ഇതൊക്കെ എന്ത് കൊണ്ട് എന്ന് ചോദിക്കാനുള്ള പ്രാഥമികമായ കെൽപ്പ് പാർട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്

പറയേണ്ടതിൽ പാതി പറയാറില്ല.പറഞ്ഞതിൽ പാതി പോലും ചെയ്യാറുമില്ല,ചെയ്തതിൽ പകുതി പോലും പൂർണമല്ല, പൂർത്തീകരിച്ച പകുതിയിലും രാഷ്ട്രീയമില്ല.

- Advertisement -
- Advertisement -

| സയിദ് അബി

മൂന്ന് ദിവസത്തെ സ്റ്റേറ്റ് കമ്മിറ്റിക്കും സെക്രട്ടറിയേറ്റിനും ശേഷം ഒന്നരമണിക്കൂർ എംവി ഗോവിന്ദൻ മാഷ് പത്രക്കാരെ കണ്ടിട്ട് മൂന്ന് മാസം തികയ്യുന്നു. ലോക്സഭാതെരെഞ്ഞെടുപ്പ് തോൽവി എന്ത്‌കൊണ്ടാണ് എന്ന് സമയമെടുത്താണ് അന്ന് മാഷ് വിശദീകരിച്ചത്.സർക്കാരിന്റെയും പാർട്ടിയുടെയും പരാജയങ്ങൾ വരികൾക്ക് ഇടയിലൂടെ തെളിഞ്ഞിരുന്നു.

എന്നാൽ നാട്ടിൽ പടരുന്ന വെറുപ്പിനെ കുറിച്ചോ? സോഷ്യൽ മീഡിയയിലോ മറ്റ് മീഡിയകളിലോ വളർന്ന ഇടത്- വെറുപ്പുകളുടെ സ്വഭാവത്തെ കുറിച്ചോ മാഷ് ഒന്നും പറഞ്ഞിരുന്നില്ല.അതിന് ശേഷം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് അതിനെ കുറിച്ചും വിശദമായി സംസാരിച്ചിരുന്നു. അതിന് ശേഷം പിന്നെ എന്തൊക്കെ സിപിഐഎമ്മിൽ സംഭവിച്ചു? സർക്കാർ പല കാര്യങ്ങളിലും മാറി, മുൻഗണനാക്രമങ്ങൾ വന്നു.ആനുകൂല്യങ്ങൾ വിതരണം ചെയ്യപ്പെട്ടു.സർക്കാർ ജീവനക്കാരിൽ RTC ക്കാരെ ഒഴിച്ച് കാര്യമായി പരിഗണിച്ചു (അവരുടെ പ്രശ്നങ്ങളും അനുഭാവപൂർവം കേൾക്കുന്നു എന്നറിയുന്നു.)

എന്നാൽ സിപിഐഎം എന്ത് ചെയ്തു? പോലീസ് അടക്കമുള്ള വിഷയങ്ങളിൽ പരിശോധന നടക്കും എന്ന് അന്ന് മാഷ് പറഞ്ഞിരുന്നു.പാർട്ടി പിന്നീട് മേഖലായോഗങ്ങൾ വെച്ചു. താഴേക്കിടയിലെ പ്രശ്നങ്ങൾ കേട്ടു. അതൊക്കെ പ്രതീക്ഷിച്ച ഫലം എങ്കിലും ഉണ്ടാക്കിയോ? അതിന്റെ റിപ്പോർട്ടുകൾ പിന്നീട് സ്റ്റേറ്റ് കമ്മിറ്റി പരിഗണിച്ചോ? ആഴ്ചയിൽ ഒരു ദിവസം കൂടുന്ന സെക്രട്ടറിയേറ്റ് പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തിയോ? ജൂണിൽ മുസ്ലിം ലീഗിന്റെയും എസ് എൻ ഡിപി യുടെയും വർഗീയശ്രമങ്ങളെ മാഷ് പറഞ്ഞിരുന്നു. അവർ സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പറഞ്ഞു.എന്നിട്ട് അതിനെതിരെ എന്താണ് ഇപ്പോൾ പാർട്ടി ചെയ്യുന്നത്?

സർക്കാരിന്റെ പണവിതരണങ്ങൾ കൊണ്ട് സിപിഐഎമ്മിന് രാഷ്ട്രീയ പിന്തുണ വീണ്ടെടുക്കാം എന്നാണോ കരുതുന്നത്. ആഭ്യന്തരവകുപ്പ് വിമർശനങ്ങൾ പരിഗണിക്കാം എന്ന് കോടിയേരി മുതൽ ഗോവിന്ദൻ മാഷ് വരെ പല ആവർത്തി പറഞ്ഞിട്ട് വെള്ളിയാഴ്ച സെക്രട്ടറിയേറ്റുകൾ ഇതുവരെ എന്താണ് ചെയ്തിട്ടുള്ളത്. പറയേണ്ടതിൽ പാതി പറയാറില്ല.പറഞ്ഞതിൽ പാതി പോലും ചെയ്യാറുമില്ല,ചെയ്തതിൽ പകുതി പോലും പൂർണമല്ല, പൂർത്തീകരിച്ച പകുതിയിലും രാഷ്ട്രീയമില്ല.

എന്ത് കൊണ്ട് അജിത്കുമാർ തുടരുന്നു എന്ന് പറയാനെടുത്ത പകുതി അധ്വാനം അന്നത്തെ മാഷിന്റെ നിഗമനങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ആവിശ്യമില്ല. അജിത് കുമാറിന് വേണ്ടി അവതരിപ്പിക്കപ്പെടുന്ന’സ്വതന്ത്ര പോലീസ് തത്ത്വലേഖനങ്ങൾ’ ക്ക് ആവശ്യമുള്ള അലങ്കാരങ്ങളൊന്നും താഴേക്കിടയിലെ പ്രശ്നങ്ങളെ സത്യസന്ധമായി സമീപിക്കാൻ വേണ്ടതില്ല. ‘നിഷ്പക്ഷത’ തെളിയിക്കാൻ ആരെങ്കിലും ഭരണപക്ഷ നേതാക്കൾക്ക് എതിരെ സഭയിലോ പുറത്തോ വിജിലൻസ് അന്വേഷണആവിശ്യം ഉന്നയിക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കുന്ന മുഖ്യമന്ത്രി ഡിജിപി യുടെ നിർദേശം മറികടന്നും ‘സൂപ്പർ ഡിജിപി’ കെതിരെയുള്ള വിജിലൻസ് അന്വേഷണം അനന്തമായി നീട്ടുന്നുണ്ട്. ഇതൊക്കെ എന്ത് കൊണ്ട് എന്ന് ചോദിക്കാനുള്ള പ്രാഥമികമായ കെൽപ്പ് പാർട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.

പിണറായി വിജയൻ ചങ്ക് കൊടുത്തും കാക്കുന്ന ഉദ്യോഗസ്ഥരുടെ(ഉന്നത) മനോവീര്യത്തിന്റെ അത്ര കാമ്പൊന്നും പാർട്ടി അണികൾക്കോ പ്രവർത്തകർക്കോ ഉണ്ടാകാൻ സാധ്യതയില്ല എന്ന് മുഖ്യമന്ത്രിക്കും ഭരണക്കാർക്കും കരുതാം. ഭരണകാരല്ലാത്ത സെക്രട്ടറിയേറ്റ് മെമ്പർമാർ കൂടി അത് കരുതുന്നിടത്താണ് ദുരിതങ്ങളുടെ വ്യാപ്തി കിടക്കുന്നത്.

എന്ത്‌കൊണ്ടാണ് പുതിയ നേതാക്കൾ രാഷ്ട്രീയവും ചരിത്രവും ചെറുത്ത് നില്പുകളും മറന്ന് സംഘടനാപരമായി മാത്രം പാർട്ടിയെ വിലയിരുത്തി പ്രതിരോധങ്ങളെ മാധ്യമങ്ങൾക്ക് മുമ്പിൽ ദുർബലപ്പെടുത്തുന്നു എന്നത് പ്രത്യേയശാസ്ത്രപരമായി സമീപിക്കേണ്ട വെല്ലുവിളിയാണ്.എന്നാൽ മാത്രമേ ചാനൽ റേറ്റിംഗുകളുടെ ഇടയിലേക്ക് പതിക്കുന്ന സഹപ്രവർത്തകയുടെ മേക്കപ്പ് ‘തമാശകളെ’ നേരിടാൻ കഴിയൂ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ തീരത്തെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിച്ചും അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു. "പ്രകോപനം ഇല്ലാതെയുള്ള ഇറാനിയൻ ആക്രമണങ്ങൾ" തങ്ങളുടെ സൈന്യം തടഞ്ഞുവെന്നും "സ്വയം പ്രതിരോധ ആക്രമണങ്ങൾ" നടത്തിയെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു. അതേസമയം,...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...