പി.എം. ശ്രീ പദ്ധതിയെ കുറിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പുതിയ വെളിപ്പെടുത്തലുമായി മുന്നോട്ടുവന്നു. പദ്ധതിയുടെ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഇടയിൽ പാലമായി നിന്ന് ചുമതല ഏറ്റെടുത്തത് ജോൺ ബ്രിട്ടാസ് എംപിയാണെന്ന് അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി. ഈ വിഷയത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കങ്ങളാണ് പദ്ധതി നടപ്പാക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്നതെന്നാണ് തനിക്ക് ലഭിച്ച വിവരം എന്നും ധർമ്മേന്ദ്ര പ്രധാൻ ആരോപിച്ചു. ആശയക്കുഴപ്പം സൃഷ്ടിച്ചതും സംസ്ഥാന സർക്കാരുതന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പി.എം. ശ്രീ പദ്ധതിക്കായി കേന്ദ്രത്തോടൊപ്പം ധാരണാപത്രത്തിൽ ഒപ്പുവെച്ചത് സർവ്വസമ്മതത്തോടെയാണെന്നും, അതിനായി കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയെ നേരിട്ട് കണ്ടുകൂടിയിരുന്നുവെന്നും ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. എന്നാൽ പിന്നീട് എന്താണ് മാറ്റം സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.



