ട്രെയിൻ ഹൈജാക്ക് പ്രതിസന്ധിക്ക് ശേഷം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും മന്ത്രിമാരും ബലൂചിസ്ഥാനിൽ എത്തി

ലിബറേഷൻ ആർമിയിലെ കലാപകാരികളെയും പാകിസ്ഥാൻ സുരക്ഷാ സേന വധിച്ചതിന് ശേഷമാണ് ഷെരീഫിൻ്റെ സന്ദർശനം

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യാഴാഴ്‌ച ബലൂചിസ്ഥാൻ പ്രവിശ്യ സന്ദർശിച്ചു. അവിടെ അദ്ദേഹം ക്രമസമാധാന നില അവലോകനം ചെയ്യുകയും ജാഫർ എക്‌സ്പ്രസ് ഹൈജാക്ക് സംഭവത്തിലെ ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്‌തു.

ഈ ആക്രമണത്തിൽ 21 സാധാരണക്കാരും നാല് സൈനികരും കൊല്ലപ്പെട്ടു. ഹൈജാക്ക് സംഭവത്തിൽ ഉൾപ്പെട്ട ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയിലെ (ബിഎൽഎ) 33 കലാപകാരികളെയും പാകിസ്ഥാൻ സുരക്ഷാ സേന വധിച്ചതിന് ശേഷമാണ് ഷെരീഫിൻ്റെ സന്ദർശനം.

ബലൂചിസ്ഥാനോടുള്ള സർക്കാർ

പ്രധാനമന്ത്രി ഷെരീഫിനൊപ്പം ഉപപ്രധാനമന്ത്രി മുഹമ്മദ് ഇഷാഖ് ദാർ, ഫെഡറൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രി അതാഉല്ല തരാർ, ഫെഡറൽ പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് മന്ത്രി അഹ്‌സാൻ ഇഖ്ബാൽ, ഫെഡറൽ സയൻസ് ആൻഡ് ടെക്‌നോളജി മന്ത്രി നവാബ്‌സാദ മിർ ഖാലിദ് മാഗ്‌സി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു. ബലൂചിസ്ഥാൻ്റെ സുരക്ഷയും സ്ഥിരതയും ഒരു മുൻഗണനയാണെന്ന് സർക്കാർ വ്യക്തമാക്കി.

രാഷ്ട്രീയ വൽക്കരണ ആരോപണങ്ങൾ

അതേസമയം, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക്- ഇ- ഇൻസാഫ് (പിടിഐ) സംഭവത്തെ രാഷ്ട്രീയ വൽക്കരിക്കുകയും സോഷ്യൽ മീഡിയയിൽ തെറ്റായി ചിത്രീകരിക്കുകയും ചെയ്‌തതായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആരോപിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് ദേശീയ ഐക്യം പ്രകടിപ്പിക്കണമെന്ന് ആസിഫ് പറഞ്ഞു.

സുരക്ഷാ സേനയുടെ പ്രവർത്ത വിജയം

സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ സൈനിക നടപടിയെ കുറിച്ചുള്ള വിവരങ്ങൾ നൽകിക്കൊണ്ട്, സുരക്ഷാ സേന തീവ്രവാദികളെ വിജയകരമായി ഇല്ലാതാക്കുകയും ധാരാളം യാത്രക്കാരുടെ ജീവൻ രക്ഷിക്കുകയും ചെയ്‌തുവെന്ന് മന്ത്രി പറഞ്ഞു.

“ഭീകരതക്കെതിരായ നമ്മുടെ പോരാട്ടം ഒരു സുപ്രധാന നേട്ടമാണ്. മുഴുവൻ രാജ്യത്തിനും അഭിമാനിക്കാവുന്ന ഒന്നാണിത്. രാജ്യം നമ്മുടെ സായുധ സേനക്കൊപ്പം ഇങ്ങനെ നിന്നാൽ ഭീകരതക്കെതിരായ നമ്മുടെ പോരാട്ടത്തിൽ നാം തീർച്ചയായും വിജയിക്കും,” -അദ്ദേഹം പറഞ്ഞു.

ജാഫർ എക്‌സ്‌പ്രസ് ആക്രമണം: അപകടകരമായ ഒരു സംഭവം

ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് ഏകദേശം 500 യാത്രക്കാരുമായി പോവുകയായിരുന്ന ജാഫർ എക്‌സ്‌പ്രസ്, ഗുഡലാർ, പിരു കുൻറി എന്നീ കുന്നിൻ പ്രദേശങ്ങളിലെ ഒരു തുരങ്കത്തിന് സമീപം ബി‌എൽ‌എ വിമതർ ആക്രമിച്ചു. അക്രമികൾ ട്രെയിനിന് നേരെ വെടിയുതിർക്കുകയും യാത്രക്കാരെ ബന്ദികളാക്കുകയും ചെയ്‌തു. ഇത് സുരക്ഷാ സേനയെ രണ്ട് ദിവസം നീണ്ടുനിന്ന ദുഷ്‌കരമായ ഒരു ഓപ്പറേഷൻ ആരംഭിക്കാൻ നിർബന്ധിതരാക്കി.

വിദേശ പിന്തുണയുടെ സൂചനകൾ

“സാറ്റലൈറ്റ് ഫോണുകൾ വഴി തീവ്രവാദികൾ അഫ്‌ഗാനിസ്ഥാനിലെ അവരുടെ സഹായികളുമായും സൂത്രധാരന്മാരുമായും ബന്ധപ്പെട്ടിരുന്നു” -എന്ന് പാകിസ്ഥാൻ സൈനിക വക്താവ് ഡയറക്ടർ ജനറൽ ഓഫ് ഇൻ്റെർ- സർവീസസ് പബ്ലിക് റിലേഷൻസ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ബാഹ്യ ഘടകങ്ങളും സജീവമാണെന്ന് ഇത് സൂചിപ്പിക്കുന്നു.

ക്രമസമാധാനം

ഭീകരതയുടെ ഇരകളോട് സഹതാപം പ്രകടിപ്പിക്കാനുള്ള ശ്രമം മാത്രമായിരുന്നില്ല പ്രധാനമന്ത്രി ഷെരീഫിൻ്റെ ബലൂചിസ്ഥാൻ സന്ദർശനം മറിച്ച് മേഖലയിലെ ക്രമസമാധാനം നിലനിർത്താൻ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാ ബദ്ധമാണെന്നതിൻ്റെ സൂചന കൂടിയായിരുന്നു.

സുരക്ഷാ സേനയുടെ സമയബന്ധിതമായ നടപടി ഭീകരതക്കെതിരായ രാജ്യത്തിൻ്റെ ശക്തമായ ഇച്ഛാശക്തിയെയാണ് കാണിക്കുന്നത്. ഇത്തരം സംഭവങ്ങൾ തടയാൻ പാകിസ്ഥാൻ സർക്കാർ ഭാവിയിൽ എന്ത് തന്ത്രങ്ങളാണ് സ്വീകരിക്കുന്നതെന്ന് കണ്ടറിയണം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...