പ്രതിഷേധം കടുപ്പിച്ചു; ആശാ വർക്കർമാർ കൂട്ടഉപവാസം ഇരിക്കും, ആരാണ് ആശ വര്‍ക്കര്‍മാര്‍?

സ്ഥിര ശമ്പളത്തിൻ്റെ അഭാവമാണ് പ്രധാന വെല്ലവിളി

പ്രതിഷേധം കടുപ്പിച്ച് ആശാവർക്കേഴ്‌സ്. ആശമാർ സെക്രട്ടറിയേറ്റിന് കൂട്ട ഉപവാസം ഇരിക്കും. മൂന്ന് പേർ വീതമാണ് ഉപവാസം ഇരിക്കുന്നത്. ഈമാസം ഇരുപത്തിനാലിന് ആശാ വർക്കർമാർ കൂട്ട ഉപവാസം ഇരിക്കുക. ആശാ വർക്കർമാരുടെ സമരം 41-ാം ദിവസത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെയാണ് കൂട്ട ഉപവാസത്തിന് ആശമാർ നീങ്ങുന്നതിന്.

അങ്കണവാടി ജീവനക്കാരുടെ അനിശ്ചിതകാല സമരവും തുടരുന്നുണ്ട്. ഓണറേറിയ വർധന, വിരമിക്കൽ ആനുകൂല്യം എന്നിവയാണ് സമരത്തിൻ്റെ ഇപ്പോഴത്തെ ആവശ്യം. ഓണറേറിയം വർദ്ധിപ്പിച്ച് 21000 രൂപയാക്കുക. വിരമിക്കൽ ആനുകൂല്യം അഞ്ചുലക്ഷം ആക്കി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു 41 ദിവസം മുമ്പ് ആശമാർ സമരം ആരംഭിച്ചത്. സമരത്തിൻ്റെ അടുത്ത ഘട്ടമായ നിരാഹാര സമരം തുടരും.

ആരാണ് ആശ വര്‍ക്കര്‍മാര്‍?

Accredited Social Health Activist എന്നതിൻ്റെ ചുരുക്കെഴുത്താണ് ആശ. അതായത് അംഗീകൃത സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റുകള്‍ എന്നു പറയാം. ഇവര്‍ പ്രധാനമായും ഗ്രാമ പ്രദേശങ്ങളിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാരാണ്. ഇവര്‍ പൊതുജനങ്ങള്‍ക്കും, പൊതുജനാരോഗ്യ സംവിധാനത്തിനും ഇടയിലുള്ള ഒരു കണ്ണിയായി പ്രവര്‍ത്തിക്കുന്നു.

ഇവര്‍ ഔപചാരിക സര്‍ക്കാര്‍ ജീവനക്കാരായി കാണുന്നില്ല. മറിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ ആയി കണക്കാക്കുന്നു. ഇന്ത്യയിലെ ആശാ വര്‍ക്കര്‍മാരുടെ ശമ്പളം കണക്കാക്കുന്നത് തികച്ചും സങ്കീര്‍ണമാണ്. ഇതില്‍ ബേസിക് സാലറിക്ക് പുറമേ ഓണറേറിയവും ഇന്‍സെന്റീവുകളും ഉള്‍പ്പെടുന്നു.

ജോലിയും ശമ്പളവും?

ആശകളുടെ പ്രതിഫലം പ്രധാനമായും ഇന്‍സന്റീവ് അടിസ്ഥാനമാക്കിയാണ്. ഒരു നിശ്ചിത പ്രതിമാസ ശമ്പളത്തേക്കാള്‍ നിര്‍വ്വഹിക്കുന്ന നിര്‍ദ്ദിഷ്ട ജോലികളുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഒരു അടിസ്ഥാന ഓണറേറിയമുണ്ട്. ഇതിന് പുറമേ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന അധിക ഇന്‍സെന്റീവുകളും, ഓണറേറിയങ്ങളും ശമ്പളം നിര്‍ണയിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് ഇടയില്‍ ഇവ മാറികൊണ്ടിരിക്കും. കൂടാതെ ചെയ്യുന്ന ജോലിക്കനുസരിച്ചും ശമ്പളം മാറും.

വരുമാനത്തെ സ്വാധീനിക്കുന്നത്

സംസ്ഥാന തലം: ആശമാരുടെ ശമ്പളത്തിലെ പ്രധാന ഘടകം സംസ്ഥാന ഇന്‍സന്റീവുകളും, ഓണറേറിയവും ആണ്. ഇത് സംസ്ഥാനങ്ങളിലുടനീളം ഇവരുടെ വരുമാന മാറുന്നതിന് പ്രധാന കാരണമാകുന്നു.

ഇന്‍സന്റീവ് അധിഷ്ഠിത സംവിധാനം: സ്ഥാപനപരമായ ഡെലിവറികള്‍, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ അവബോധ ക്യാമ്പയിനു കള്‍ എന്നിവ പോലെ ആശകള്‍ നിര്‍വഹിക്കുന്ന ജോലിയാകും അവരുടെ വരുമാന നിര്‍ണയിക്കുക.

കേന്ദ്ര സര്‍ക്കാര്‍ സംഭാവന: കേന്ദ്ര സര്‍ക്കാര്‍ ആണ് അടിസ്ഥാന ഇന്‍സന്റീവ് നല്‍കുന്നത്. എന്നാല്‍ മൊത്തത്തിലുള്ള വരുമാനം പ്രധാനമായും നിര്‍ണ്ണയിക്കുന്നത് സംസ്ഥാനതല ഘടകങ്ങള്‍ ആണ്.

നേരിടുന്ന വെല്ലുവിളികള്‍

സ്ഥിര ശമ്പളത്തിൻ്റെ അഭാവമാണ് പ്രധാന വെല്ലവിളി. ഇത് പലപ്പോഴും സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്‌ടിക്കുന്നു. ക്രമരഹിതമായ പേയ്മെന്റുകളും തലവേദനയാണ്. കുറഞ്ഞ ശമ്പളം പോലും സമയത്തിന് കിട്ടുന്നില്ലെന്നതാണ് പ്രശ്‌നം. പേയ്മെന്റുകളിലെ കാലതാമസവും പൊരുത്തക്കേടുകളും ഇവിടെ വരുന്നു.

ആശാ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വരുമാനത്തിൻ്റെ അളവ് അവരുടെ ജോലിക്ക് അനുസരിച്ച് മാറുന്നു. ഒരു സ്ഥലത്തെ അവസരങ്ങള്‍ മറ്റൊരിടത്ത് ഉണ്ടാകണമെന്നില്ല. ഇത് അവരുടെ തെറ്റല്ല.

ആശമാരുടെ ശമ്പളം

വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് ആശാ തൊഴിലാളികളുടെ പ്രതിമാസ ശമ്പളം 5,000 രൂപ മുതല്‍ 15,000 രൂപ വരെയാണ്. അവര്‍ ജോലി ചെയ്യുന്ന സംസ്ഥാനത്തെ ആശ്രയിച്ച് ഇതു വ്യത്യാസപ്പെടുന്നു. കൊവിഡ് ലോക് ഡൗൺ കാലത്ത് കേരളത്തിലെ ആശാവര്‍ക്കര്‍മാരുടെ സേവനത്തെ ലോകാരോഗ്യ സംഘടന വരെ പ്രശംസിച്ചിരുന്നു.

കേരളത്തില്‍ ഒരു ആശാ വര്‍ക്കര്‍ക്ക് മാസം ശമ്പളം 6000- 7000 രൂപ വരെയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അലവന്‍സുകള്‍ എല്ലാം കൂട്ടിയാൽ ഇത് 10,000 കവിയും. ഇത് മതിയാകില്ലെന്ന് ഉന്നയിച്ചാണ് ആശമാര്‍ ഇപ്പോൾ സമരം ചെയ്യുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...