ഉക്രെയ്‌നിന് എതിരെ റഷ്യ കഴിഞ്ഞ 24 മണിക്കൂറായി ശക്തമായ ആക്രമണം തുടരുകയാണ്. വ്യാഴാഴ്‌ച രാത്രിയിലും വെള്ളിയാഴ്‌ച പുലർച്ചെയുമാണ് നിരവധി ആക്രമണങ്ങൾ ഉണ്ടായത്. കുറഞ്ഞത് ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
ഒറ്റരാത്രി കൊണ്ട് 210 സ്ട്രൈക്ക് ഡ്രോണുകൾ വിക്ഷേപിച്ചതായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. അവയിൽ ഏകദേശം 140 എണ്ണം “ഷഹീദുകൾ” ആയിരുന്നു. ഉക്രെയ്‌നിന് എതിരായ ആക്രമണങ്ങളിൽ റഷ്യ ഉപയോഗിച്ച ഇറാനിയൻ ഡ്രോണുകൾ.
വെള്ളിയാഴ്‌ച ടെലിഗ്രാം പ്ലാറ്റ്‌ഫോമിലെ ഒരു സന്ദേശത്തിൽ അദ്ദേഹം എഴുതി: “റഷ്യ നമ്മുടെ ഊർജ്ജ മേഖലയെയും, നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെയും, സിവിലിയൻ സൗകര്യങ്ങളെയും ആക്രമിച്ചു കൊണ്ടിരിക്കുന്നു. റഷ്യയിൽ കൂടുതൽ സമ്മർദ്ദം ആവശ്യമാണെന്ന് കാണിക്കുന്നത് ഇത്തരം ദൈനംദിന ആക്രമണങ്ങളാണ്. യൂറോപ്പിന് കൂടുതൽ സുരക്ഷ ലഭിക്കുന്നതിന് നമ്മൾ ആക്രമണകാരിയെ ദുർബലപ്പെടുത്തേണ്ടതുണ്ട്. ഉപരോധ നയത്തിൻ്റെ തുടർച്ച, അതുപോലെ തന്നെ പങ്കാളികളുമായി നമ്മുടെ എല്ലാ ഉപരോധങ്ങളുടെയും സമന്വയവും ആയിരിക്കണം.”
“ഖാർകിവ് മേഖലയിൽ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കപ്പെട്ടു. ട്രാക്ഷൻ സബ്‌സ്റ്റേഷനുകൾ തകർന്നു. നാശനഷ്‌ടങ്ങൾ സംഭവിച്ചു. കാറുകൾക്ക് തീപിടിച്ചു. ഷെല്ലാക്രമണം കാരണം ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വൈദ്യുതി നഷ്‌ടപ്പെട്ടു. സുമി മേഖലയിലും സപോരിഷിയ മേഖലയിലും അവർ ആക്രമണം അഴിച്ചുവിട്ടു,” -പ്രസിഡന്റ് പറഞ്ഞു.
ഉക്രെയ്‌നിൻ്റെ തെക്കൻ ഒഡെസ മേഖലയിലെ തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ രാത്രിയിൽ റഷ്യൻ ഡ്രോൺ ആക്രമണം തകർത്തു, കരിങ്കടൽ തുറമുഖ നഗരമായ ഒഡെസയിൽ കുറഞ്ഞത് രണ്ട് പേർക്ക് പരിക്കേറ്റതായി റീജിയണൽ ഗവർണർ ഒലെഹ് കൈപ്പർ വെള്ളിയാഴ്‌ച രാവിലെ പറഞ്ഞു.
ആക്രമണത്തിൽ രണ്ട് ബഹുനില റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു, ഇത് അപ്പാർട്ടുമെന്റുകൾ നശിപ്പിക്കുകയും തീപിടുത്തത്തിന് കാരണമാവുകയും ചെയ്‌തുവെന്ന് കൈപ്പർ ടെലിഗ്രാം സന്ദേശമയക്കൽ ആപ്പിൽ എഴുതി.
“ഈ രാത്രിയിൽ, റഷ്യ വീണ്ടും ഒഡെസ മേഖലയിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ വൻതോതിൽ ആക്രമിച്ചു: രണ്ട് പേർക്ക് പരിക്കേറ്റു,” -അദ്ദേഹം പറഞ്ഞു.
ഡ്രോൺ ആക്രമണത്തിൽ ഒഡെസയിലെ രണ്ട് ബഹുനില റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി കൈപ്പർ ചൂണ്ടിക്കാട്ടി. ആക്രമണ സ്ഥലങ്ങളിലെ അപ്പാർട്ടുമെന്റുകൾ നശിപ്പിക്കപ്പെടുകയും തീപിടുത്തമുണ്ടാകുകയും ചെയ്‌തു. ഇരകൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കരിങ്കടലിലെ കപ്പൽ നിർമ്മാണ പട്ടണമായ മൈക്കോലൈവിലും റഷ്യൻ സൈന്യം ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി മേയർ ഒലെക്സാണ്ടർ സിയൻകെവിച്ച് ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്‌തു.
“ആഘാതത്തിൻ്റെ ഫലമായി സ്വകാര്യ മേഖലയിൽ നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്, തീപിടുത്തവും ഉണ്ടായി,” അദ്ദേഹം എഴുതി. ഭീഷണി തുടരുകയാണെന്ന് അദ്ദേഹം താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. സുരക്ഷിതമായി തുടരാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.
എണ്ണ വരുമാനം തടയാനുള്ള ശ്രമത്തിൽ റഷ്യൻ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെക്കുന്നത് തുടരുന്നതിനിടെ, വ്യാഴാഴ്‌ച രാത്രി, റഷ്യയുടെ കരിങ്കടൽ തുറമുഖമായ ടുവാപ്‌സെയിൽ കഴിഞ്ഞ ആഴ്‌ചയിലെ നാലാമത്തെ ഡ്രോൺ ആക്രമണം ഉക്രെയ്ൻ നടത്തി .
“തുവാപ്‌സിൽ, കൈവ് ഭരണകൂടത്തിൻ്റെ ഡ്രോൺ ആക്രമണത്തിൻ്റെ ഫലമായി, തുറമുഖ ടെർമിനലിൻ്റെ പ്രദേശത്ത് തീപിടുത്തമുണ്ടായി,” ക്രാസ്നോഡർ മേഖലയിലെ ജനറൽ ആസ്ഥാനം ടെലഗ്രാമിൽ റിപ്പോർട്ട് ചെയ്‌തു. അടിയന്തര സംഘങ്ങൾ സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് അതിൽ കൂട്ടിച്ചേർത്തു.



