ശബരിമല സ്വർണ്ണക്കൊള്ളവുമായി ബന്ധപ്പെട്ട യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങളെതിരെയായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം , പ്രതികളുമായി മുഖ്യമന്ത്രി നിൽക്കുന്നതായി പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്നും, ചിലത് എഐ (നിർമ്മിത ബുദ്ധി) ഉപയോഗിച്ച് നിർമ്മിച്ചവയാണെന്നും പറഞ്ഞു.
“പ്രതിപക്ഷം ഭരണകൂടത്തെ വിമർശിക്കാൻ അടിസ്ഥാനമില്ലാത്തതിനാൽ ഇത്തരം വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സർക്കാരിനോ പാർട്ടിക്കോ ഒന്നും ഒളിക്കാനില്ല. ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു,” ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
അതേസമയം, കേസിലെ പ്രതികൾ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “പ്രതികൾക്ക് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ ആരാണ് സൗകര്യമൊരുക്കിയതെന്നും, അവർ എന്തിനാണ് സമ്മാനങ്ങൾ നൽകിയതെന്നും യുഡിഎഫ് വിശദീകരിക്കണം. ഈ കേസിലെ പ്രതികൾ യുഡിഎഫ് നേതാക്കളുടെ തണലിലുണ്ടെന്നും, കൂടുതൽ വിവരങ്ങൾ ദിവസങ്ങളിലാകും പുറത്ത് വരാൻ പോകുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.



