...
Home News Kerala ‘ശബരിമല യുവതീ പ്രവേശം, മതപണ്ഡിതരുടെ അഭിപ്രായങ്ങൾ കേൾക്കണം’; സുപ്രീം കോടതിയിൽ നിലപാടറിയിച്ച് സംസ്ഥാന സർക്കാർ

‘ശബരിമല യുവതീ പ്രവേശം, മതപണ്ഡിതരുടെ അഭിപ്രായങ്ങൾ കേൾക്കണം’; സുപ്രീം കോടതിയിൽ നിലപാടറിയിച്ച് സംസ്ഥാന സർക്കാർ

17 പേജുകളുള്ള വിശദമായ സത്യവാങ്മൂലമാണ് സർക്കാർ കോടതിക്ക് മുന്നിൽ വെച്ചിരിക്കുന്നത്

224

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ തങ്ങളുടെ പരിഷ്കരിച്ച വാദങ്ങൾ രേഖാമൂലം സമർപ്പിച്ചു. പ്രധാനമായും മതപണ്ഡിതരുടെയും ആചാര്യന്മാരുടെയും അഭിപ്രായങ്ങൾ ഈ വിഷയത്തിൽ കൃത്യമായി വിലയിരുത്തണമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കണം അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്ന് സർക്കാർ വാദിക്കുന്നു. വിവിധ മതവിഭാഗങ്ങളുടെ അഭിപ്രായങ്ങൾ കൂടി കേട്ട ശേഷം കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് വാദമുഖങ്ങളിൽ സർക്കാർ വ്യക്തമാക്കുന്നത്. രാജ്യത്തെ നിയമത്തെ അവഹേളിക്കുന്നതോ പൊതുനയത്തിനോ സാമൂഹിക മാന്യതക്കോ വിരുദ്ധമോ ആയ ഒരു കാര്യത്തെയും മതാചാരം എന്ന നിലയിൽ അംഗീകരിക്കാൻ ആകില്ല.

ആർട്ടിക്കിൾ 25 സംബന്ധിച്ച ജുഡീഷ്യൽ റിവ്യൂവിൻ്റെ കാര്യത്തിൽ കോടതി പരിഗണിക്കേണ്ടത്, ഒരു പ്രത്യേക മതാചാരമോ വിശ്വാസമോ യുക്തിയെയോ വികാരത്തെയോ ആകർഷിക്കുന്നുണ്ടോ എന്നതല്ല, മറിച്ച് ആ വിശ്വാസം മതത്തിൻ്റെ തൊഴിലിൻ്റെയോ ആചാരത്തിൻ്റെയോ ഭാഗമായി യഥാർത്ഥമായും മനസാക്ഷിപരമായും നിലനിർത്തുന്നുണ്ടോ എന്നതായിരിക്കണം എന്ന് കേരളം അറിയിച്ചു.

17 പേജുകളുള്ള വിശദമായ സത്യവാങ്മൂലമാണ് സർക്കാർ കോടതിക്ക് മുന്നിൽ വെച്ചിരിക്കുന്നത്. വിഷയത്തിൻ്റെ ഗൗരവവും വിശ്വാസപരമായ സങ്കീർണതകളും കണക്കിലെടുത്ത് സമഗ്രമായ വിലയിരുത്തലിനാണ് സർക്കാർ ആഹ്വാനം ചെയ്യുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.