കാട്ടാന ആക്രമണത്തിൽ നഷ്‌ടമായത് ആറ് ജീവനുകൾ; പരിഹാരം കണ്ടില്ലെങ്കിൽ വനം മന്ത്രിയെ തെരുവിൽ തടയുമെന്ന് കർഷകസംഘം

ഇരകളേയും കുടുംബങ്ങളേയും പരിഹസിക്കുന്ന മന്ത്രിയുടെ പ്രസ്‌താവന സമനില തെറ്റിയത് പോലെയാണ്

കേരളത്തിൽ കാട്ടാനകളുടെ ആക്രമണത്തിൽ കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ആറ് കർഷകർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. ചൊവാഴ്‌ച വയനാട്ടിലെ പുളിമൂട് ഉന്നതിയിലെ രാജു കൃഷി ചെയ്യുന്നതിനിടെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.

ഇടുക്കി ചിന്നക്കനാലിലെ മാരി, തൃശൂരിൽ അതിരപ്പള്ളി വൈശേരിയിലെ മോഹനൻ, പെരുമ്പാവൂരിലെ പൊങ്ങിൻചുവട് ഉന്നതിയിലെ പുഷ്‌പാകരൻ, പാലക്കാട്ട് മലമ്പുഴയിലെ ചന്ദ്രൻ, വയനാട് മേപ്പാടി പഞ്ചായത്തിലെ ജെസ്സി, കാഞ്ഞിരംപാറ പേണുവിൽ രാജേഷ് എന്നിങ്ങനെ ആറ് കർഷകർ മരണപ്പെട്ടിട്ടും വനം മന്ത്രി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല ഇരകളേയും കുടുംബങ്ങളേയും പരിഹസിക്കുന്ന മന്ത്രിയുടെ പ്രസ്‌താവന സമനില തെറ്റിയത് പോലെയാണ്.

ചിന്നക്കനാലിൽ മാരി മരണപ്പെട്ട ദിവസം വനംമന്ത്രി വളരെ അടുത്തുതന്നെ ആലുവ- മൂന്നാർ ദേശീയ പാതയിലൂടെ സഞ്ചരിച്ചിട്ടും ആ മരണവീട് സന്ദർശിക്കാൻ തയ്യാറായില്ല. അടിമാലി ആശുപത്രിയിൽ ചികിത്സയിലുള്ള മാരിയുടെ മകൻ രക്ഷാനെ കാണാനെത്തുമെന്ന് കരുതിയെങ്കിലും സങ്കടം പറയാൻ കാത്തുനിന്ന പാവങ്ങളെയും മന്ത്രി നിരാശരാക്കി. വനംവകുപ്പിൻ്റെ ഉദാസീനതയാണ് മാരിയുടെ മരണത്തിന് വഴിവച്ചത്. അപകടത്തിൻ്റെ തലേദിനം 17 ആന പ്രദേശത്ത് ഇറങ്ങിയിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചിട്ടും മുൻകരുതലെടുക്കാൻ വനംവകുപ്പിന് കഴിഞ്ഞില്ല.

വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപയാണ് മുൻസർക്കാർ നൽകിയിരുന്നത്. അത് 50 ശതമാനംകൂടി ഉയർത്തി 21 ലക്ഷം രൂപ നൽകുമെന്നായിരുന്നു യുഡിഎഫ് വാഗ്‌ദാനം. ഇപ്പോൾ മന്ത്രി അഞ്ച് ലക്ഷം മാത്രമാണ് പ്രഖ്യാപിച്ചത്. പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ കേരളത്തിലുണ്ടായിട്ടുള്ള വന്യമൃഗ ആക്രമണങ്ങൾക്കെല്ലാം ഉത്തരവാദി അന്നത്തെ ഇടതുപക്ഷ സർക്കാർ ആയിരുന്നുവെന്നുള്ള നുണപ്രചാരണങ്ങളുമായി സാധാരണ ജനങ്ങളെ പറ്റിച്ചവരാണ് ഇപ്പോൾ അധികാരത്തിലുള്ളത്.

വന്യമൃഗ സംരക്ഷണ നിയമം പടച്ചുണ്ടാക്കി മനുഷ്യനേക്കാൾ വിലയുള്ളത് കാട്ടുപന്നിക്കാണെന്ന് സ്ഥാപിച്ചവരാണ് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസും ഇപ്പോൾ ഭരിക്കുന്ന ബിജെപിയും. രണ്ടും ഒരേ നാണയത്തിൻ്റെ ഇരുവശങ്ങളാണ് എന്നത് കേരളത്തിലെ എല്ലാ ജനങ്ങൾക്കും ബോദ്ധ്യമാവാൻ ഇനിയും കാലമെടുക്കും.വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാൻ ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്രസർക്കാരിനെതിരെ പാർലമെന്റിൽ ഒരക്ഷരം ഉരിയാടാത്ത എംപിമാർ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെ പ്രത്യക്ഷ സമരം ചെയ്‌തിരുന്നു.

കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട മുഴുവൻ പേരുടെയും കുടുംബങ്ങൾക്ക് ഇരുപത്തഞ്ചു ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകുകയും അവരുടെ കുടുംബങ്ങളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുകയും അനന്തരാവകാശിക്ക് സർക്കാർ ജോലി നൽകുകയും വേണം. മേലിൽ വന്യമൃഗങ്ങളുടെ കടന്നാക്രമണം ഉണ്ടാകാത്ത തരത്തിൽ അടിയന്തിരമായി ശാശ്വത പരിഹാരം കാണാൻ തയ്യാറായില്ലെങ്കിൽ കർഷകസംഘം പ്രവർത്തകർ വനംമന്ത്രിയെ തെരുവിൽ തടയാൻ നിർബ്ബന്ധിതമാകുമെന്ന് കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളിയും പ്രസിഡന്റ് എം.വിജയകുമാറും പ്രസ്‌താവനയിൽ അറിയിച്ചു

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കോഴിക്കോട് പിസിആര്‍ ടെസ്റ്റില്‍ നിപ രോഗം സ്ഥിരീകരിച്ചു; സ്രവം പൂനെ വൈറോളജി ലാബിലേക്ക്

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫറോക്ക് സ്വദേശിക്ക് നടത്തിയ പിസിആര്‍ ടെസ്റ്റില്‍ നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ...

Keep exploring...

‘ധവളപത്രം പുറത്തിറക്കി’; കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി, ട്രഷറിയില്‍ ബാക്കിയുള്ളത് കടമെടുത്ത പണം

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിൻ്റെ വിവരങ്ങള്‍ പുറത്ത്. 5.07ലക്ഷം കോടി രൂപയാണ് കേരളത്തിൻ്റെ ആകെ കടബാധ്യതയെന്ന് ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കായാണ് ചെലവഴിക്കുന്നതെന്നും ധവളപത്രത്തില്‍...

മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ...

Related Articles

കോഴിക്കോട് പിസിആര്‍ ടെസ്റ്റില്‍ നിപ രോഗം സ്ഥിരീകരിച്ചു; സ്രവം പൂനെ വൈറോളജി ലാബിലേക്ക്

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫറോക്ക് സ്വദേശിക്ക് നടത്തിയ പിസിആര്‍ ടെസ്റ്റില്‍ നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത്‌ സിജെപി

പരീക്ഷകളിലെ ആവർത്തിച്ചുള്ള ക്രമക്കേടുകൾ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ചിട്ടുണ്ടെന്ന് ആരോപിച്ച്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ...

ബ്രെയിൻ ട്യൂമറുകൾക്ക് ശസ്ത്രക്രിയ മാത്രമാണോ ചികിത്സ? കെട്ടുകഥകളും സത്യങ്ങളും മനസിലാക്കുക

ബ്രെയിൻ ട്യൂമർ എന്ന വാക്ക് കേൾക്കുമ്പോൾ മിക്ക ആളുകളുടെയും മനസിൽ ആദ്യം ഉയരുന്ന ചോദ്യവും ഭയവും ശസ്ത്രക്രിയക്ക് വിധേയമാകേണ്ടി...

മീനാക്ഷി നടരാജൻ്റെ നാമനിർദ്ദേശ പത്രിക റദ്ദാക്കിയതിൽ കോൺഗ്രസ് രോഷാകുലരാണ്

രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് രാഷ്ട്രീയത്തിൽ വലിയൊരു വിവാദം പൊട്ടിപ്പുറപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ്റെ നാമനിർദ്ദേശ പത്രിക...

ലോകം ആണവ ആയുധങ്ങൾക്കായി 119 ബില്യൺ ഡോളർ ചെലവഴിച്ചു; ഇന്ത്യയും ചൈനയും ആയുധ ശേഖരം വർദ്ധിപ്പിച്ചു

ആണവായുധങ്ങളുടെ കാര്യത്തിൽ ലോകത്ത് ഒരു വിരോധാഭാസ സാഹചര്യം നിലനിൽക്കുന്നു. ആണവായുധ നിരോധന ഉടമ്പടിയിൽ (TPNW) ഒപ്പുവച്ചു കൊണ്ട് 99...

ഇൻസ്റ്റാഗ്രാം പ്ലസ് ഇന്ത്യയിലും; പുതിയ മാറ്റങ്ങൾ അറിയാം

ഇൻസ്റ്റാഗ്രാം പുതുതായി അവതരിപ്പിച്ച ഇൻസ്റ്റാഗ്രാം പ്ലസ് ഇന്ത്യയിലും ലഭ്യമാകും. ഇതോടെ ഒരുപാട് പുത്തൻ ഫീച്ചറുകളാണ് ഉപയോക്താക്കളെ തേടിയെത്തുന്നത്. ഇൻസ്റ്റാഗ്രാമിൽ...

യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസ്, ‘308 വകുപ്പ് ചേർത്തതിൽ അസ്വഭാവികത’: കോടതി

നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക്‌ മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിൻ്റെ...

പാതാളത്തിലെ ശത്രുവിനെയും തകർക്കും: അമേരിക്കയുടെ പുതിയ ‘ഭസ്മാസുരൻ’ ജി.ബി.യു-76/ബി

അമേരിക്കൻ സൈന്യത്തിന്റെ ആയുധശേഖരത്തിലേക്ക് അതീവ പ്രഹരശേഷിയുള്ള പുതിയൊരു അതിഥി കൂടി എത്തുന്ന വാർത്ത ആഗോള പ്രതിരോധ മേഖലയിൽ വലിയ...