...
Home News National കുടുംബത്തെ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ ചിലർ നടത്തി: മുൻ ചീഫ് ജസ്റ്റിസിൻ്റെ വെളിപ്പെടുത്തൽ

കുടുംബത്തെ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ ചിലർ നടത്തി: മുൻ ചീഫ് ജസ്റ്റിസിൻ്റെ വെളിപ്പെടുത്തൽ

ഭരണഘടനാ വാഗ്‌ദാനത്തിൽ ഉറച്ചുനിന്നത് രാജ്യത്തെ നിയമജ്ഞരും അഭിഭാഷകരും കോടതികളും ആണെന്ന്...

252

പലതിനും വേണ്ടി തന്നെ ‘നിർബന്ധിക്കാൻ’ വേണ്ടിയാണ് തൻ്റെ കുടുംബാംഗങ്ങൾക്ക്‌ എതിരെ കേസുകൾ ഫയൽ ചെയ്‌തതതെന്ന് മുൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. വിഐടി- എപി സർവകലാശാലയുടെ അഞ്ചാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്‌തു കൊണ്ട്, മുൻ യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി ഭരണകൂടത്തിൻ്റെ പേര് പരാമർശിക്കാതെ പറഞ്ഞു.

ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച ജുഡീഷ്യറിയിലെ അംഗങ്ങൾ പോലും സമ്മർദ്ദവും പീഡനവും നേരിട്ടിട്ടുണ്ടെന്നും ഒരു പങ്കും ഇല്ലാത്ത ജഡ്‌ജിമാരുടെ കുടുംബങ്ങൾ രാഷ്ട്രീയ സംഘടനകൾക്ക് ജാമ്യമായി മാറിയെന്നും ജസ്റ്റിസ് രമണ പറഞ്ഞു.

“എൻ്റെ കുടുംബത്തെ എങ്ങനെയാണ് ലക്ഷ്യമിട്ടതെന്നും അവർക്കെതിരെ ക്രിമിനൽ കേസുകൾ ഫയൽ ചെയ്‌തതെന്നും നിങ്ങൾക്കെല്ലാവർക്കും അറിയാം. ഇതെല്ലാം എന്നെ നിർബന്ധിക്കാൻ വേണ്ടി മാത്രമാണ് ചെയ്‌തത്. ആ ദുഷ്‌കരമായ ഘട്ടത്തിൽ, കർഷകരുടെ പ്രശ്‌നങ്ങളിൽ സഹാനുഭൂതി പ്രകടിപ്പിച്ച എല്ലാവരും ഭീഷണിയും നിർബന്ധവും നേരിട്ടു,” -അദ്ദേഹം ശനിയാഴ്‌ച പറഞ്ഞു.

ആന്ധ്രാപ്രദേശിൻ്റെ ഏക തലസ്ഥാനമായ അമരാവതിയെ റദ്ദാക്കുകയും വിശാഖപട്ടണം ഭരണ തലസ്ഥാനമായും അമരാവതി- നിയമ നിർമ്മാണ തലസ്ഥാനമായും കർണൂൽ- ജുഡീഷ്യൽ തലസ്ഥാനമായും ‘മൂന്ന് തലസ്ഥാനങ്ങൾ’ എന്ന ഫോർമുല പിന്തുണക്കുകയും ചെയ്‌തതിന് അന്നത്തെ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി സർക്കാരിനെതിരായ കർഷക പ്രക്ഷോഭത്തെ പരാമർശിക്കുക ആയിരുന്നു ജസ്റ്റിസ് രമണ.

പല രാഷ്ട്രീയ നേതാക്കളും നിലപാട് സ്വീകരിക്കാനോ മൗനം പാലിക്കാനോ മടിച്ചിരുന്ന അത്തരം സമയങ്ങളിൽ, ഭരണഘടനാ വാഗ്‌ദാനത്തിൽ ഉറച്ചുനിന്നത് രാജ്യത്തെ നിയമജ്ഞരും അഭിഭാഷകരും കോടതികളും ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരുകൾ മാറിയേക്കാം, പക്ഷേ കോടതികളും നിയമവാഴ്‌ചയും സ്ഥിരതയുടെ നങ്കൂരമായി തുടരുന്നു. ആളുകൾ പൊതുവിശ്വാസം അർപ്പിക്കുകയും സൗകര്യാർത്ഥം അവരുടെ സമഗ്രത ഉപേക്ഷിക്കാൻ വിസമ്മതിക്കുകയും ചെയ്യുമ്പോൾ മാത്രമേ നിയമവാഴ്‌ച നിലനിൽക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

“സർക്കാർ സംവിധാനത്തിൻ്റെ ശക്തികളെ ധീരമായി ചെറുത്ത അമരാവതിയിലെ കർഷകരുടെ ആത്മാവിനെ ഞാൻ അഭിവാദ്യം ചെയ്യുന്നു. കർഷകരുടെ പോരാട്ടത്തിൽ നിന്ന് എനിക്ക് ധാരാളം പ്രചോദനം ലഭിക്കുന്നു. നീതിന്യായ വ്യവസ്ഥയിലും ജനാധിപത്യ പ്രക്രിയയിലും വിശ്വാസം അർപ്പിച്ചതിന് ഞാൻ അവരോട് നന്ദി പറയുന്നു,” അമരാവതിയുമായുള്ള ബന്ധം അനുസ്‌മരിച്ചു കൊണ്ട് മുൻ ചീഫ് ജസ്റ്റിസ് പറഞ്ഞു.

ആന്ധ്രാപ്രദേശിൽ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതിന് ശേഷം, അമരാവതി തലസ്ഥാന പദ്ധതി പുനരുജ്ജീവിപ്പിച്ചു. ഇപ്പോൾ പണികൾ വേഗത്തിൽ പുരോഗമിക്കുന്നു, -അദ്ദേഹം പറഞ്ഞു. -ഉറവിടം: PTI

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.