ഡീലിമിറ്റേഷൻ ബില്ലിൻ്റെ പകർപ്പ് സ്റ്റാലിൻ കത്തിച്ചു, ഇത് ‘കറുത്ത നിയമം’ എന്ന് വിശേഷിപ്പിച്ചു

തമിഴ് ജനതയെ അവരുടെ സ്വന്തം നാട്ടിൽ "അഭയാർത്ഥികളാക്കാൻ" ശ്രമിക്കുകയാണെന്ന് ആരോപിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ. സ്റ്റാലിൻ വ്യാഴാഴ്‌ച അതിർത്തി നിർണയ ബില്ലിൻ്റെ ഒരു പകർപ്പ് കത്തിക്കുകയും അതിനെ “കറുത്ത നിയമം” എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു. തമിഴ് ജനതയെ അവരുടെ സ്വന്തം നാട്ടിൽ “അഭയാർത്ഥികളാക്കാൻ” ശ്രമിക്കുകയാണെന്ന് ആരോപിച്ചു.

പാർലമെന്റിൻ്റെ പ്രത്യേക സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, സ്റ്റാലിൻ കരിങ്കൊടി ഉയർത്തി. കേന്ദ്ര സർക്കാർ വിതരണം ചെയ്‌ത അതിർത്തി നിർണയ ബില്ലിൻ്റെ പകർപ്പ് കത്തിക്കുകയും, നടപടിയെ അപലപിച്ച് മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്‌തു.

പശ്ചിമ തമിഴ്‌നാട്ടിലെ നാമക്കലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹം ക്യാമ്പ് ചെയ്യുന്ന സ്ഥലത്താണ് മുഖ്യമന്ത്രി ബില്ലിൻ്റെ പകർപ്പ് കത്തിച്ചത്.

“പോരാടവോം, വേൽവോം ഒൻഡ്രാഗ” (നമുക്ക് പോരാടാം, ഒരുമിച്ച് വിജയിക്കാം) എന്ന മുദ്രാവാക്യം കറുത്ത വസ്ത്രം ധരിച്ച സ്റ്റാലിനും മറ്റുള്ളവരും ഉയർത്തി.

“തമിഴ്‌നാട്ടിൽ ഉടനീളം ചെറുത്തുനിൽപ്പിൻ്റെ ജ്വാലകൾ പടരട്ടെ. ഫാസിസ്റ്റ് ബിജെപിയുടെ അഹങ്കാരം കെട്ടടങ്ങട്ടെ. പിന്നെ, തമിഴ്‌നാട്ടിൽ നിന്ന് ഉയർന്നുവന്ന ഹിന്ദി അടിച്ചേൽപ്പിക്കലിന് എതിരായ ചെറുത്തുനിൽപ്പിൻ്റെ ജ്വാല ഡൽഹിയെ ചുട്ടുപൊള്ളിച്ചു. ഡൽഹി വഴങ്ങാൻ നിർബന്ധിതരായതിന് ശേഷം മാത്രമാണ് അത് ശാന്തമായത്” എന്ന് സ്റ്റാലിൻ ഒരു പ്രസ്‌താവനയിൽ പറഞ്ഞു. 1960 -കളിൽ സംസ്ഥാനത്ത് നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്.

“ഇന്ന്, ഈ കറുത്ത നിയമത്തിൻ്റെ പകർപ്പ് കത്തിച്ചുകൊണ്ടും, നമ്മുടെ സ്വന്തം നാട്ടിൽ തമിഴരെ അഭയാർത്ഥികളാക്കി മാറ്റാൻ ശ്രമിക്കുന്ന ഈ കറുത്ത നിയമത്തിനെതിരെ കരിങ്കൊടി ഉയർത്തിക്കൊണ്ടും ഞാൻ ആ തീ വീണ്ടും ജ്വലിപ്പിച്ചിരിക്കുന്നു. ഈ തീ ഇനി ദ്രാവിഡ ഭൂമിയിൽ ഉടനീളം പടരും. അത് ഉയരും, ആളിക്കത്തും, ബിജെപിയുടെ ധാർഷ്ട്യത്തെ മുട്ടുകുത്തിക്കും,” -അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റാലിൻ കരിങ്കൊടി ഉയർത്തിയ ഉടൻ തന്നെ, അദ്ദേഹത്തിൻ്റെ പാർട്ടി ഭാരവാഹികളും മന്ത്രിമാരും കേഡർമാരും അവരവരുടെ വീടുകളിൽ പാർട്ടി ഓഫീസുകളിലും പൊതുഇടങ്ങളിലും തമിഴ്‌നാട്ടിൽ ഉടനീളം കരിങ്കൊടികൾ ഉയർത്തി.

ഡിഎംകെയുടെ സംസ്ഥാന ആസ്ഥാനമായ ചെന്നൈയിലെ ‘അണ്ണാ അറിവാലയം’ കൂടാതെ, ഡിഎംകെയുടെ സഖ്യകക്ഷികളായ കമൽഹാസൻ്റെ നേതൃത്വത്തിലുള്ള മക്കൾ നീതി മയ്യം, വൈകോ നയിക്കുന്ന എംഡിഎംകെ എന്നിവയുടെ ചെന്നൈ വളപ്പിലെ പ്രമുഖ സ്ഥലങ്ങളിലും കരിങ്കൊടി ഉയർത്തി.

അന്തരിച്ച ഡിഎംകെ നേതാവ് എം കരുണാനിധിയുടെ ചെന്നൈ- ഗോപാലപുരത്തെ വസതിയിലും കരിങ്കൊടി കാണപ്പെട്ടു.

ചെന്നൈയിലെ മുഖ്യമന്ത്രിയുടെ വസതിയിലും മന്ത്രിസഭാ സഹപ്രവർത്തകരുടെ വീടുകളിലും കരിങ്കൊടികൾ ഉയർത്തി.

ബുധനാഴ്‌ച കേന്ദ്രത്തിൻ്റെ നിർദ്ദിഷ്ട അതിർത്തി നിർണയത്തെ ശക്തമായി എതിർക്കുമ്പോൾ, ബിജെപി നേതൃത്വത്തിലുള്ള എൻ‌ഡി‌എയുടെ നീക്കം തമിഴ്‌നാടിൻ്റെ താൽപ്പര്യങ്ങൾക്ക് ദോഷം ചെയ്യുമെന്ന് ആരോപിച്ച് സ്റ്റാലിൻ സംസ്ഥാനത്തുടനീളം കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിരുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...