സുഡാനീസ് അർദ്ധസൈനിക സംഘം ഗ്രാമം ആക്രമിച്ചു; 124 പേർ കൊല്ലപ്പെട്ടതായി ഡോക്ടർമാരും പ്രവർത്തകരും പറയുന്നു

കൂട്ടക്കൊല നടന്നതായി പറയപ്പെടുന്ന പ്രദേശമായ അൽ ജാസിറയിൽ ആർഎസ്എഫ് കമാൻഡർ കൂറുമാറിയതിനെ തുടർന്നാണ് സംഭവം

സുഡാനിലെ അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) നടത്തിയ ആക്രമണത്തിൽ 124 പേർ കൊല്ലപ്പെട്ടു. സുഡാനിൻ്റെ തലസ്ഥാനമായ കാർട്ടൂമിന് തെക്ക് ഒരു ഗ്രാമത്തിൽ വെള്ളിയാഴ്‌ചയാണ് സംഭവം. ഡോക്ടർമാരും സാമൂഹിക പ്രവർത്തകരും പറയുന്നത് ഇത് സ്ഥിരീകരിച്ചാൽ ഒരു സിവിൽ സംഭവത്തിലെ ഏറ്റവും മാരകമായ സംഭവങ്ങളിൽ ഒന്നാന്നാണ് ഇതെന്ന്.

കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ രാജ്യത്തിൻ്റെ നിയന്ത്രണത്തിനായി സുഡാനീസ് സായുധ സേനയുമായി (എസ്എഎഫ്) ആർഎസ്എഫ് പോരാടുകയാണ്. ഇരുസേനകളും സാധാരണക്കാരെ കൊലപ്പെടുത്തി എന്നാണ് ആരോപണം.

കൂട്ടക്കൊല നടന്നതായി പറയപ്പെടുന്ന പ്രദേശമായ അൽ ജാസിറയിൽ ആർഎസ്എഫ് കമാൻഡർ കൂറുമാറിയതിനെ തുടർന്നാണ് സംഭവം. അതിനുശേഷം ആർഎസ്എഫ് ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

അൽ- സരീഹ ഗ്രാമത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 200ലധികം സാധാരണക്കാർക്ക് പരിക്കേറ്റതായും 150 പേരെ ആർ.എസ്.എഫ് കസ്റ്റഡിയിലെടുത്തതായും സുഡാനീസ് നിവാസികൾ രൂപീകരിച്ച ഗ്രാസ്റൂട്ട് നെറ്റ്‌വർക്കായ റെസിസ്റ്റൻസ് കമ്മിറ്റിയിലെ ഒരു അംഗം അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

സുഡാൻ ഡോക്‌ടേഴ്‌സ് നെറ്റ്‌വർക്ക് അതേ ഗ്രാമത്തിൽ നടന്ന കൂട്ടക്കൊലകളെക്കുറിച്ചും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്, ആർഎസ്എഫ് സേന “അൽ- സരീഹയിൽ സിവിലിയന്മാർക്ക് എതിരെ കൂട്ടക്കൊല നടത്തി”, ഇത് 124 മരണങ്ങൾക്കും നിരവധി പരിക്കുകൾക്കും കാരണമായി. ആക്രമണങ്ങളിൽ നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.

പ്രദേശത്ത് റിപ്പോർട് ചെയ്യാൻ മാധ്യമ ടീമുകളെ അനുവദിച്ചിട്ടില്ല.SAF ഉം RSF ഉം തമ്മിലുള്ള പോരാട്ടം ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിക്ക് കാരണമായെന്ന് യുഎൻ പറയുന്നു. പതിനായിരങ്ങൾ മരിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്‌തു.

21-ാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യയെന്ന് പരക്കെ വിശേഷിപ്പിക്കപ്പെടുന്ന സുഡാനിലെ പടിഞ്ഞാറൻ ഡാർഫൂർ മേഖലയിൽ അർദ്ധസൈനിക വിഭാഗവും അതിൻ്റെ സഖ്യസേനയും ചേർന്ന് നടത്തിയ മറ്റ് അതിക്രമങ്ങളും ഉണ്ടായിരുന്നു. പുരുഷന്മാരെയും സ്ത്രീകളെയും അടിമകളാക്കാനുള്ള ആർഎസ്എഫ് നേതൃത്വത്തിലുള്ള ഒരു ക്യാമ്പയിനെയും കഴിഞ്ഞ വർഷം സിഎൻഎൻ റിപ്പോർട്ടിംഗ് തുറന്നുകാട്ടിയിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...