നാസിക് ടാറ്റ കൺസൾട്ടൻസി സർവീസസിലെ ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളിൽ പ്രതിയായ നിദ ഖാൻ്റെ മുൻകൂർ ജാമ്യാപേക്ഷ നാസിക് കോടതി ശനിയാഴ്‌ച തള്ളി. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിൻ്റെ ആവശ്യകത പ്രോസിക്യൂഷൻ ഊന്നിപ്പറഞ്ഞതിനെ തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്.
“കുറ്റകൃത്യം ഗൗരവമുള്ളതാണ്, നിദ ഖാൻ പ്രധാന പ്രതികളിൽ ഒരാളാണ്. അതിനാൽ അവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. നിദ ഖാൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. അന്തിമ ഉത്തരവ് ഉടൻ അപ്‌ലോഡ് ചെയ്യും,” -പബ്ലിക് പ്രോസിക്യൂട്ടർ അജയ് മിസാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
എഫ്‌ഐആർ പ്രകാരം, ഖാൻ വനിതാ ജീവനക്കാരോട് ഇസ്ലാമിക പാരമ്പര്യങ്ങൾക്ക് അനുസൃതമായി വസ്ത്രം ധരിക്കാനും പെരുമാറാനും ഉപദേശിച്ചതായി ആരോപിക്കപ്പെടുന്നു. ഗർഭിണിയാണെന്ന് ചൂണ്ടിക്കാട്ടി ഖാൻ അറസ്റ്റ് മുൻകൂർ ജാമ്യം തേടിയിരുന്നു.
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ഖാന് വേണ്ടി തിരച്ചിൽ പുരോഗമിക്കുക ആണെന്ന് പോലീസ് പറഞ്ഞിരുന്നു.
നാസിക് പോലീസിൻ്റെ നാസിക് യൂണിറ്റിലെ ചില വനിതാ ജീവനക്കാരെ അവരുടെ പുരുഷ സഹപ്രവർത്തകർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഒമ്പത് കേസുകൾ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കുന്നു.
ഒമ്പത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്‌ത് ഒരു വനിതാ ഓപ്പറേഷൻസ് മാനേജർ ഉൾപ്പെടെ എട്ട് പേരെ എസ്‌ഐടി അറസ്റ്റ് ചെയ്‌തു.
വളരെക്കാലമായി ഏതെങ്കിലും തരത്തിലുള്ള ഉപദ്രവത്തിനും നിർബന്ധത്തിനും എതിരെ ഒരു വിട്ടുവീഴ്‌ചയും ഇല്ലാത്ത നയമാണ് ടിസിഎസ് സ്വീകരിച്ചിരിക്കുന്നതെന്ന് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. -ഉറവിടം: പിടിഐ



