മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. തഹാവൂര്‍ റാണയുമായുള്ള പ്രത്യേക വിമാനം ഡൽഹിയിലെ പാലം എയർപോർട്ടിലാണ് ഇറങ്ങിയത്. കനത്ത സുരക്ഷയില്‍ എന്‍ഐഎ ആസ്ഥാനത്തേക്ക് എത്തിച്ചു.
മറ്റു രഹസ്യ കേന്ദ്രത്തിലേക്ക് എത്തിച്ച് ചോദ്യം ചെയ്യുമോയെന്ന കാര്യത്തിലും വ്യക്തമല്ല. തഹാവൂര്‍ റാണയെ ഡൽഹിയിൽ എത്തിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്.
ഡൽഹി പൊലീസിന്‍റെ പ്രത്യേക സംഘത്തിന്‍റെ അകമ്പടിയോടെയാണ് റാണയെ എത്തിച്ചത്. എൻഐഎ ആസ്ഥാനത്ത് എത്തിച്ചശേഷം എന്‍ഐഎ ഡിജിയടക്കം 12 ഉദ്യോഗസ്ഥരുടെ സംഘമായിരിക്കും റാണയെ ചോദ്യം ചെയ്യുക
അതേസമയം റാണയെ ഇന്ത്യയിൽ എത്തിക്കാൻ സാധിക്കുന്നത് നിർണായക നേട്ടമെന്ന് ലോകനാഥ് ബെഹ്‌റ പ്രതികരിച്ചു. റാണയ്ക്ക് എതിരെ നിരവധി തെളിവുകൾ ശെഖരിച്ചിരുന്നു. റാണ കൊച്ചിയിൽ വന്നിട്ടുണ്ടായിരുന്നു എന്നതിൻ്റെ തെളിവുകൾ അന്ന് ലഭിച്ചിരുന്നു.
മുംബൈ ഭീകര അക്രമണത്തിന് ഏതെങ്കിലും തരത്തിൽ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന് ഇനി അറിയാൻ കഴിയും. ഡേവിഡ് ഹെഡ്‌ലിയെ ചോദ്യം ചെയ്‌തപ്പോൾ റാണയെ കുറിച്ച് പറഞ്ഞിരുന്നു.
ഇരുവരും തമ്മിൽ 100 അധികം ഫോൺ കോൾ ചെയ്‌തിരുന്നു. മുംബൈ ഭീകര ആക്രമണത്തിൽ റാണയ്ക്ക് പരമാവധി ശിക്ഷ ഉണ്ടാകുമെന്നാണ് പ്രതിക്ഷ. റാണ നിരവധി തവണ ഇന്ത്യയിൽ എത്തിയത്തിൻ്റെ തെളിവുണ്ടെന്നും വ്യക്തമായിട്ടുണ്ട്.




