ആഴക്കടലിലെ നിശബ്ദ വേട്ടക്കാരൻ: ശത്രുവിന്റെ അന്തകൻ ‘അരിദമൻ’ വരുന്നു!

അരിദമന്റെ ആയുധശേഖരം ഏതൊരു വൻശക്തിയെയും ഭയപ്പെടുത്തുന്നതാണ്. സമുദ്രത്തിനടിയിൽ നിന്ന് ലംബമായി മിസൈലുകൾ തൊടുക്കാൻ കഴിയുന്ന എട്ട് വെർട്ടിക്കൽ ലോഞ്ച് സിസ്റ്റം (VLS) ട്യൂബുകൾ ഇതിലുണ്ട്.

വിശാഖപട്ടണത്തെ തിരമാലകൾക്കിടയിൽ ഒരു നിഗൂഢ രൂപം ഉയർത്തെഴുന്നേൽക്കുന്നു. അതൊരു വെറും വാക്കല്ല, മറിച്ച് ഇന്ത്യയുടെ കരുത്തിന്റെ അടയാളമാണ്… ഐഎൻഎസ് അരിദമൻ. ‘ശത്രുവിനെ നശിപ്പിക്കുന്നവൻ’ എന്ന് അർത്ഥമുള്ള ഈ സംസ്‌കൃത നാമം അന്വർത്ഥമാക്കിക്കൊണ്ട്, രാജ്യത്തിന്റെ മൂന്നാമത്തെ ആണവ അന്തർവാഹിനി (SSBN) നാവികസേനയുടെ ഭാഗമാവുകയാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിശാഖപട്ടണത്ത് വെച്ച് ഈ അത്യാധുനിക യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്യുമ്പോൾ, കടലിന്റെ ആഴങ്ങളിൽ ഇന്ത്യയുടെ പുതിയൊരു അധ്യായം കുറിക്കപ്പെടുകയാണ്.

7,000 ടൺ ഭാരമുള്ള ഈ ഭീമാകാരൻ തന്റെ മുൻഗാമികളായ ഐഎൻഎസ് അരിഹന്തിനേക്കാളും ഐഎൻഎസ് അരിഘാതിനേക്കാളും വലുപ്പത്തിലും കരുത്തിലും ഒരുപടി മുന്നിലാണ്. വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിംഗ് സെന്ററിൽ അതീവ രഹസ്യമായ അഡ്വാൻസ്ഡ് ടെക്‌നോളജി വെസൽ (ATV) പദ്ധതിക്ക് കീഴിലാണ് അരിദമൻ രൂപം കൊണ്ടത്. ശത്രുവിന്റെ കണ്ണിൽപ്പെടാതെ കടലിനടിയിലൂടെ 24 നോട്ട് വരെ വേഗതയിൽ കുതിച്ചുപായുന്ന ഈ അന്തർവാഹിനി ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷിയുടെ ഉത്തമ ഉദാഹരണമാണ്.

ഈ ‘ആഴക്കടൽ ഭീകരന്റെ’ ഹൃദയം 83 മെഗാവാട്ടിന്റെ ഒരു കംപാക്ട് ലൈറ്റ് വാട്ടർ റിയാക്ടറാണ് (CLWR). ഇതിന് കരുത്ത് നൽകുന്നതിനൊപ്പം, കടലിനടിയിൽ ശബ്ദം തീരെ കുറച്ചു സഞ്ചരിക്കാൻ സഹായിക്കുന്ന ‘സ്റ്റെൽത്ത്’ സാങ്കേതികവിദ്യയും അരിദമനെ വേറിട്ടു നിർത്തുന്നു. ശത്രുവിന്റെ ചലനങ്ങൾ ഒപ്പിയെടുക്കാൻ ഇന്ത്യ തന്നെ വികസിപ്പിച്ചെടുത്ത ‘ഉഷസ്’ (USHUS), ‘പഞ്ചേന്ദ്രിയ’ (Panchendriya) എന്നീ സോണാർ സംവിധാനങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ആഴക്കടലിലെ ഈ കണ്ണ് വെട്ടിച്ചു കടന്നുപോവുക എന്നത് ഏതൊരു ശത്രുവിനും അസാധ്യമാണ്.

അരിദമന്റെ ആയുധശേഖരം ഏതൊരു വൻശക്തിയെയും ഭയപ്പെടുത്തുന്നതാണ്. സമുദ്രത്തിനടിയിൽ നിന്ന് ലംബമായി മിസൈലുകൾ തൊടുക്കാൻ കഴിയുന്ന എട്ട് വെർട്ടിക്കൽ ലോഞ്ച് സിസ്റ്റം (VLS) ട്യൂബുകൾ ഇതിലുണ്ട്. 3,500 കിലോമീറ്റർ ദൂരപരിധിയുള്ള എട്ട് കെ-4 മിസൈലുകളോ അല്ലെങ്കിൽ 750 കിലോമീറ്റർ പരിധിയുള്ള 24 കെ-15 സാാഗരിക മിസൈലുകളോ ഒരേസമയം വഹിക്കാൻ ഇതിന് ശേഷിയുണ്ട്. ഭാവിയിൽ 6,000 കിലോമീറ്റർ ദൂരെയുള്ള ശത്രുവിനെ തകർക്കാൻ കെ-5 മിസൈലുകളും ഇതിൽ സജ്ജമാക്കാൻ സാധിക്കും.

ഇന്ത്യയുടെ ‘സെക്കൻഡ് സ്‌ട്രൈക്ക്’ (Second-strike) ശേഷിയെ ഈ അന്തർവാഹിനി പുതിയ തലത്തിലേക്ക് എത്തിക്കുന്നു. ഒരു ആണവാക്രമണമുണ്ടായാൽ കരയിലെ ലോഞ്ചറുകൾ തകർക്കപ്പെട്ടാലും, കടലിന്റെ ആഴങ്ങളിൽ ഒളിച്ചിരിക്കുന്ന അരിദമന് തിരിച്ചടി നൽകാൻ സാധിക്കും. ഏത് നിമിഷവും സമുദ്രത്തിന്റെ ഏത് കോണിൽ നിന്നും ശത്രുവിന് നേരെ മിസൈലുകൾ തൊടുത്ത് വൻ നാശനഷ്ടങ്ങൾ വരുത്താൻ ഈ സംവിധാനം സഹായിക്കുന്നു. കടലിൽ എപ്പോഴും ഒരു ആണവ കാവൽ ഉറപ്പാക്കുന്ന ‘കണ്ടിന്യൂസ് അറ്റ്-സീ ഡിറ്ററൻസ്’ എന്ന ഇന്ത്യയുടെ ലക്ഷ്യം ഇതോടെ സഫലമാവുകയാണ്.

വിശാഖപട്ടണത്തിന് സമീപമുള്ള അതീവ സുരക്ഷാ കേന്ദ്രമായ ‘പ്രോജക്ട് വർഷ’യിലായിരിക്കും അരിദമൻ തന്റെ താവളം ഒരുക്കുക. ഐഎൻഎസ് ചക്ര കകക ഉൾപ്പെടെയുള്ള പുതിയ കരാറുകൾക്കൊപ്പം അരിദമന്റെ വരവ് ഇന്ത്യൻ സമുദ്രമേഖലയിലെ ശക്തിസമവാക്യങ്ങളെ പാടെ മാറ്റിയെഴുതും. ഇനി മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ നീലിമയിൽ ഒരു അദൃശ്യ ശത്രു കാവലുണ്ടാകും, ശത്രുവിന്റെ ഉറക്കം കെടുത്തുന്ന, ഇന്ത്യയുടെ രക്ഷകനായ അരിദമൻ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...