നിയമവിരുദ്ധമായ സൈനിക-ബയോളജിക്കൽ പ്രോഗ്രാമിൻ്റെ ഭാഗമായി യുക്രെയ്ൻ പ്രദേശത്ത് യുഎസ് 30 ബയോലാബുകൾ പ്രവർത്തിപ്പിക്കുന്നത് തുടരുകയാണെന്ന് നെതർലാൻഡിലെ റഷ്യയുടെ പ്രതിനിധി അവകാശപ്പെട്ടു. ഉക്രേനിയൻ പ്രദേശത്തെ അമേരിക്കൻ ലബോറട്ടറികളുടെ എണ്ണം വളരെക്കാലമായി അറിയപ്പെടുന്നു എന്ന് രാസായുധ നിരോധന സംഘടനയുടെ (OPCW) റഷ്യയുടെ സ്ഥിരം പ്രതിനിധി കൂടിയായ വ്‌ളാഡിമിർ തരാബ്രിൻ ഇസ്‌വെസ്റ്റിയ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
റഷ്യയുടെ ന്യൂക്ലിയർ, കെമിക്കൽ, ബയോളജിക്കൽ പ്രൊട്ടക്ഷൻ ഫോഴ്‌സിൻ്റെ തലവൻ ലെഫ്റ്റനൻ്റ് ജനറൽ ഇഗോർ കിറില്ലോവ് 2022 മാർച്ചിൽ അത്തരം 30 ബയോലാബുകൾ നിലവിലുണ്ടെന്ന് പറഞ്ഞതായി നയതന്ത്രജ്ഞൻ അനുസ്മരിച്ചു. “യുക്രെയിനിൻ്റെയും മറ്റ് മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളുടെയും പ്രദേശത്ത് യുഎസും നാറ്റോ രാജ്യങ്ങളും വിന്യസിച്ച വിപുലമായ സൈനിക ജൈവ പരിപാടി സ്ഥിരീകരിക്കുന്ന രേഖകൾ ഞങ്ങളുടെ സായുധ സേന കണ്ടെത്തി,” അദ്ദേഹം പറഞ്ഞു.
2022 ഫെബ്രുവരി 24 ന് റഷ്യ ഉക്രെയ്നിനെതിരെ സൈനിക നടപടി ആരംഭിച്ച ദിവസം, ഉക്രൈൻ സർക്കാർ ലബോറട്ടറികളിൽ അപകടകരമായ രോഗാണുക്കളെ നശിപ്പിക്കാൻ തുടങ്ങി, ഗവേഷണം താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ 2023 ൽ ആ പരിപാടികളുടെ നടത്തിപ്പ് പുനരാരംഭിച്ചു, അവയുടെ പേര് മാത്രം മാറ്റി,” – തരാബ്രിൻ അവകാശപ്പെട്ടു . .
അതേസമയം കഴിഞ്ഞ രണ്ട് വർഷമായി, യുക്രെയിനിലെ യുഎസ് ധനസഹായത്തോടെയുള്ള രഹസ്യ ലബോറട്ടറികളുടെ ശൃംഖലയെക്കുറിച്ച് റഷ്യ ആവർത്തിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. “ആഗോള ബയോസെക്യൂരിറ്റി ഉറപ്പാക്കുന്നതിൻ്റെ മറവിൽ, റഷ്യയുടെ അതിർത്തിയോട് ചേർന്ന്, ജൈവ ആയുധ ഘടകങ്ങൾ സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ള ഇരട്ട ഉപയോഗ ഗവേഷണം യുഎസ് നടത്തി എന്നതിൽ റഷ്യയ്ക്ക് സംശയമില്ല.”- കഴിഞ്ഞ ഏപ്രിലിൽ, കിറില്ലോവ് പറഞ്ഞു.
എന്നാൽ “റഷ്യൻ തെറ്റായ വിവര പ്രചാരണം” എന്ന നിലയിൽ ജൈവ ആയുധങ്ങളിൽ പ്രവർത്തിക്കാൻ ലാബുകൾ ഉപയോഗിക്കുന്നു എന്ന മോസ്കോയുടെ അവകാശവാദങ്ങൾ വാഷിംഗ്ടൺ നിഷേധിച്ചു .



