യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

പോരാട്ടം ഇപ്പോൾ രണ്ട് രാജ്യങ്ങളിൽ മാത്രമായി ഒതുങ്ങുന്നില്ല. മറിച്ച് ഒരു ഡസനിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു

ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ, “നിരുപാധികമായ കീഴടങ്ങൽ” ഒഴികെയുള്ള ഒരു കരാറും ഇറാന് സ്വീകാര്യമല്ലെന്ന് ട്രംപ് വ്യക്തമാക്കി.

മാർച്ച് 12-നകം ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിക്കാൻ കഴിയുമോ എന്നതിനെക്കുറിച്ച് നയതന്ത്ര വൃത്തങ്ങളിൽ ചർച്ചകൾക്ക് ഈ പ്രസ്താവന തുടക്കമിട്ടു. ട്രംപിൻ്റെ സമാനമായ പ്രഖ്യാപനത്തിന് ആറ് ദിവസങ്ങൾക്ക് ശേഷം യുദ്ധം അവസാനിച്ച കഴിഞ്ഞ വർഷത്തെ ചരിത്രപരമായ ഒരു മാതൃകയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഊഹാപോഹം.

ട്രംപിൻ്റെ പോസ്റ്റും ‘MIGA’ മുദ്രാവാക്യവും

ഇറാനുമായി ഏതൊരു കരാറും സാധ്യമാകുന്നത് നിരുപാധികം കീഴടങ്ങിയാൽ മാത്രമാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്‌ച ഒരു പോസ്റ്റിൽ എഴുതി. മികച്ചതും സ്വീകാര്യവുമായ ഒരു നേതൃത്വത്തെ തിരഞ്ഞെടുത്തതിന് ശേഷം, അമേരിക്കയും സഖ്യകക്ഷികളും ഇറാനെ സാമ്പത്തിക തകർച്ചയുടെ വക്കിൽ നിന്ന് തിരികെ കൊണ്ടുവരാൻ പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനെ എക്കാലത്തേക്കാളും സാമ്പത്തികമായി ശക്തമാക്കുമെന്ന് വാഗ്ദാനം ചെയ്‌ത്‌ ട്രംപ് “ഇറാനെ വീണ്ടും മഹത്തരമാക്കുക” (MIGA) എന്ന മുദ്രാവാക്യം വിളിച്ചു. ഇറാൻ്റെ ഭാവിക്ക് വേണ്ടിയുള്ള കഠിനവും എന്നാൽ പുനർനിർമ്മാണ പരവുമായ ഒരു സന്ദേശമായിട്ടാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന കാണപ്പെടുന്നത്.

ചരിത്രപരമായ രീതി

വെടിനിർത്തലിനെ കുറിച്ചുള്ള ഈ ഊഹാപോഹങ്ങൾക്ക് ശക്തമായ ഒരു ചരിത്ര പശ്ചാത്തലമുണ്ട്, 2025 ജൂൺ 17ന് ഇസ്രായേലും ഇറാനും തമ്മിലുള്ള പന്ത്രണ്ട് ദിവസത്തെ യുദ്ധത്തിനിടയിലും ട്രംപ് സമാനമായ ഒരു ആവശ്യം ഉന്നയിച്ചു. അദ്ദേഹത്തിൻ്റെ പ്രസ്താവനക്ക് വെറും ആറ് ദിവസത്തിന് ശേഷം, ജൂൺ 23ന്, ഔദ്യോഗികമായി വെടിനിർത്തൽ പ്രഖ്യാപിച്ചു.

അന്ന് ഖത്തർ മധ്യസ്ഥത വഹിച്ചു. നിലവിലെ സാഹചര്യത്തിൽ ഇതേ രീതി ആവർത്തിച്ചാൽ, മാർച്ച് 12 ഈ സംഘർഷത്തിൻ്റെ അവസാനത്തെ സൂചിപ്പിക്കാം. എന്നിരുന്നാലും, ഇത്തവണത്തെ സാഹചര്യങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ വളരെ വ്യത്യസ്തവും സങ്കീർണവുമാണ്.

നടന്നു കൊണ്ടിരിക്കുന്ന സംഘർഷത്തിൻ്റെ വ്യാപ്‌തിയും പ്രാദേശിക ആഘാതവും
വിദഗ്‌ദരുടെ അഭിപ്രായത്തിൽ, കഴിഞ്ഞ വർഷത്തെ 12 ദിവസത്തെ സംഘർഷത്തേക്കാൾ വളരെ വ്യാപകവും വിനാശകരവുമാണ് ഇപ്പോഴത്തെ യുദ്ധം. പോരാട്ടം ഇപ്പോൾ രണ്ട് രാജ്യങ്ങളിൽ മാത്രമായി ഒതുങ്ങുന്നില്ല. മറിച്ച് ഒരു ഡസനിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു.

സംഘർഷം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ്ജ കയറ്റുമതിയെ സാരമായി ബാധിച്ചു. കൂടാതെ, അമേരിക്കൻ സൈനികരുടെ മരണവും ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണവും ടെഹ്‌റാൻ്റെ പ്രതികാര ദാഹത്തിന് ആക്കം കൂട്ടി. മുൻ യുദ്ധം ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും വലിയതോതിൽ നിയന്ത്രിക്കപ്പെട്ടിരുന്നെങ്കിലും, നിലവിലെ സാഹചര്യം നിയന്ത്രണാതീതമായി മാറുന്നതായി തോന്നുന്നു.

ഇറാൻ്റെ നിലപാടും പെഷേഷ്‌കിയൻ്റെ പ്രസ്‌താവനയും

ഇറാൻ യുദ്ധം നിർത്തുന്നതിൻ്റെ വ്യക്തമായ സൂചനകളൊന്നും നിലവിൽ കാണുന്നില്ല. ട്രംപിൻ്റെ നിലപാടിനോട് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാൻ രൂക്ഷമായി പ്രതികരിച്ചു. ഇറാനിയൻ ജനതയുടെ കഴിവുകളെ കുറച്ചു കാണുകയും മേഖലയെ ജ്വലിപ്പിക്കുകയും ചെയ്‌ത ശക്തികളിൽ മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പെഷേഷ്‌കിയൻ്റെ പ്രസ്‌താവന സൂചിപ്പിക്കുന്നത് ഇറാൻ നിലവിൽ ഒരു സമ്മർദ്ദത്തിനും വഴങ്ങാൻ തയ്യാറല്ലെന്നും അതിൻ്റെ പരമാധികാരത്തിൽ വിട്ടുവീഴ്‌ച ചെയ്യാൻ തയ്യാറല്ലെന്നുമാണ്.

മധ്യസ്ഥതയിലെ വെല്ലുവിളികൾ

മുൻ സംഘർഷങ്ങളിൽ ഖത്തർ ഒരു പ്രധാന മധ്യസ്ഥ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ അത് ഒരു വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ഇറാനിയൻ ഡ്രോൺ ആക്രമണങ്ങൾ ഖത്തറിൻ്റെ റാസ് ലഫാൻ പ്ലാന്റിന് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിവച്ചിട്ടുണ്ട്. ഇത് ഖത്തർ തങ്ങളുടെ എൽഎൻജി കയറ്റുമതിയിൽ ഒരു ഫോഴ്‌സ് മജ്യൂർ ക്ലോസ് പ്രഖ്യാപിക്കാൻ കാരണമായി.

അത്തരമൊരു സാഹചര്യത്തിൽ, മധ്യസ്ഥതക്ക് ആവശ്യമായ രാഷ്ട്രീയവും സാമ്പത്തികവുമായ ബാൻഡ്‌വിഡ്ത്ത് ഖത്തറിന് ഇല്ലെന്ന് തോന്നുന്നു. മാർച്ച് 12 -ലെ അവസാന തീയതി അടുത്തിട്ടും, ഒരു രാജ്യമോ അന്താരാഷ്ട്ര സംഘടനയോ ഇതുവരെ ഔദ്യോഗികമായി വെടിനിർത്തലിനുള്ള വ്യക്തമായ നിർദ്ദേശവുമായി മുന്നോട്ട് വന്നിട്ടില്ല.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...