ഇന്ത്യക്കും പാക്കിസ്ഥാൻ സൈന്യത്തിനും ഇടയിൽ ഒരു മധ്യസ്ഥനും ഉണ്ടായിരുന്നില്ല; ട്രംപിൻ്റെ വെടിനിർത്തൽ അവകാശവാദം ജയശങ്കർ തള്ളി

പഹൽഗാം ആക്രമണത്തിന് പിന്നിലെ സത്യം ലോകത്തിന് മുന്നിൽ എത്തിക്കുക എന്നതാണ് ഇന്ത്യയുടെ നയതന്ത്ര ശ്രമമെന്ന് ജയശങ്കർ

ലോക്‌സഭയിൽ ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് അടുത്തിടെ ചർച്ച ചെയ്യപ്പെട്ടു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ തീവ്രവാദത്തിന് എതിരായ ഇന്ത്യയുടെ സീറോ ടോളറൻസ് നയത്തെക്കുറിച്ചും ഈ ദിശയിൽ സ്വീകരിച്ച നടപടികളെ കുറിച്ചും വിശദീകരിച്ചു.

പഹൽഗാം ഭീകര ആക്രമണത്തിനുശേഷം പാകിസ്ഥാൻ തീവ്രവാദം സ്പോൺസർ ചെയ്യുന്ന ഗൂഢാലോചനകൾ തുറന്നു കാട്ടുന്നതിനും അന്താരാഷ്ട്ര സമൂഹത്തെ അതിൻ്റെ യാഥാർത്ഥ്യം ബോധവാന്മാരാക്കുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യ കർശനവും കൃത്യവുമായ നടപടികൾ സ്വീകരിച്ചുവെന്ന് അദ്ദേഹം സഭയെ അറിയിച്ചു.

“ഭീകരതക്ക് എതിരായ ഞങ്ങളുടെ നയം സീറോ ടോളറൻസ് ആണ്. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ (UNSC) ഞങ്ങളുടെ നിലപാട് ശക്തമായി ഉന്നയിക്കുകയും ഇന്ത്യ ഒരു രൂപത്തിലുള്ള ഭീകരതയെയും വെച്ചുപൊറുപ്പിക്കില്ലെന്ന് ലോകത്തോട് പറയുകയും ചെയ്‌തു. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി ഇന്ത്യയുടെ നിലപാട് അംഗീകരിച്ചു” -എന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. പാകിസ്ഥാൻ്റെ ഗൂഢാലോചനകൾ ആഗോള തലത്തിൽ തുറന്നുകാട്ടുക എന്നതാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ വേഗത്തിലും കർശനമായും നടപടികൾ സ്വീകരിച്ചുവെന്ന് ജയശങ്കർ പറഞ്ഞു. “ഭീകരത ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന വ്യക്തവും ശക്തവും ഉറച്ചതുമായ സന്ദേശം നൽകുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്ന്” -അദ്ദേഹം പറഞ്ഞു. ഇതിനായി, ഏപ്രിൽ 23ന് നടന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിൽ അഞ്ച് പ്രധാന തീരുമാനങ്ങൾ എടുത്തു:

അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പിന്തുണക്കുന്നത് അവസാനിപ്പിക്കുന്നത് വരെ 1960-ലെ സിന്ധു നദീജല കരാർ ഉടനടി പ്രാബല്യത്തിൽ നിർത്തിവക്കും.
അട്ടാരി ചെക്ക് പോസ്റ്റ് അടിയന്തരമായി അടച്ചുപൂട്ടാൻ തീരുമാനിച്ചു.
പാകിസ്ഥാൻ പൗരന്മാർക്ക് ഇനി സാർക്ക് വിസ ഇളവ് പദ്ധതി പ്രകാരം യാത്ര ചെയ്യാൻ അനുവാദമുണ്ടാകില്ല.
പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ, നാവിക, വ്യോമ ഉപദേഷ്ടാക്കളെ പേഴ്‌സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിക്കും.
പാകിസ്ഥാൻ ഹൈക്കമ്മീഷനുകളുടെ ആകെ എണ്ണം 55ൽ നിന്ന് 30 ആയി കുറക്കും.

പഹൽഗാം ആക്രമണത്തിന് പിന്നിലെ സത്യം ലോകത്തിന് മുന്നിൽ എത്തിക്കുക എന്നതാണ് ഇന്ത്യയുടെ നയതന്ത്ര ശ്രമമെന്ന് ജയശങ്കർ പറഞ്ഞു. “അതിർത്തി കടന്നുള്ള ഭീകരത പാകിസ്ഥാൻ വളരെക്കാലമായി ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് വിശദീകരിച്ചു. ജമ്മു കാശ്‌മീരിൻ്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ഇന്ത്യയിൽ വർഗീയ സംഘർഷം വ്യാപിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ആക്രമണത്തിൻ്റെ ലക്ഷ്യം” -എന്ന് അദ്ദേഹം പറഞ്ഞു. സൈനിക നടപടികളിൽ മാത്രം ഇന്ത്യ തങ്ങളുടെ പ്രതികരണം പരിമിതപ്പെടുത്തിയിട്ടില്ല എന്നും, നയതന്ത്ര, വിദേശ നയ തലങ്ങളിൽ സജീവത പുലർത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള മധ്യസ്ഥതയെ കുറിച്ച് സംസാരിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദം വിദേശകാര്യ മന്ത്രി തള്ളി. “ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ ഒരു മധ്യസ്ഥനും ഉണ്ടായിരുന്നില്ല” -എന്ന് ജയശങ്കർ വ്യക്തമാക്കി. മെയ് ഒമ്പതിന് യുഎസ് വൈസ്. പ്രസിഡന്റ് ജെഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് പാകിസ്ഥാൻ്റെ ഒരു വലിയ ആക്രമണത്തെ കുറിച്ച് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിന് ഇന്ത്യ പാകിസ്ഥാന് ഉചിതമായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി മോദി മറുപടി നൽകി.

ഇന്ത്യ ഉത്തരവാദിത്തത്തോടെ തിരിച്ചടിച്ചതായും അന്താരാഷ്ട്ര സമൂഹത്തെ തങ്ങളുടെ നിലപാട് അറിയിച്ചതായും ജയശങ്കർ പറഞ്ഞു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുകെയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജി ആലോചിക്കുന്നതായി റിപ്പോർട്ട്

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവയ്ക്കാനുള്ള സാധ്യത പരിഗണിക്കുന്നതായി റിപ്പോർട്ട്. ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ രാഷ്ട്രീയ പ്രതിസന്ധി ശക്തമാകുന്നതിനിടയിലാണ് ഈ വെളിപ്പെടുത്തൽ. ഡെയ്‌ലി മെയിൽ പത്രപ്രവർത്തകൻ ഡാൻ ഹോഡ്ജസിനെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, സ്റ്റാർമർ തന്റെ സ്ഥാനമൊഴിയൽ സംബന്ധിച്ച് ആലോചിക്കുന്നതായി ഒരു കാബിനറ്റ് മന്ത്രി സൂചിപ്പിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യം തുടരാനാവില്ലെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടെന്നും,...

Keep exploring...

‘ചൈന നിധി കണ്ടെത്തി’; യുദ്ധവിമാനങ്ങളും മിസൈലുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന അപൂർവ ലോഹങ്ങൾ കണ്ടെത്തി

ലോകമെമ്പാടുമുള്ള യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിൽ, അപൂർവ ഭൂമി ധാതുക്കളുടെ മേഖലയിൽ ചൈന ഒരു പ്രധാന വിജയം കൈവരിച്ചു. ലോകമെമ്പാടും...

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു: കേരള മുഖ്യമന്ത്രി

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. വയോജനങ്ങള്‍ക്കായി...

More News

ബോളിവുഡിലെ ഏറ്റവും വലിയ പ്രശ്‌നം താര പരിവാരങ്ങളും ആണെന്ന് പ്രിയദർശൻ

ഹിന്ദി സിനിമയിലെ ഒരു സംസ്‌കാരത്തെ കുറിച്ച് പ്രിയദർശൻ സംസാരിച്ചപ്പോൾ അത് ഒട്ടും മടിച്ചുനിന്നില്ല. 'ഭൂത് ബംഗ്ല'യുടെ പ്രമോഷനുകൾക്കിടെ, അഭിനേതാക്കളുടെ...

യുകെയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജി ആലോചിക്കുന്നതായി റിപ്പോർട്ട്

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവയ്ക്കാനുള്ള സാധ്യത പരിഗണിക്കുന്നതായി റിപ്പോർട്ട്. ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ രാഷ്ട്രീയ പ്രതിസന്ധി ശക്തമാകുന്നതിനിടയിലാണ്...

‘ചൈന നിധി കണ്ടെത്തി’; യുദ്ധവിമാനങ്ങളും മിസൈലുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന അപൂർവ ലോഹങ്ങൾ കണ്ടെത്തി

ലോകമെമ്പാടുമുള്ള യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിൽ, അപൂർവ ഭൂമി ധാതുക്കളുടെ മേഖലയിൽ ചൈന ഒരു പ്രധാന വിജയം കൈവരിച്ചു. ലോകമെമ്പാടും...

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു: കേരള മുഖ്യമന്ത്രി

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. വയോജനങ്ങള്‍ക്കായി...

ദിവസവും 5 മിനിറ്റ് വ്യായാമം പോലും ആയുസ്സ് കൂട്ടാം; പുതിയ പഠനത്തിൽ നിർണായക കണ്ടെത്തൽ

വ്യായാമത്തിന് സമയം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസകരമായ കണ്ടെത്തലുമായി പുതിയ ഗവേഷണം. ദിവസവും വെറും 5 മിനിറ്റ് നേരിയ ശാരീരിക...

അമേരിക്കയിൽ ഇന്ത്യൻ മാമ്പഴങ്ങൾക്ക് വൻ ഡിമാൻഡ്; “മാമ്പഴ നയതന്ത്രം” ശ്രദ്ധേയമാകുന്നു

ഇന്ത്യൻ മാമ്പഴങ്ങൾക്ക് അമേരിക്കയിൽ വലിയ ആവേശമാണ് അനുഭവപ്പെടുന്നത്. രുചിയുടെ രാജാക്കന്മാരായി അറിയപ്പെടുന്ന അൽഫോൻസോയും കേസർ മാമ്പഴങ്ങളും ആളുകൾ കൂട്ടത്തോടെ...

ബംഗാളിലെ സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ ലഭിക്കും; ശുഭേന്ദു മന്ത്രിസഭ സൗജന്യ ബസ് യാത്രയും ശമ്പള കമ്മീഷനും അംഗീകരിച്ചു

മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്കായി നിരവധി ക്ഷേമ പദ്ധതികൾ അവതരിപ്പിച്ചു. തിങ്കളാഴ്‌ച...

ബിസിസിഐക്ക് വിവരാവകാശ നിയമമില്ലെന്ന് സിഐസിയുടെ വലിയ വിധി

വിവരാവകാശ നിയമപ്രകാരം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് 'പൊതു അതോറിറ്റി' എന്ന പദവി ലഭിക്കില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ...