കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാകുമെന്ന് അറിയാനാണ് കേരളജനത ദിവസങ്ങളായി കാത്തിരിക്കുന്നത്. കോൺഗ്രസിന് ഇതുവരേയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ആയില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പേ കോൺഗ്രസിൽ അടി തുടങ്ങിയിരുന്നു. മുഖ്യമന്ത്രി ക്കസേരക്കു വേണ്ടിയുള്ള അടി. ആദ്യം ഓൺലൈനിലൂടെ ആയിരുന്നു. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ തുടങ്ങി തെരഞ്ഞെടുപ്പ് റിസൾട്ട് വന്നപ്പോഴേക്കും കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരസ്യമായി. തമ്മിൽ പോര് പൊതുസ്ഥലത്തേക്കും തെരുവുകളിലേക്കും വ്യാപിച്ചു.
വിഡി സതീശൻ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് നേതൃത്വങ്ങൾ. ഓരോരുത്തരേയും അനുകൂലിക്കുന്ന പ്രവർത്തകർ നിരത്തിലിറങ്ങി പ്രതിഷേധിക്കാനും തർക്കിക്കാനും തുടങ്ങി. വിഡി സതീശനെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നുൾപ്പടെ പ്രവർത്തകർ പറഞ്ഞു. കെസി വേണുഗോപാലിനെ എതിർ വിഭാഗം തെറിവിളിച്ചു. ഫ്‌ളക്‌സിൽ കരി ഓയിൽ ഒഴിച്ചു. കെസിയുടെ അനുകൂലികൾ വിഡിക്കെതിരെ രംഗത്ത് വന്നു.
ഇതോടെ ഹൈക്കമാൻഡ് പെട്ടു. എംഎൽഎമാർ കെസിക്ക് അനുകൂലമായതാണ് ഇതിനെല്ലാം കാരണമായത്. ഹൈക്കമാൻഡിനും കെസി വേണുഗോപാലിനെ ആണ് താത്പര്യം. എന്നാൽ വിഡി സതീശൻ ഒരു ഇഞ്ച് പിന്നോട്ട് പോകാതെ നിലപാട് കടുപ്പിച്ചു. മുഖ്യമന്ത്രിയിൽ കുറഞ്ഞ് വേറെയൊന്നും നടക്കില്ലെന്നാണ് വിഡി സതീശൻ പറഞ്ഞത്.
ഒടുവിൽ പൊറുതിമുട്ടി ഹൈക്കമാൻഡ് മൂന്ന് പേരേയും ദില്ലിയിലേക്ക് വിളിപ്പിച്ചു. മൂന്ന് മണിക്കൂറിൽ കൂടുതൽ ചർച്ച നടത്തി. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ അക്ഷമരായി കാത്തിരുന്നു. പക്ഷെ, ട്വിസ്റ്റ് അവിടെ ആയിരുന്നില്ല. ദീപാദാസ് മുൻഷി വന്ന് പറഞ്ഞു ഇപ്പോഴും തീരുമാനമായിട്ടില്ല, വീണ്ടും പ്രവർത്തകർക്കിടയിൽ പ്രശ്‌നങ്ങൾ തുടങ്ങി.
ഹൈക്കമാൻഡ് തീരുമാനമെടുത്തു, കേരളത്തിൽ ഉയർന്ന ഫ്‌ളക്‌സുകൾ എല്ലാം രാത്രിക്ക് രാത്രി തന്നെ നീക്കണമെന്ന നിർദ്ദേശവും നൽകി. പ്രവർത്തർ ചേരിതിരിഞ്ഞു ഇപ്പോൾ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. Congress concludes talks, no final decision today –ImageCredit:Onmanorama



