ചെങ്കിസ് ഖാന്റെ ശവകുടീരം കണ്ടെത്തി; അവശിഷ്ട്ടങ്ങൾക്കൊപ്പം വൻ നിധിശേഖരവും

ശവകുടീരത്തില്‍ നിന്നും കണ്ടെത്തിയ അളവറ്റ നിധിയുടെ ശേഖരവും ബലി അര്‍പ്പിക്കപ്പെട്ട മൃഗങ്ങളുടെയും ആളുകളുടെയും എണ്ണവുമാണ് പുരാവസ്തു ഗവേഷകരെ, കണ്ടെത്തിയത് ചെങ്കിസ് ഖാന്‍റെ ശവകുടീരമാണെന്ന് നിഗമനത്തിലെത്തിച്ചത്.

- Advertisement -
- Advertisement -

ലോകത്തിലെ ആദ്യത്തെ സാമ്രാജ്യപതി എന്ന വിശേഷണത്തിന് ഉടമയായ മംഗോളിയന്‍ സാമ്രാജ്യാധിപന്‍ ചെങ്കിസ് ഖാന്‍റെ ശവകുടീരം കണ്ടെത്തി. 13 -ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചെങ്കിസ് ഖാന്‍റെ ശവകുടീരം ഇതുവരെ അജ്ഞാതമായി കിടക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ മംഗോളിയയിലെ കെന്‍റി പ്രവിശ്യയിലെ ഒനോൻ നദിക്ക് സമീപം റോഡ് നിർമ്മാണത്തിൽ ജോലി ചെയ്യുന്ന നിർമ്മാണ തൊഴിലാളികളാണ് ആദ്യം നിരവധി പുരാതന അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.

പിന്നാലെ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഗവേഷണത്തിലാണ് ചെങ്കിസ് ഖാന്‍റെ ശവകുടീരമാണ് അതെന്ന് തിരിച്ചറിഞ്ഞതെന്ന് ആര്‍ക്കിയോളജി വേള്‍ഡ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. 18-ാം നൂറ്റാണ്ടിൽ ഒനോൻ നദി ഗതി മാറുന്നതുവരെ നൂറുകണക്കിന് വർഷങ്ങളായി ഈ പ്രദേശം നദീതടത്തിന് താഴെയായിരുന്നു.

കണ്ടെത്തിയ ശവകുടീരത്തില്‍ നൂറുകണക്കിന് സ്വർണ്ണ, വെള്ളി പുരാവസ്തുക്കൾ, ആയിരക്കണക്കിന് നാണയങ്ങൾ എന്നിവയോടൊപ്പം ഉയരമുള്ള ഒരു പുരുഷന്‍റെയും പതിനാറ് സ്ത്രീകളുടെയും അസ്ഥികൂടങ്ങളും കണ്ടെത്തി. മരണാനന്തരം ചെങ്കിസ് ഖാന്‍ പിന്തുടരാന്‍ നിര്‍ബന്ധിതരായ ഭാര്യയും വെപ്പാട്ടിമാരുമാകാം ഇവരെന്ന് കരുതുന്നു. ഒപ്പം ശവകുടീരത്തിന് മുകളില്‍ നിന്നും 68 പുരുഷന്മാരുടെ അസ്ഥികൂടവും കണ്ടെത്തി.

രാജകീയ ശവകുടീരം മറ്റുള്ളവര്‍ കണ്ടെത്താതിരിക്കാനാകാം ഇങ്ങനെ ചെയ്തതെന്ന് പുരാവസ്തു ഗവേഷകര്‍ അനുമാനിക്കുന്നു. മൃതദേഹത്തിനൊപ്പം 12 കുതിരകളുടെയും അസ്ഥികൂടങ്ങളും കണ്ടെത്തിയിരുന്നു. ശവകുടീരത്തില്‍ നിന്നും കണ്ടെത്തിയ അളവറ്റ നിധിയുടെ ശേഖരവും ബലി അര്‍പ്പിക്കപ്പെട്ട മൃഗങ്ങളുടെയും ആളുകളുടെയും എണ്ണവുമാണ് പുരാവസ്തു ഗവേഷകരെ, കണ്ടെത്തിയത് ചെങ്കിസ് ഖാന്‍റെ ശവകുടീരമാണെന്ന് നിഗമനത്തിലെത്തിച്ചത്.

പിന്നാലെ നടന്ന വിശദമായ പരിശോധനയില്‍ മൃതദേഹം 1215 നും 1235 നും ഇടയിൽ മരിച്ച 60 നും 75 നും ഇടയിൽ പ്രായമുള്ള ഒരാളുടേതാണെന്ന് സ്ഥിരീകരിച്ചു. കണ്ടെത്തിയ ശവക്കുഴിയുടെ പ്രായം, സ്ഥാനം, സമൃദ്ധി എന്നിവയെല്ലാം ശവകുടീരം യഥാർത്ഥത്തിൽ ചെങ്കിസ് ഖാന്‍റെതാണെന്ന് സ്ഥാപിക്കുന്നു.

44 -മത്തെ വയസില്‍ അന്നത്തെ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയാണ് ചെങ്കിസ് ഖാന്‍ രാജാവാകുന്നത്. പിന്നീട്, ലോകം കണ്ടത് നീണ്ട യുദ്ധങ്ങളുടെയും അധിനിവേശത്തിന്‍റെയും കാലമായിരുന്നു. കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന സില്‍ക്ക് റൂട്ടിന്‍റെ പ്രാധാന്യം മനസിലാക്കിയ ചെങ്കിസ് ഖാന്‍, സില്‍ക്ക് റൂസ് സുരക്ഷിതമായ ഒരു പാതയാക്കി വികസിപ്പിച്ചു. പിന്നാലെ തപാല്‍ സംവിധാനവും ഏര്‍പ്പെടുത്തി. പരസ്പരം പോരടിച്ച് നിന്ന മംഗോളിയയിലെ അനേകം ഗോത്രങ്ങളെ ഒറ്റ അധികാരത്തിന്‍ കീഴില്‍ ഏകീകരിച്ചത് ചെങ്കിസ് ഖാനാണ്.

പിന്നാലെ ചൈന, മധ്യേഷ്യ, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ്, ഇന്നത്തെ റഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവ ചെങ്കിസ് ഖാന്‍ കീഴടക്കുകയും അതുവരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും വലിയ സാമ്രാജ്യം തന്നെ സൃഷ്ടിക്കുകയും ചെയ്തു. തന്‍റെ ഭരണകാലത്ത് 31 ദശലക്ഷം ചതുരശ്ര കിലോമീറ്റർ ഭൂമി അദ്ദേഹം കീഴടക്കിയെന്നാണ് ചരിത്രകാരന്മാര്‍ കരുതുന്നത്.

അത് പോലെ തന്നെ അനേകം ഭാര്യമാരിലും വെപ്പാട്ടിമാരിലുമായി അദ്ദേഹത്തിന് നിരവധി മക്കളുമുണ്ടായിരുന്നു. ഇന്നും മംഗോളിയയില്‍ ജീവിച്ചിരിക്കുന്ന 200 ല്‍ ഒരാള്‍ ചെങ്കിസ് ഖാന്‍റെ പിന്തുടര്‍ച്ചക്കാരനാണെന്ന് കരുതുന്നു. രാജ്യത്തെ ഏതാണ്ട് 32 ലക്ഷം പേരില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ ആളുകള്‍ ചെങ്കിസ് ഖാന്‍റെ പിന്മുറക്കാരാകാന്‍ സാധ്യതയുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ തീരത്തെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിച്ചും അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു. "പ്രകോപനം ഇല്ലാതെയുള്ള ഇറാനിയൻ ആക്രമണങ്ങൾ" തങ്ങളുടെ സൈന്യം തടഞ്ഞുവെന്നും "സ്വയം പ്രതിരോധ ആക്രമണങ്ങൾ" നടത്തിയെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു. അതേസമയം,...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...