ഇറാൻ സൂക്ഷ്‌മ നിരീക്ഷണത്തിൽ ആണെന്നും ഗൾഫ് മേഖലയിലേക്ക് ഒരു ‘വലിയ കപ്പൽപ്പട’ നീങ്ങുന്നുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
“ആ ആളുകളെ തൂക്കിലേറ്റിയാൽ, ഇതുവരെ നേരിടേണ്ടി വന്നതിലും വലിയ തിരിച്ചടിയായിരിക്കും നിങ്ങൾക്ക് നേരിടേണ്ടി വരിക എന്ന് ഞാൻ പറഞ്ഞു. ഇറാൻ ആണവ നിലയത്തിന് ഞങ്ങൾ ചെയ്‌തത് കടലക്കറി പോലെ തോന്നിപ്പിക്കും,” -ട്രംപ് വ്യാഴാഴ്‌ച എയർഫോഴ്‌സ് വണ്ണിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ നിന്ന് വാഷിംഗ്ടൺ ഡിസിക്ക് സമീപമുള്ള ജോയിന്റ് ബേസ് ആൻഡ്രൂസിലേക്ക് മടങ്ങുകയായിരുന്നു യുഎസ് പ്രസിഡന്റ്.
“ആ ദിശയിലേക്ക് പോകുന്ന ഒരു വലിയ കപ്പൽപ്പട ഞങ്ങളുടെ പക്കലുണ്ട്. ഒരുപക്ഷേ നമുക്ക് അത് ഉപയോഗിക്കേണ്ടി വരില്ല, നമുക്ക് നോക്കാം,” -ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
“ഒരുപക്ഷേ നമുക്ക് അത് ഉപയോഗിക്കേണ്ടി വരില്ലായിരിക്കാം… ആ ദിശയിലേക്ക് പോകുന്ന ധാരാളം കപ്പലുകൾ നമ്മുടെ പക്കലുണ്ട്, ഒരു വലിയ ഫ്ലോട്ടില്ല ആ ദിശയിലേക്ക് പോകുന്നുണ്ടെങ്കിൽ, എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം,” -ട്രംപ് കൂട്ടിച്ചേർത്തു.



