ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിൽ ചൊവാഴ്‌ച ഒരു വലിയ വിമാനാപകടം സംഭവിച്ചു. നാരായൺപൂരിനടുത്തുള്ള ആറ പർവതത്തിൽ ഒരു സ്വകാര്യ ചാർട്ടേഡ് ജെറ്റ് തകർന്നുവീണു. പർവതത്തിൽ ഇടിച്ചതിന് ശേഷം വിമാനം തകർന്നു വീണതായും ഇത് ജീവഹാനിക്കും സ്വത്തിനും നാശഷ്‌ടം ഉണ്ടാക്കിയതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. അപകടത്തിൻ്റെ വ്യാപ്‌തി എടുത്തു കാണിക്കുന്ന ഒരു വീഡിയോയിൽ പർവതത്തിൽ നിന്ന് വലിയ തീജ്വാലകൾ ഉയരുന്നത് കാണാം.
പൈലറ്റും സഹപൈലറ്റും മരിച്ചു
ദാരുണമായ അപകടത്തിൽ പൈലറ്റും സഹപൈലറ്റും മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പൈലറ്റും സഹപൈലറ്റും കൂടാതെ മറ്റ് യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വിമാനത്തിൽ ഉണ്ടായിരുന്ന ആകെ ആളുകളുടെ എണ്ണം നിർണയിക്കാൻ ഇതു സംബന്ധിച്ച് വിശദമായ വിവരങ്ങൾ ശേഖരിക്കാൻ അധികൃതർ ശ്രമിക്കുന്നു.
രക്ഷാപ്രവർത്തനങ്ങളും നടപടികളും
അപകടത്തെ കുറിച്ചുള്ള വിവരം ലഭിച്ചയുടൻ, പ്രാദേശിക പോലീസും ഭരണ സംവിധാനങ്ങളും ഉടൻ സ്ഥലത്തെത്തി യുദ്ധകാല അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. അപകടവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഭരണകൂടം സമഗ്രമായ അന്വേഷണം നടത്തുകയും ശേഖരിക്കുകയും ചെയ്യുന്നുണ്ട്.



