ബെംഗളൂരു: ബ്രിട്ടീഷ് എഫ്- 35ബി യുദ്ധവിമാനം തിരുവനന്തപുരം വിമാന താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയിട്ട് രണ്ടാഴ്‌ചയായി. ലോകത്തിലെ ഏറ്റവും ചെലവേറിയ യുദ്ധവിമാന പദ്ധതിയിൽ ഉൾപ്പെട്ട അമേരിക്കൻ നിർമ്മിത വിമാനം ഉടൻ പറന്നുയരുമെന്ന് സൂചനയൊന്നുമില്ല.
ഇപ്പോൾ ബെംഗളൂരുവിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വിമാനത്തിൻ്റെ അവസ്ഥയെ കുറിച്ചുള്ള എൻഡിടിവിയുടെ ചോദ്യത്തിന് മറുപടി നൽകുകയും ഈ വിഷയത്തിൽ ഒരു പ്രസ്‌താവന ഇറക്കുകയും ചെയ്‌തു.
ഇന്തോ- പസഫിക്കിൽ വിന്യസിച്ചിരിക്കുന്ന പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിൻ്റെ ഭാഗമായ നൂതന അഞ്ചാം തലമുറ യുദ്ധവിമാനം, ഇന്ത്യൻ നാവിക സേനയുമായുള്ള സംയുക്ത സമുദ്രാഭ്യാസങ്ങൾ പൂർത്തിയാക്കി താവളത്തിലേക്ക് മടങ്ങുമ്പോൾ തിരുവനന്തപുരത്ത് അടിയന്തരമായി ലാൻഡിംഗ് നടത്തി.
“തിരുവനന്തപുരം വിമാന താവളത്തിൽ യുകെ എഫ്- 35ബി എത്രയും വേഗം നന്നാക്കാൻ ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ അധികാരികളുടെ തുടർച്ചയായ പിന്തുണക്ക് ഞങ്ങൾ നന്ദി പറയുന്നു,” -ഹൈക്കമ്മീഷൻ പറഞ്ഞു.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും പിന്നീട് ഒരു സാങ്കേതിക തകരാർ ഉണ്ടായതിനാൽ അത് പോകാൻ കഴിയാത്ത അവസ്ഥയിലായതായി നേരത്തെ വൃത്തങ്ങൾ പറഞ്ഞിരുന്നു. ബ്രിട്ടീഷ് വിമാന കമ്പനിയിലെ എഞ്ചിനീയർമാർ പ്രാഥമിക വിലയിരുത്തൽ നടത്തി അറ്റകുറ്റപ്പണികൾ നടത്താൻ ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു സ്പെഷ്യലിസ്റ്റ് സംഘത്തെ വിളിച്ചുവരുത്തിയിട്ടുണ്ട്.
വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:



