‘പൂർത്തീകരിക്കാത്ത സ്വപ്‌നം’; ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റേഡിയം പണി നിർത്തി വെച്ചിരിക്കുന്നു

സാമ്പത്തിക ക്രമക്കേടുകളും രേഖകളുടെ അഭാവവും കാരണം പ്രശ്‌നങ്ങൾ ഉയർന്നുവരുന്നു

ലോകത്തിലെ മൂന്നാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയമാകാനുള്ള പാതയിലായിരുന്ന ജയ്‌പൂരിലെ ചോമ്പിൽ നിർമ്മിക്കാൻ പോകുന്ന രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ്റ (ആർ‌സി‌എ) ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്രിക്കറ്റ് സ്റ്റേഡിയം പൂർത്തീകരിക്കാത്ത ഒരു സ്വപ്‌നമായി മാറി. 75,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ സ്റ്റേഡിയം രാജസ്ഥാനിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഒരു വലിയ സമ്മാനമാകുമായിരുന്നു.

പദ്ധതി ഒന്നര വർഷമായി മുടങ്ങി

ഈ പദ്ധതി ഒന്നര വർഷമായി മുടങ്ങി കിടക്കുകയാണ്. 191 കോടി ചെലവഴിച്ചു. പക്ഷേ, പണി പൂർത്തിയായില്ല. ഈ സ്റ്റേഡിയത്തിൻ്റെ ആദ്യ ഘട്ട നിർമ്മാണം 2023 ഒക്ടോബർ- നവംബർ മാസത്തോടെ പൂർത്തിയാകേണ്ടത് ആയിരുന്നു. ഹിന്ദുസ്ഥാൻ സിങ്ക് കമ്പനി ഈ പദ്ധതിയിൽ 300 കോടി രൂപ നിക്ഷേപിക്കാൻ സമ്മതിച്ചിരുന്നു. അതിൽ 60 കോടി രൂപ ഇതിനകം നൽകിയിട്ടുണ്ട്. ഇതിന് അനിൽ അഗർവാൾ ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം എന്ന് പേരിട്ടു.

അന്നത്തെ ആർ‌സി‌എ പ്രസിഡന്റ് വൈഭവ് ഗെഹ്‌ലോട്ട് രാജിവച്ചതിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു. ശേഷം അത് മുന്നോട്ട് പോയില്ല. സംസ്ഥാനത്ത് സർക്കാർ ഭരണം മാറിയതിന് ശേഷം ഈ പദ്ധതിയെക്കുറിച്ച് വ്യക്തമായ തീരുമാനമൊന്നും എടുത്തില്ല.

സാമ്പത്തിക ക്രമക്കേടുകൾ തടസം

ബാങ്കിൽ നിന്ന് എടുത്ത വായ്‌പക്ക് പ്രതിമാസം 25 ലക്ഷം രൂപ പലിശ ആർ‌സി‌എ നൽകുന്നുണ്ടെന്ന് ആർ‌സി‌എ അഡ്‌ഹോക്ക് കമ്മിറ്റി അംഗം ധരംവീർ സിംഗ് ഷെഖാവത്ത് പറയുന്നു. സ്റ്റേഡിയം നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ആർ‌സി‌എ ആഗ്രഹിക്കുന്നു. പക്ഷേ സാമ്പത്തിക ക്രമക്കേടുകളും രേഖകളുടെ അഭാവവും കാരണം പ്രശ്‌നങ്ങൾ ഉയർന്നുവരുന്നു. കരാറുകാരന് ഇതിനകം രണ്ട് കോടി രൂപ കൂടി നൽകിയിട്ടുണ്ടെന്നും എന്നാൽ ആർക്കൊക്കെ എത്ര തുക നൽകിയെന്നതിന് വ്യക്തമായ രേഖകൾ ഇതുവരെ ആർ‌സി‌എയുടെ പക്കലില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേഡിയം നിർമ്മാണത്തിലെ പ്രധാന തടസങ്ങൾ

100 ഏക്കറിലാണ് സ്റ്റേഡിയം പണിയാൻ ഉദ്ദേശിച്ചിരുന്നത്. 17 കോടി രൂപ കിഴിവിൽ ഭൂമി ലഭിച്ചു. ആർ‌സി‌എ 35 കോടി രൂപ വായ്‌പ എടുത്തു. ഹിന്ദുസ്ഥാൻ സിങ്ക് ഇതിനകം 60 കോടി രൂപ നൽകി. ബിസിസിഐയിൽ നിന്ന് 79 കോടി രൂപ സബ്‌സിഡി ലഭിച്ചു. 2023 ഒക്ടോബർ- നവംബർ മാസങ്ങളിൽ പണി പൂർത്തിയാക്കേണ്ടത് ആയിരുന്നു.

ആർ‌സി‌എയിലെ ഭരണപരമായ അവഗണനയും അനിശ്ചിതത്വവും

ആർ‌സി‌എയുടെ മുൻ സെക്രട്ടറി ഭവാനി സമോട്ട പറയുന്നത്, നിലവിലെ അഡ്‌ഹോക്ക് കമ്മിറ്റി അതിൻ്റ അജണ്ട അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇത് ആർ‌സി‌എയുടെ സാമ്പത്തിക സ്ഥിതിയിൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും. ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ സി‌ഇ‌ഒ, സി‌എഫ്‌ഒ, ഇൻഫ്രാ ഡെവലപ്‌മെന്റ് ഓഫീസർ എന്നിവരെ ആർ‌സി‌എയിൽ സ്ഥിരമായി നിയമിക്കണമെന്ന് ആർ‌സി‌എയുടെ മുൻ സി‌ഇ‌ഒ അനന്ത് വ്യാസ് നിർദ്ദേശിച്ചു.

സ്റ്റേഡിയത്തിൻ്റ ഭാവി എന്തായിരിക്കും?

രാജസ്ഥാനിൽ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഈ സ്റ്റേഡിയത്തിൻ്റ നിർമ്മാണം പ്രധാനമാണെന്ന് കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, നിലവിലെ സാഹചര്യങ്ങളിൽ, ഈ സ്വപ്‌നം അപൂർണ്ണമാണെന്ന് തോന്നുന്നു. ഈ സ്റ്റേഡിയം കടലാസിൽ മാത്രം ഒതുങ്ങാതിരിക്കാൻ ആർ‌സി‌എയും സർക്കാരും എത്രയും വേഗം കൃത്യമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ശരിയായ തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ രാജസ്ഥാനിലെ കളിക്കാർക്ക് അന്താരാഷ്ട്ര തലത്തിലുള്ള സൗകര്യങ്ങൾ നൽകാനും കായിക മേഖലയിൽ സംസ്ഥാനത്തിന് ഒരു പുതിയ ഐഡന്റിറ്റി നൽകാനും ഈ സ്റ്റേഡിയത്തിന് കഴിയും.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...