പിഒകെ ഉൾപ്പെടുന്ന വ്യാപാര കരാറിൽ ‘ഇന്ത്യയുടെ ഭൂപടം’ യുഎസ് പുറത്തിറക്കി

കരാർ ഒരു പൂർണ സ്വതന്ത്ര വ്യാപാര കരാറിലേക്കുള്ള (FTA) ഒരു ചവിട്ടുപടി

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ ബന്ധം ചരിത്രപരമായ ഒരു വഴിത്തിരിവിലേക്ക് നീങ്ങിയിരിക്കുന്നു. ശനിയാഴ്‌ച ഇരുരാജ്യങ്ങളും അവരുടെ ഇടക്കാല വ്യാപാര കരാറിൻ്റെ ചട്ടക്കൂട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തോടൊപ്പം, യുഎസ് വ്യാപാര പ്രതിനിധി ഓഫീസ് (യുഎസ്‌ടിആർ) പുറത്തിറക്കിയ ഇന്ത്യയുടെ ഭൂപടം ആഗോള ശ്രദ്ധ ആകർഷിച്ചു.

പാകിസ്ഥാൻ അധിനിവേശ കാശ്‌മീർ (പിഒകെ) ഉൾപ്പെടെ മുഴുവൻ ജമ്മു കാശ്‌മീരും ഇന്ത്യയുടെ അതിർത്തിക്കുള്ളിലെ അക്‌സായി ചിന്നും ഈ ഔദ്യോഗിക ഭൂപടത്തിൽ കാണാം. വാഷിംഗ്ടണിൻ്റെ ദക്ഷിണേഷ്യൻ നയത്തിലെ ഒരു സുപ്രധാന കാർട്ടോഗ്രാഫിക് മാറ്റത്തെ ഈ നീക്കം അടയാളപ്പെടുത്തുന്നു. ഇത് ഇന്ത്യയുടെ പ്രാദേശിക പരമാധികാരത്തിന് ആയുള്ള യുഎസ് പിന്തുണയെ കൂടുതൽ വ്യക്തമാക്കുന്നു.

ഇടക്കാല വ്യാപാര കരാറിൻ്റെ രൂപരേഖ

ഇന്ത്യയും യുഎസും തമ്മിൽ പ്രഖ്യാപിച്ച ഇടക്കാല വ്യാപാര കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള ഈ കരാറിൻ്റെ പ്രധാന ലക്ഷ്യം വ്യാപാര തടസങ്ങൾ കുറക്കുകയും ഉഭയകക്ഷി വ്യാപാരം കാര്യക്ഷമമാക്കുകയും ചെയ്യുക എന്നതാണ്. ഔദ്യോഗിക വിശദാംശങ്ങൾ അനുസരിച്ച്, കൃഷി, സാങ്കേതികവിദ്യ, ഉൽപ്പാദനം തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം ഈ കരാർ പ്രോത്സാഹിപ്പിക്കുമെന്നും വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ കരാർ ഒരു പൂർണ സ്വതന്ത്ര വ്യാപാര കരാറിലേക്കുള്ള (FTA) ഒരു ചവിട്ടുപടി ആയിരിക്കുമെന്നും പറയുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി സന്തുലിതമാക്കുകയും വിതരണ ശൃംഖലയിൽ പ്രതിരോധശേഷി കൊണ്ടുവരികയും ചെയ്യുക എന്നതാണ് ചട്ടക്കൂടിൻ്റെ ലക്ഷ്യമെന്ന് വ്യാപാര പ്രതിനിധി ഓഫീസ് വ്യക്തമാക്കി.

യുഎസ് ഭൂപടത്തിൽ പ്രദേശിക പരമാധികാര ചിത്രീകരണം

ഈ വ്യാപാര പ്രഖ്യാപനത്തിൻ്റെ ഏറ്റവും ചർച്ചാവിഷയമായ വശം യുഎസ് ഭരണകൂടം പുറത്തിറക്കിയ ഭൂപടമാണ്. ചരിത്രപരമായി, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും മറ്റ് സർക്കാർ ഏജൻസികളും തർക്കപ്രദേശങ്ങളെ വ്യത്യസ്ത നിറങ്ങളിലോ കുത്തുകളുള്ള വരകളിലോ ചിത്രീകരിച്ചിരുന്നു. അവ പാകിസ്ഥാൻ്റെയോ ചൈനയുടെയോ അവകാശ വാദങ്ങളെ ഭാഗികമായി അംഗീകരിക്കുന്നതായി തോന്നി.

ഏറ്റവും പുതിയ ഭൂപടം ഈ അതിർത്തികളെ ഇന്ത്യയുടെ ഭാഗമായി വ്യക്തമായി ചിത്രീകരിക്കുന്നു. ഗിൽജിത്-ബാൾട്ടിസ്ഥാനും അക്‌സായി ചിന്നും യാതൊരു അവ്യക്തതയുമില്ലാതെ ഇന്ത്യൻ പ്രദേശമായി കാണിച്ചിരിക്കുന്നു. ജമ്മു കാശ്‌മീർ മുഴുവനും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന ഇന്ത്യയുടെ ദീർഘകാല നിലപാടിനെ ഈ മാറ്റം വീണ്ടും ഉറപ്പിക്കുന്നു.

പാകിസ്ഥാനിലും ചൈനയിലും നയതന്ത്രപരമായ ആഘാതം

അമേരിക്കയുടെ ഈ നീക്കം അയൽ രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് പാകിസ്ഥാനും ചൈനക്കും, ആഴത്തിലുള്ള നയതന്ത്ര പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അന്താരാഷ്ട്ര വേദികളിൽ പാകിസ്ഥാൻ വളരെക്കാലമായി പി‌ഒ‌കെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അതേസമയം ചൈന അക്‌സായി ചിന്നിന് മേൽ നിയന്ത്രണം നിലനിർത്തുന്നു. വിദഗ്‌ദരുടെ അഭിപ്രായത്തിൽ, യുഎസ് പുറത്തിറക്കിയ ഭൂപടം ഇരുരാജ്യങ്ങളുടെയും പ്രദേശിക അവകാശ വാദങ്ങളെ നേരിട്ട് നിരാകരിക്കുന്നു.

ട്രംപ് ഭരണകൂടത്തിൻ്റെ “അമേരിക്ക ആദ്യം” എന്ന സമീപനത്തെയും ഇന്ത്യയുമായുള്ള അവരുടെ “തന്ത്രപരമായ പങ്കാളിത്തത്തെയും” പ്രതിഫലിപ്പിക്കുന്നതിനാൽ ഈ നീക്കം പ്രത്യേകിച്ചും പ്രാധാന്യമർഹിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ ഇന്ത്യയുടെ ഭൂപടം പൂർണമായും അംഗീകരിച്ചതിനാൽ, പാകിസ്ഥാൻ്റെ അന്താരാഷ്ട്ര ലോബിയിംഗിന് ഇത് വലിയ തിരിച്ചടി നൽകുമെന്ന് നയതന്ത്ര വിശകലന വിദഗ്‌ദർ വിശ്വസിക്കുന്നു.

വിദഗ്‌ദ വിശകലനവും ഭാവി ദിശയും

പ്രതിരോധ, വിദേശ നയ വിദഗ്‌ദരുടെ അഭിപ്രായത്തിൽ, ഇത് വെറും ഭൂമിശാസ്ത്രപരമായ ചിത്രീകരണമല്ല, മറിച്ച് ആഴത്തിലുള്ള ഒരു രാഷ്ട്രീയ സന്ദേശമാണ്. ഇന്തോ- പസഫിക് മേഖലയിലെ ഒരു പ്രധാന സുരക്ഷാ ദാതാവും സ്ഥിരത നൽകുന്ന ശക്തിയുമായി ഇന്ത്യയെ ഇപ്പോൾ യുഎസ് കാണുന്നുണ്ടെന്ന് വിശകലന വിദഗ്‌ദർ പറയുന്നു. പി‌ഒ‌കെയും അക്‌സായി ചിന്നും ഭൂപടത്തിൽ ഉൾപ്പെടുത്തിയത് ഇന്ത്യയുടെ സുരക്ഷാ ആശങ്കകളെയും പ്രദേശിക സമഗ്രതയെയും ആഗോള തന്ത്രവുമായി യുഎസ് ഇപ്പോൾ വിന്യസിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നു.

അതിർത്തികൾ ഉറപ്പിക്കാൻ ബാഹ്യ പിന്തുണ ആവശ്യമില്ലെന്ന് ഇന്ത്യ എല്ലായ്‌പ്പോഴും വാദിച്ചിരുന്നെങ്കിലും, യുഎസ് പോലുള്ള ഒരു ആഗോള സൂപ്പർ പവറിൻ്റെ ഈ നിലപാട് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...