വിദേശ വിദ്യാർത്ഥികൾക്കും മാധ്യമ പ്രവർത്തകർക്കും വിസ പരിമിതപ്പെടുത്താൻ യുഎസ്

ചില വിസ ഉടമകൾക്ക് അമേരിക്കയിൽ താമസിക്കാൻ അനുവദിക്കുന്ന സമയദൈർഘ്യം പരിമിതപ്പെടുത്തുമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ്

അമേരിക്കയിലെ വിദേശ വിദ്യാർത്ഥികൾക്കും മാധ്യമ പ്രവർത്തകർക്കും വിസയുടെ കാലാവധി പരിമിതപ്പെടുത്താൻ ട്രംപ് ഭരണകൂടം നിർദ്ദേശിക്കുന്നു. അന്തിമരൂപം ലഭിച്ചാൽ നിർദ്ദിഷ്ട നിയമം വിദേശ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ചില വിസ ഉടമകൾക്ക് അമേരിക്കയിൽ താമസിക്കാൻ അനുവദിക്കുന്ന സമയദൈർഘ്യം പരിമിതപ്പെടുത്തുമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്) ബുധനാഴ്‌ച ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു.

1978 മുതൽ, വിദേശ വിദ്യാർത്ഥികൾക്ക് (എഫ് വിസ ഉടമകൾ) ‘സ്റ്റാറ്റസ് കാലയളവ്’ എന്നറിയപ്പെടുന്ന ഒരു നിശ്ചിത കാലയളവിലേക്ക് യുഎസിൽ പ്രവേശനം ലഭിച്ചു. മറ്റ് വിസകളിൽ നിന്ന് വ്യത്യസ്തമായി, ‘സ്റ്റാറ്റസ് കാലയളവ്’ പദവിയുള്ളവർക്ക് കൂടുതൽ സ്‌ക്രീനിംഗോ വെറ്റിലേഷനോ ഇല്ലാതെ അനിശ്ചിതകാലത്തേക്ക് യുഎസിൽ തുടരാൻ അനുവാദമുണ്ടെന്ന് ഡിഎച്ച്എസ് പറഞ്ഞു.

വിദേശ വിദ്യാർത്ഥികൾ ‘യുഎസ് ഔദാര്യം’ മുതലെടുത്ത് ‘എന്നേക്കും’ വിദ്യാർത്ഥികളായി മാറിയെന്നും രാജ്യത്ത് തുടരുന്നതിനായി ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിൽ സ്ഥിരമായി ചേർന്നിട്ടുണ്ടെന്നും ട്രംപ് ഭരണകൂടം പറഞ്ഞു.

“വളരെക്കാലമായി, മുൻകാല ഭരണകൂടങ്ങൾ വിദേശ വിദ്യാർത്ഥികളെയും മറ്റ് വിസ ഉടമകളെയും യുഎസിൽ ഫലത്തിൽ അനിശ്ചിതമായി തുടരാൻ അനുവദിച്ചു. ഇത് സുരക്ഷാ അപകടങ്ങൾ സൃഷ്‌ടിക്കുകയും നികുതിദായകരുടെ എണ്ണമറ്റ ഡോളർ ചിലവാക്കുകയും യുഎസ് പൗരന്മാർക്ക് ദോഷം വരുത്തുകയും ചെയ്‌തു,” -ഡിഎച്ച്എസ് വക്താവ് പറഞ്ഞു.

“ചില വിസ ഉടമകൾക്ക് യുഎസിൽ തുടരാൻ അനുവദിക്കുന്ന സമയം പരിമിതപ്പെടുത്തുന്നതിലൂടെ ആ ദുരുപയോഗം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ഈ പുതിയ നിർദിഷ്‌ട നിയമം സഹായിക്കും,” -വക്താവ് കൂട്ടിച്ചേർത്തു.

അഞ്ച് വർഷത്തേക്ക് നൽകുന്ന വിസയിൽ യുഎസിൽ ജോലി ചെയ്യാൻ കഴിയുന്ന വിദേശ മാധ്യമ പ്രവർത്തകർക്ക് ഒന്നിലധികം കാലയളവുകളിലേക്ക് നീട്ടാൻ കഴിയുന്ന പ്രാരംഭ പ്രവേശന കാലയളവ് 240 ദിവസമായി നിശ്ചയിക്കുന്നതാണ് നിയമം.

വിദേശ മാധ്യമ പ്രതിനിധികൾക്ക് 240 ദിവസം വരെ കാലാവധി ദീർഘിപ്പിക്കാൻ അർഹതയുണ്ടായിരിക്കും. എന്നാൽ താൽക്കാലിക പ്രവർത്തനത്തിൻ്റെയോ നിയമനത്തിൻ്റെയോ ദൈർഘ്യത്തിൽ കൂടുതൽ അല്ല.

പ്രസിഡന്റ് ട്രംപിൻ്റെ നിർദ്ദിഷ്ട നിയമപ്രകാരം, വിദേശ വിദ്യാർത്ഥികൾക്കും എക്സ്ചേഞ്ച് സന്ദർശകർക്കും അവർ പങ്കെടുക്കുന്ന പ്രോഗ്രാമിൻ്റെ കാലാവധിവരെ അംഗീകൃത പ്രവേശനത്തിനും വിപുലീകരണ കാലയളവും ഫെഡറൽ ഗവൺമെന്റ് നിശ്ചയിക്കും. അത് നാല് വർഷത്തിൽ കൂടരുത്.

കൂടാതെ, വിദേശ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനും, എക്സ്ചേഞ്ച്, വിദേശ മാധ്യമ ക്ലാസിഫിക്കേഷനുകൾ എന്നിവ ഒരു നിശ്ചിത കാലയളവിലേക്ക് അനുവദിക്കുന്നതിനും, പ്രസ്‌തുത വിദേശികൾ യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ താമസം നീട്ടുന്നതിനുള്ള അംഗീകാരത്തിനായി അപേക്ഷിക്കേണ്ടതുണ്ട്. അതിനാൽ വിദേശി കൂടുതൽ കാലം യുഎസിൽ തുടരുന്നതിന് DHS-ൽ നിന്നുള്ള പതിവ് വിലയിരുത്തലുകൾ ആവശ്യമാണ്.

2020ൽ പ്രസിഡന്റ് ട്രംപിൻ്റെ കീഴിലാണ് ഈ നിർദിഷ്‌ട നിയമം ആദ്യമായി നിർദ്ദേശിച്ചത്. എന്നാൽ 2021ൽ ബൈഡൻ ഭരണകൂടം ഇത് പിൻവലിച്ചു.

ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് ഇടയിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന നോൺ- ഇമിഗ്രന്റ് വിസയായ എച്ച് 1 ബി പ്രോഗ്രാമിൽ മാറ്റം വരുത്താനും ഗ്രീൻ കാർഡ് പ്രക്രിയയിൽ മാറ്റങ്ങൾ വരുത്താനും ട്രംപ് ഭരണകൂടം പദ്ധതിയിടുന്നുവെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു.

ബുധനാഴ്‌ച മുതൽ പ്രാബല്യത്തിൽ വന്ന റഷ്യൻ എണ്ണ വാങ്ങുന്നതിന് ട്രംപ് ഭരണകൂടം ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയതിനെ തുടർന്ന് യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ഈ നീക്കം.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘യുദ്ധചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ ട്രംപ്’; ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം അമേരിക്ക തകർത്തു

മാനുഷിക സഹായം ശേഖരിക്കാൻ ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക. മഷദ് അന്താരാഷ്ട്ര വിമാന താവളത്തിൽ നിലയുറപ്പിച്ചിരുന്ന വിമാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മരുന്നും മെഡിക്കൽ സാമഗ്രികളും ശേഖരിക്കാൻ ദൽഹിയിൽ ബുധനാഴ്‌ച പുലർച്ചെ നാലിന് എത്താനിരുന്ന വിമാനമാണ് തകർത്തത്. ഇറാനിലെ സ്വകാര്യ വിമാന കമ്പനിയായ മഹൻ എയറിൻ്റെതാണ് ആക്രമിക്കപ്പെട്ട വിമാനം. അന്താരാഷ്ട്ര നിയമത്തിൻ്റെ ലംഘനമാണ് ആക്രമണമെന്ന്...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...