സംസ്ഥാന ഭരണരംഗത്ത് നിർണായക രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി വിഡി സതീശൻ 35 വകുപ്പുകളുടെ ചുമതല ഏറ്റെടുത്തതായി റിപ്പോർട്ടുകൾ. പൊതുഭരണം, ധനകാര്യം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നതോടെ ഭരണകേന്ദ്രത്തിൽ മുഖ്യമന്ത്രിയുടെ നിയന്ത്രണം കൂടുതൽ ശക്തമാകുകയാണ് .
ഭരണഘടനാപരമായ ചുമതലകളിൽ നിയമം, തുറമുഖം, ആസൂത്രണം, ലോട്ടറി, ശാസ്ത്ര-സാങ്കേതികം, എയർപോർട്ടുകൾ, മെട്രോ റെയിൽ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, പോസ്റ്റ് ആൻഡ് ടെലഗ്രാഫ്‌സ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, നുവാൽസ് തുടങ്ങിയ പ്രധാന മേഖലകളും ഉൾപ്പെടുന്നു.
മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസും ഉൾപ്പെടെ കയർ, ഫയർ ആൻഡ് റെസ്ക്യൂ, ജയിൽ വകുപ്പ് എന്നിവയുടെ ചുമതലയും വഹിക്കും .
അതേസമയം, പികെ കുഞ്ഞാലിക്കുട്ടി വ്യവസായ വകുപ്പിന് പുറമേ ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്റ്റാർട്ടപ്പ്, മൈനിങ് ആൻഡ് ജിയോളജി, ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽസ് തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്യും.
കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ് പാർലമെന്ററി കാര്യങ്ങൾ, പരിസ്ഥിതി, അനർട്ട് എന്നിവയുടെ അധിക ചുമതലയും ഏറ്റെടുക്കും.
ആരോഗ്യ വകുപ്പിനൊപ്പം മെഡിക്കൽ വിദ്യാഭ്യാസം, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, ഭക്ഷ്യസുരക്ഷ, ദേവസ്വം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കെ മുരളീധരൻ കൈകാര്യം ചെയ്യും.
ഭരണത്തിലെ ഈ വകുപ്പു വിഭജനം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ശക്തി സമവാക്യങ്ങൾ രൂപപ്പെടുന്നുവെന്ന വിലയിരുത്തലുകൾക്കും വഴിവെച്ചിരിക്കുകയാണ്.




