എല്ലാ അർത്ഥത്തിലും ഇറാൻ ജയിച്ച/ ജയിക്കാൻ പോകുന്ന യുദ്ധമാണ് ഇപ്പോൾ നടക്കുന്നത്

ബങ്കറുകളിൽ നിന്ന് പുറത്തിറങ്ങാതെ പേടിച്ചു കഴിയുന്ന ഒരു അരക്ഷിത ജനതയായി ഇസ്രയേലികൾ മാറി എന്നതാണ് ഈ യുദ്ധത്തിന്റെ ബാക്കിപത്രം. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലേയും ജനങ്ങൾ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ഭീതിയുടെ രുചി ഓരോ ഇസ്രയേലിയെക്കൊണ്ടും അനുഭവിപ്പിക്കാൻ ഇറാന് കഴിഞ്ഞു എന്നതാണ് ഈ യുദ്ധത്തിന്റെ ചരിത്രപരത.

- Advertisement -
- Advertisement -

| ബഷീർ വള്ളിക്കുന്ന്

ഒരു പ്രകോപനവുമില്ലാതെ ഒരു പരമാധികാര രാജ്യത്തെ ആക്രമിക്കുകയാണ് ഇസ്രായേൽ ചെയ്തത്, എല്ലാ അന്താരഷ്ട്ര മര്യാദകളേയും കാറ്റിൽ പറത്തി ഒരു തെ&മ്മാടി രാഷ്ട്രത്തിന്റെ പൂർണ്ണരൂപം പുറത്തെടുത്ത് ആയുധക്കരുത്ത് കാണിക്കാനുള്ള ശ്രമം, എന്നാൽ പിന്നീടുണ്ടായ സംഭവപരമ്പരകളെ സൂക്ഷ്മമായി വിശകലനം ചെയ്‌താൽ പഴയ സമവാക്യങ്ങളും ഇസ്രയേലിന്റെ കരുത്തിനെക്കുറിച്ച കാല്പനിക കഥകളും ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നതാണ് നാം കണ്ടത്.

ഇസ്രായേൽ തുടങ്ങി വെച്ച ഈ യുദ്ധം അവസാനിപ്പിക്കുന്നത് ഇറാൻ ആയിരിക്കുമെന്ന് ഇപ്പോൾ ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇസ്രായേൽ മിസൈലുകൾ ഇറാനിൽ വലിയ നാശനഷ്ടങ്ങൾ വരുത്തി എന്നത് സത്യമാണ്, ഇറാന്റെ ശാസ്ത്ര – സൈനിക രംഗത്തെ പലരേയും അവർ വധിക്കുകയും ചെയ്തു എന്നതും സത്യമാണ്, എന്നാൽ ഇവക്കൊക്കെയുമുള്ള വാർത്താ പ്രാധാന്യം ആപേക്ഷികമായി തുലോം വിരളമാണ്, ഒരു പേപ്പട്ടി മനുഷ്യനെ കടിച്ചാലുണ്ടാകുന്ന വാർത്താ പ്രാധാന്യമേ അതിനുള്ളൂ. അവർ പതിറ്റാണ്ടുകളായി ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ ഒരു തുടർച്ച മാത്രം, പക്ഷേ ടെൽ അവീവിലേയും ഹൈഫയിലേയും കൂറ്റൻ കെട്ടിടങ്ങൾക്കിടയിലേക്ക് ഇറാൻ പായിച്ച മിസൈലുകൾ കടുവയെ കിടുവ പിടിച്ച വാർത്താപ്രാധാന്യമാണ് സൃഷ്ടിച്ചത്.

ഇസ്രായേലി ജനതയുടെ മൊത്തം ഉറക്കം കെടുത്തിയ പ്രത്യാക്രമണങ്ങളാണ് ഇറാൻ നടത്തിയത്, അയേൺ ഡോം എന്ന ഏറെക്കുറെ ഊതിവീർപ്പിച്ച ബലൂണിനെ ഒറ്റരാത്രി കൊണ്ട് കുത്തിപ്പൊട്ടിച്ചു ഇറാൻ. ബങ്കറുകളിൽ നിന്ന് പുറത്തിറങ്ങാതെ പേടിച്ചു കഴിയുന്ന ഒരു അരക്ഷിത ജനതയായി ഇസ്രയേലികൾ മാറി എന്നതാണ് ഈ യുദ്ധത്തിന്റെ ബാക്കിപത്രം. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലേയും ജനങ്ങൾ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ഭീതിയുടെ രുചി ഓരോ ഇസ്രയേലിയെക്കൊണ്ടും അനുഭവിപ്പിക്കാൻ ഇറാന് കഴിഞ്ഞു എന്നതാണ് ഈ യുദ്ധത്തിന്റെ ചരിത്രപരത.

ആ ഭീതി ഇനി പശ്ചിമേഷ്യയുടെ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്തിക്കാൻ മാത്രം പര്യാപ്തമാണ് എന്നതാണ് വസ്തുത. അടിച്ചാൽ പൊന്നീച്ച പാറുന്ന അടി തിരിച്ചു കിട്ടുമെന്ന് ഒരു ഗുണ്ട തിരിച്ചറിയുന്ന നിമിഷത്തിന് മാത്രമേ സമാധാനം കൊണ്ട് വരാൻ സാധിക്കൂ, അവർ സമ്മതിച്ചാലും ഇല്ലെങ്കിലും ആ തിരിച്ചറിവ് ഇസ്രായേലിന് ഉണ്ടാക്കാൻ പര്യാപ്തമാണ് ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ.

ഇറാന്റെ ആണവായുധ പദ്ധതികളെ തടയുന്നതിന് വേണ്ടിയാണ് ഈ അക്രമണങ്ങളെങ്കിൽ അതിന് നേരെ എതിർദിശയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്, അന്താരാഷ്ട്ര സമൂഹവുമായും ആണവ എജന്സികളുമായും ഉണ്ടാക്കിയ മുൻ കരാറുകളിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇറാൻ പാർലിമെന്റ് ഇപ്പോൾ നടത്തുന്നത്, തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകുകയാണ് എന്നർത്ഥം, അമേരിക്കയിട്ട ബങ്കർ ബോംബുകൾ ആക്രമണം മുൻകൂട്ടി കണ്ട് തങ്ങൾ മുമ്പേ ഇവാക്കുവേറ്റ് കേന്ദ്രങ്ങളിലാണ് എന്ന് അവർ പറയുമ്പോൾ തികഞ്ഞ നിശ്ചയദാർഢ്യത്തോടെ അവർ പ്ലാൻ ബി യും പ്ലാൻ സിയുമുണ്ടാക്കി മുന്നോട്ട് പോകുന്നുണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.

ഇറാൻ എന്ന മതരാഷ്ട്രത്തോടോ അവരുടെ സാമൂഹ്യ നിലപാടുകളോടോ ഒട്ടും യോജിപ്പില്ലാത്തവർ പോലും സ്വയം ചെറുത്തുനില്പിനുള്ള അവരുടെ അവകാശത്തോടൊപ്പം നിൽക്കുന്നത് ഒരു അധിനിവേശ തെമ്മാ$ടി രാഷ്ട്രത്തിന്റെ ധിക്കാരങ്ങൾക്കെതിരിലുള്ള ചരിത്രബോധം കൊണ്ട് മാത്രമാണ്.

പതിറ്റാണ്ടുകളായി അന്താരാഷ്ട്ര ഉപരോധത്തിലും വിലക്കുകളിലും പൊറുതിമുട്ടി സ്വയം പ്രതിരോധത്തിന്റെ വഴികൾ വെട്ടിത്തെളിച്ചു വരുന്ന ഒരു രാഷ്ട്രത്തെ നാല് മിസൈലുകൾ വിട്ടു മൂക്കിൽ വലിച്ചു കളയാമെന്ന് കരുതിയവർ ഇപ്പോൾ വെടി നിർത്തലിന് വേണ്ടി ഓടി നടക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. നിലവിലുള്ള സംഭവവികാസങ്ങളെ സൂക്ഷ്മമായി വിലയിരുത്തുമ്പോൾ ഒരു കാര്യം ഉറപ്പിച്ചു പറയാൻ പറ്റും , ഇത് ഇറാൻ ജയിച്ച യുദ്ധമാണ്, ഇറാൻ ജയിക്കാൻ പോകുന്ന യുദ്ധമാണ്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ തീരത്തെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിച്ചും അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു. "പ്രകോപനം ഇല്ലാതെയുള്ള ഇറാനിയൻ ആക്രമണങ്ങൾ" തങ്ങളുടെ സൈന്യം തടഞ്ഞുവെന്നും "സ്വയം പ്രതിരോധ ആക്രമണങ്ങൾ" നടത്തിയെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു. അതേസമയം,...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...