ലിവ്- ഇൻ തിരഞ്ഞെടുക്കാനുള്ള യുവാക്കൾക്കിടയിലെ വർദ്ധിച്ചുവരുന്ന പ്രവണതയെ “പാശ്ചാത്യ ആശയങ്ങൾ” സ്വാധീനിക്കുന്നുവെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ഒരാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച വിധി അലഹബാദ് ഹൈക്കോടതി റദ്ദാക്കി. പ്രായപൂർത്തിയായ ഒരു പെൺകുട്ടി പരസ്‌പര സമ്മതത്തോടെയുള്ള ബന്ധത്തിൽ ആയിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.
അത്തരം ബന്ധങ്ങൾ പരാജയപ്പെടുമ്പോൾ, ബലാത്സംഗം ആരോപിക്കുന്ന പ്രഥമ വിവര റിപ്പോർട്ടുകൾ (എഫ്‌ഐആർ) പലപ്പോഴും ഫയൽ ചെയ്യാറുണ്ടെന്ന് കോടതി പറഞ്ഞു.
ജസ്റ്റിസ് സിദ്ധാർത്ഥ്, ജസ്റ്റിസ് പ്രശാന്ത് മിശ്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ചന്ദ്രേഷ് എന്ന വ്യക്തി സമർപ്പിച്ച ക്രിമിനൽ അപ്പീൽ അനുവദിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലുള്ള നിയമങ്ങൾ സ്ത്രീകൾക്ക് അനുകൂലമായതിനാൽ, ലിവ്- ഇൻ ബന്ധങ്ങൾ എന്ന ആശയം എവിടെയും ഇല്ലാതിരുന്ന കാലത്ത് നിർമ്മിച്ച നിയമങ്ങളെ ആശ്രയിച്ചാണ് പുരുഷന്മാർ കുറ്റവാളികൾ ആകുന്നതെന്ന് ബെഞ്ച് പറഞ്ഞു.
പ്രോസിക്യൂഷൻ്റെ വാദപ്രകാരം, അപ്പീൽക്കാരൻ വിവരം നൽകിയയാളുടെ പ്രായപൂർത്തി ആകാത്ത മകളെ വിവാഹ വഗ്‌ദാനം നൽകി വശീകരിച്ച് ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി ശാരീരിക ബന്ധം സ്ഥാപിച്ചു.
തുടർന്ന് വിചാരണ കോടതി ഐപിസി സെക്ഷൻ 363 (തട്ടിക്കൊണ്ടു പോകൽ), 366 (വിവാഹത്തിനായി തട്ടിക്കൊണ്ടു പോകൽ), 323 (സ്വമേധയാ പരിക്കേൽപ്പിക്കൽ), പോക്സോ ആക്ടിലെ സെക്ഷൻ 6 (തീവ്രമായ ലൈംഗികാതിക്രമം), എസ്‌സി/ എസ്.ടി ആക്ടിലെ സെക്ഷൻ 3(2)(V) എന്നിവ പ്രകാരം പുരുഷനെ ശിക്ഷിച്ചു. ശിക്ഷയെ ചോദ്യം ചെയ്‌ത് അപ്പീൽക്കാരൻ ഹൈക്കോടതിയെ സമീപിച്ചു.
എന്നിരുന്നാലും, രേഖകൾ പരിശോധിച്ചപ്പോൾ, സംഭവം നടക്കുമ്പോൾ ഇര ഒരു മേജർ ആയിരുന്നുവെന്ന് ഹൈക്കോടതി കണ്ടെത്തി. അവളുടെ പ്രായം ഏകദേശം 20 വയസ് ആണെന്ന് തെളിയിക്കുന്ന ഓസിഫിക്കേഷൻ ടെസ്റ്റ് റിപ്പോർട്ട് വിചാരണ കോടതി ശരിയായി പരിഗണിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അമ്മയുടെ മൊഴിയിലെ പൊരുത്തക്കേടുകളും ബെഞ്ച് ചൂണ്ടിക്കാട്ടി. എഫ്‌ഐആറിൽ പെൺകുട്ടിയുടെ പ്രായം 18 ഒന്നര വയസാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, കോടതി മൊഴിയിൽ 17 വയസാണെന്ന് അമ്മ പിന്നീട് അവകാശപ്പെട്ടു, “നിയമോപദേശം” അനുസരിച്ചാണ് ബെഞ്ച് നിർദ്ദേശിച്ച മാറ്റം സംഭവിച്ചത്.
ഇര അപ്പീൽക്കാരനോടൊപ്പം സർക്കാർ ബസും ട്രെയിനും ഉൾപ്പെടെയുള്ള പൊതുഗതാഗത മാർഗ്ഗം ഗോരഖ്പൂരിലേക്കും പിന്നീട് ബാംഗ്ലൂരിലേക്കും യാത്ര ചെയ്‌തതായി കോടതി ചൂണ്ടിക്കാട്ടി.
“ബാംഗ്ലൂരിലെ മറ്റ് വീടുകൾ നിറഞ്ഞ ഒരു പ്രദേശത്ത് അവൾ ആറുമാസത്തോളം അപ്പീലന്റിനൊപ്പം താമസിച്ചു, അവനുമായി സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു,” -കോടതി നിരീക്ഷിച്ചു. 2021 ഓഗസ്റ്റ് 6ന് അപ്പീലൻ്റെർ അവളെ ശിക്കാർപൂർ ക്രോസിംഗിൽ ഉപേക്ഷിച്ചതിന് ശേഷം മാത്രമാണ് അവൾ കുടുംബവുമായി ബന്ധപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി.
ഇര സ്വന്തം ഇഷ്‌ടപ്രകാരം ഒളിച്ചോടിയ പ്രായപൂർത്തി ആയതിനാൽ തട്ടിക്കൊണ്ടു പോകലിന് ശിക്ഷ വിധിച്ചത് “തികച്ചും അനാവശ്യമാണ്” എന്ന് ഹൈക്കോടതി വിധിച്ചു.
ബലാത്സംഗ കുറ്റങ്ങളും പോക്സോ നിയമപ്രകാരമുള്ള ശിക്ഷകളും സംബന്ധിച്ച്, ഇര പരസ്‌പര സമ്മതത്തോടെയുള്ള ബന്ധത്തിൽ ഏർപ്പെട്ടിരിക്കുക ആണെന്നും, വിചാരണ കോടതിയുടെ വിധി ന്യായീകരിക്കാൻ ആവാത്തതാണെന്നും കോടതി പറഞ്ഞു.
ഇര പ്രായപൂർത്തി ആയതിനാലും അപ്പീൽ നൽകുന്നയാളുമായി ആറ് വർഷമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിലായതിനാലും ഐപിസി സെക്ഷൻ-376 പ്രകാരമുള്ള ശിക്ഷ വിധിച്ചതും ശരിയല്ല. ജനുവരി 8ന് വിധിന്യായത്തിൽ, വിചാരണ കോടതി രേഖപ്പെടുത്തിയ തെളിവുകൾ ശരിയായി പരിഗണിച്ചിട്ടില്ലെന്ന് ഹൈക്കോടതി നിഗമനം ചെയ്‌തു. അതിനാൽ കോടതി ശിക്ഷ റദ്ദാക്കി അപ്പീൽ അനുവദിച്ചു. -ഉറവിടം: പിടിഐ



