ശ്രീലങ്കയുടെ പതിനാറാം പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശ്രീലങ്കയിൽ നിന്ന് പ്രധാനമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ വനിതാ രാഷ്ട്രീയക്കാരിയാണ് അവർ.
നീതി, വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം, ശാസ്ത്രം, സാങ്കേതികവിദ്യ, ആരോഗ്യം, നിക്ഷേപം എന്നീ മേഖലകളിൽ അവർ അധികമായി വകുപ്പുകൾ വഹിക്കും. ജെവിപി-എൻപിപി സഖ്യത്തിലെ പ്രമുഖ മുഖങ്ങളിൽ ഒരാളായതിനാൽ 54 കാരിയായ അവകാശ പ്രവർത്തകയെ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ തിരഞ്ഞെടുക്കുകയായിരുന്നു.
1994 ൽ അന്തരിച്ച സിരിമാവോ ബണ്ഡാരനായകെ അധികാരമേറ്റതിനുശേഷം ശ്രീലങ്കയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയും ശ്രീലങ്കയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയുമാണ് ഹരിണി. യൂണിവേഴ്സിറ്റി ലക്ചററായ അമരസൂര്യ എഡിൻബർഗ് സർവകലാശാലയിൽ നിന്ന് സോഷ്യൽ ആന്ത്രോപോളജിയിൽ പിഎച്ച്ഡി നേടി. ഗവേഷണ താൽപ്പര്യങ്ങളിൽ രാജ്യ -സമൂഹ ബന്ധങ്ങൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, വിയോജിപ്പ്, ആക്ടിവിസം എന്നിവ ഉൾപ്പെടുന്നു.
ഒരു പ്ലാൻ്ററിൻറെ ഇളയ മകളായ , ഹരിനി ശ്രീലങ്കയുടെ തെക്കൻ ഭാഗത്ത് വളർന്നു, പിന്നീട് സർക്കാർ തേയിലത്തോട്ടങ്ങൾ ഏറ്റെടുത്തപ്പോൾ കൊളംബോയിലേക്ക് മാറി. പിന്നീട് കൊളംബോയിലെ ഒരു സ്വകാര്യ സ്കൂളിൽ പോയി, അവിടെ കന്യാസ്ത്രീകൾ ശക്തമായ ഫെമിനിസ്റ്റുകളെയും കൊളോണിയൽ ഭാര്യമാരെയും വളർത്തി. ഹരിണി ഫെമിനിസ്റ്റായി തിരഞ്ഞെടുത്തു. എന്നാൽ ശ്രീലങ്കയിൽ അത് വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു, വടക്ക് ഭാഗത്ത് ആഭ്യന്തരയുദ്ധവും തെക്ക് സായുധ കലാപങ്ങളും രൂക്ഷമായി.
അങ്ങനെ ഒരു വർഷം എക്സ്ചേഞ്ച് പ്രോഗ്രാമിൽ പഠിക്കാൻ യുഎസിലേക്ക് പോയി. തുടർന്ന് ഡൽഹിയിലെ ഹിന്ദു കോളേജ് ഓഫ് യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിന് ചേർന്നു. ഓസ്‌ട്രേലിയയിൽ അപ്ലൈഡ് ആന്ത്രോപോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ അവർ അന്താരാഷ്ട്ര മാനുഷിക, വികസന മേഖലയിൽ പ്രവർത്തിക്കാൻ ശ്രീലങ്കയിലേക്ക് മടങ്ങി. പിന്നീട് ഒരിടവേളയ്ക്ക് ശേഷം പിഎച്ച്ഡിക്ക് പോയി.
എന്നാൽ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള പരിവർത്തനം ആരംഭിച്ചത് മാനുഷിക മേഖലയിൽ പ്രവർത്തിച്ചതോടെയാണ്. 2011ൽ രാജപക്‌സെ സർക്കാർ അധികാരത്തിലിരുന്നപ്പോൾ ഹരിണി സഹപ്രവർത്തകർക്കൊപ്പം സർക്കാരിനെതിരെ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. തുടർന്ന് 2015ൽ മൈതിർപാല സിരിസേന സർക്കാർ അധികാരത്തിൽ വന്നപ്പോൾ അവർ ജെവിപിയിലേക്ക് തിരിഞ്ഞു.
ഹരിണിക്കൊപ്പം എൻപിപി പാർലമെൻ്റംഗങ്ങളായ വിജിത ഹെറാത്ത്, ലക്ഷ്മൺ നിപുനറാച്ചി എന്നിവരും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പാർലമെൻ്റ് പിരിച്ചുവിടുന്നതോടെ താൽക്കാലിക മന്ത്രിസഭയിൽ ഹരിണി, വിജിത, ലക്ഷ്മൺ എന്നിവർ മന്ത്രിമാരാകും. പെട്ടെന്ന് പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും, തുടർന്ന് ഒരു സമ്പൂർണ മന്ത്രിസഭ ചുമതലയേൽക്കും. നവംബർ അവസാനത്തിനുമുമ്പ് പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടന്നേക്കും.



