പാക് ആർമി ചീഫ് അസിം മുനീർ പഹൽഗാം ആക്രമണം നടത്തിയത് എന്തിനാണ്?

തീവ്രവാദം ഇനി ഒരു മതഭ്രാന്ത് മാത്രമല്ല, മറിച്ച് സൈനിക ശക്തിയുടെ ഒരു ഉപകരണമായി മാറിയിരിക്കുന്നു

പാകിസ്ഥാൻ്റെ അധികാരത്തിൻ്റെയും സൈന്യത്തിൻ്റെയും ഇടനാഴികളിൽ കോളിളക്കം സൃഷ്‌ടിച്ച ഒരു വിവരം പുറത്തുവന്നു. പഹൽഗാമിലെ ഭീകരാക്രമണം ഏതെങ്കിലും ബാഹ്യ തീവ്രവാദ സംഘടനയുടെ ഏകപക്ഷീയമായ ആക്രമണമല്ലെന്നും, മറിച്ച് പാകിസ്ഥാൻ സൈന്യത്തിനുള്ളിൽ നിന്ന് നടന്ന ആഴത്തിലുള്ള ഗൂഢാലോചന ആണെന്നും മുൻ പാകിസ്ഥാൻ ആർമി മേജർ ആദിൽ രാജ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി. നിലവിലെ പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീർ ആയിരുന്നു ഇതിൻ്റെ സൂത്രധാരൻ.

ആക്രമണം മനഃപൂർവ്വം

ആദിൽ രാജയുടെ വെളിപ്പെടുത്തൽ: അധികാര കൊതിയിൽ മനുഷ്യത്വത്തിൻ്റെ കൊലപാതകം. മുൻ മേജർ ആദിൽ രാജയുടെ അഭിപ്രായത്തിൽ, ഈ ആക്രമണത്തിൻ്റെ ലക്ഷ്യം ഇന്ത്യയിൽ ഭീകരത പ്രചരിപ്പിക്കുക എന്നതല്ല. മറിച്ച് പാകിസ്ഥാനിൽ അസിം മുനീറിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുക എന്നതായിരുന്നു.

“ദേശീയ സുരക്ഷാ പ്രതിസന്ധി”യുടെ അന്തരീക്ഷം സൃഷ്‌ടിക്കാനും താൻ ആവശ്യക്കാരനും ഒഴിച്ചു കൂടാനാവാത്തവനും ശക്തനുമാണെന്ന് തെളിയിക്കാനും അസിം മുനീർ മനഃപൂർവ്വം ഈ ആക്രമണം നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു.

പഹൽഗാം ആക്രമണം നന്നായി ആലോചിച്ച് തയ്യാറാക്കിയ ഒരു തിരക്കഥയുടെ ഭാഗമായിരുന്നുവെന്ന് രാജ അവകാശപ്പെടുന്നു. “ഫീൽഡ് മാർഷൽ” പോലുള്ള ഉയർന്ന സൈനിക പദവിയിലെത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ആക്രമണത്തിന് തൊട്ടുപിന്നാലെ അസിം മുനീറിന് സ്ഥാനക്കയറ്റം ലഭിച്ചു. ഇത് ആദിൽ രാജയുടെ വാദങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

ഗൂഢാലോചനയിൽ രണ്ട് പേരുകൾ കൂടി

രാജയുടെ അവകാശ വാദങ്ങളിൽ അസിം മുനീറിൻ്റെ പേര് മാത്രമല്ല. മറ്റ് രണ്ട് ഉന്നത പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരും പരാമർശിക്കുന്നുണ്ട്:

  1. ജനറൽ അസിം മാലിക്- ഐഎസ്ഐ മേധാവിയും എൻഎസ്എയും
    നിലവിൽ ഇൻ്റെർ- സർവീസ് ഇൻ്റെലിജൻസ് (ഐഎസ്‌ഐ) ഡയറക്ടർ ജനറലായ അസിം മാലിക് ഈ ആക്രമണം ആസൂത്രണം ചെയ്‌തതിൽ ഒരു പ്രധാന കഥാപാത്രമാണെന്ന് പറയപ്പെടുന്നു. 2024 സെപ്റ്റംബർ 30ന് അദ്ദേഹത്തെ ഐഎസ്‌ഐ മേധാവിയാക്കി. അതിനുശേഷം ഏപ്രിൽ 29ന് പാകിസ്ഥാൻ്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും (എൻഎസ്‌എ) നിയമിച്ചു. ഒരു ഐഎസ്‌ഐ മേധാവിക്ക് എൻഎസ്‌എയുടെ ഉത്തരവാദിത്തം നൽകുന്നത് ഇതാദ്യമാണ്.

ഈ സംഭവങ്ങൾ വെറും യാദൃശ്ചികതയല്ല. മറിച്ച് നന്നായി ആലോചിച്ച് തയ്യാറാക്കിയ ഒരു രാഷ്ട്രീയ നീക്കത്തിൻ്റെ ഭാഗമാണെന്ന് തോന്നുന്നുവെന്ന് ആദിൽ രാജ സൂചന നൽകുന്നു. മാലിക് അസിം മുനീറുമായി അടുപ്പക്കാരനും വിശ്വസ്‌തനും ആണെന്നും ഇരുവരും ചേർന്നാണ് ഈ ആക്രമണം ആസൂത്രണം ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.

  1. ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് ഷഹാബ് അസ്ലം- ഡയറക്ടർ ജനറൽ, സ്പെഷ്യൽ ഓപ്പറേഷൻസ് ഡിവിഷൻ ഈ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പേര് മുഹമ്മദ് ഷഹാബ് അസ്ലം എന്നായിരുന്നു. രാജയുടെ അഭിപ്രായത്തിൽ, ഷഹാബ് അസ്ലം തീവ്രവാദികളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു. വാട്ട്‌സ്ആപ്പ് ചാറ്റിലൂടെ അവർക്ക് നിർദ്ദേശങ്ങൾ നൽകുകയും ആക്രമണം ഓരോ നിമിഷവും നിരീക്ഷിക്കുകയും ചെയ്‌തു. ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം, ഈ മുഴുവൻ ഓപ്പറേഷനെയും പാകിസ്ഥാനുമായി ബന്ധിപ്പിക്കുന്നത് ഒഴിവാക്കാൻ അയാൾ അഫ്‌ഗാനിസ്ഥാനിൽ നിന്നും മലേഷ്യയിൽ നിന്നുമുള്ള സിം കാർഡുകൾ ഉപയോഗിച്ചു എന്നതാണ്.

ഇന്ത്യയുടെ പക്കൽ തെളിവുകൾ

മുഹമ്മദ് ഷഹാബ് അസ്ലം ഭീകരരെ ബന്ധപ്പെട്ട മൊബൈൽ നമ്പറുകളുടെയും ചാറ്റ് ലോഗുകളുടെയും വിശദാംശങ്ങൾ ഇന്ത്യയുടെ സുരക്ഷാ ഏജൻസികളുടെ പക്കലുണ്ട്. ഈ ഡാറ്റയിലൂടെ, പാകിസ്ഥാൻ്റെ ഈ ദുഷ്‌ടലക്ഷ്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ തുറന്നു കാട്ടാൻ ഇന്ത്യ ഇപ്പോൾ ഒരുങ്ങുകയാണ്.

ഭീകരത അധികാരത്തിലേക്കുള്ള ഗോവണി

അധികാരത്തിനും സ്ഥാനക്കയറ്റത്തിനും വേണ്ടി മനുഷ്യജീവിതം കൊണ്ട് കളിക്കുന്ന അസിം മുനീറിൻ്റെയും അദ്ദേഹത്തിൻ്റെ അടുത്ത ഉദ്യോഗസ്ഥരുടെയും ഈ കേസ് പാകിസ്ഥാൻ്റെ ആഭ്യന്തര സംവിധാനത്തിൻ്റെ ഭീകരതയെ തുറന്നുകാട്ടുന്നു.

ആദിൽ രാജയുടെ ഈ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ, അത് ഇന്ത്യക്കുള്ള മുന്നറിയിപ്പ് മാത്രമല്ല. മുഴുവൻ ലോകത്തിനുമുള്ള ഗുരുതരമായ സന്ദേശമാണ്. തീവ്രവാദം ഇനി ഒരു മതഭ്രാന്ത് മാത്രമല്ല, മറിച്ച് സൈനിക ശക്തിയുടെ ഒരു ഉപകരണമായി മാറിയിരിക്കുന്നു എന്നതിനുള്ള ഗുരുതരമായ സന്ദേശമാണിത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍ എന്തിന് ഇടപെട്ടുവെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. മുഖ്യമന്ത്രി ചര്‍ച്ച സംബന്ധിച്ച് ഘടകകക്ഷികളാണ് കുഴപ്പമുണ്ടാക്കിയത്. വിഷയത്തില്‍ അഭിപ്രായം പറയാന്‍ മുസ്ലിം ലീഗ് അടക്കമുള്ളവര്‍ക്ക് എന്താണ് കാര്യം. മുഖ്യമന്ത്രിയായി ആരു വന്നാലും സ്വീകരിക്കാന്‍ ഘടകക്ഷികള്‍ തയ്യാറാകണം. ചര്‍ച്ചയില്‍ തീരുമാനം...

Keep exploring...

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

More News

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

തോൽവിക്ക് കാരണം കേരളത്തിൽ ഭരണവിരുദ്ധ വികാരമല്ല; സിപിഐഎം

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട്...

ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ വെടിവെപ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ ആക്രമണം. ചുരാചന്ദ്പൂരില്‍ ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആക്രമണത്തില്‍...

നവീനശിലായുഗ കാലത്തെ മനുഷ്യർ നിർമ്മിച്ച കൃത്രിമ ദ്വീപുകൾ; അത്ഭുതമാകുന്ന 5,000 വർഷം പഴക്കമുള്ള മനുഷ്യ എഞ്ചിനീയറിംഗ്

മനുഷ്യചരിത്രം ഇന്നും അനവധി രഹസ്യങ്ങൾ സൂക്ഷിക്കുന്നതാണെന്ന് തെളിയിക്കുന്ന ഒരു പുതിയ കണ്ടെത്തൽ സ്കോട്ട്ലൻഡിൽ നിന്നാണ് പുറത്ത് വരുന്നത്. നവീനശിലായുഗ...

പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണത്തിലേക്ക് നീങ്ങാൻ ആന്ധ്രാ പ്രദേശ്

ആന്ധ്രാപ്രദേശ് ഉടൻ തന്നെ പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണരീതിയിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന...

പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ ‘തമു മാസിഫ്’ വീണ്ടും ശാസ്ത്ര ചർച്ചയിൽ; അഗ്നിപർവ്വത സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുന്നു

പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന ഭീമാകാര ഭൂമിശാസ്ത്ര ഘടനയായ തമു മാസിഫ് ശാസ്ത്രലോകത്ത് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഒരുകാലത്ത് ഭൂമിയിലെ...