...
Home News National വനിതാ എഞ്ചിനീയർ ആറ് ദിവസം ഡിജിറ്റൽ അറസ്റ്റിൽ; 3.46 ലക്ഷം രൂപ തട്ടിയെടുത്തു

വനിതാ എഞ്ചിനീയർ ആറ് ദിവസം ഡിജിറ്റൽ അറസ്റ്റിൽ; 3.46 ലക്ഷം രൂപ തട്ടിയെടുത്തു

അതിൽ ദില്ലി പോലീസ് ഉദ്യോഗസ്ഥരെപ്പോലെ തോന്നിക്കുന്ന ചിലർ ഉണ്ടായിരുന്നു

224

ഒരു മെക്കാനിക്കൽ എഞ്ചിനീയറെ സൈബർ തട്ടിപ്പുകാർ ആറ് ദിവസത്തേക്ക് ഡിജിറ്റൽ അറസ്റ്റ് ചെയ്‌തു. 3.46 ലക്ഷം രൂപ തട്ടിയെടുത്തതായി ഹരിയാന, ഫരീദാബാദിൽ പോലീസ് പറഞ്ഞു. സൈബർ കൊള്ളക്കാർ തന്നെ നിർബന്ധിച്ച് വീട്ടിലെ മുറിയിൽ പൂട്ടിയിട്ടെന്നും മൊബൈൽ ക്യാമറയിലൂടെ നിരീക്ഷിച്ചെന്നും ഇരയായ യുവതി പറയുന്നു.

ബല്ലാഭഗഡ്- ടിഗാവ് റോഡിലുള്ള ഫാക്ടറിയിൽ മെക്കാനിക്കൽ എഞ്ചിനീയറായ മോഹിത് ഡിസംബർ ആറിന് രാവിലെ തനിക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നതായി അവകാശപ്പെട്ടതായി പോലീസ് പറഞ്ഞു.

ഒരു കൊറിയർ കമ്പനിയിലെ ജീവനക്കാരനാണെന്ന് വിളിച്ചയാൾ മയക്കുമരുന്ന്, കുറച്ച് പാസ്‌പോർട്ടുകൾ, ലാപ്‌ടോപ്പ്, 5,000 യുഎസ് ഡോളർ, ബാങ്ക് രേഖകളും മറ്റ് വസ്‌തുക്കളും അടങ്ങിയ ഒരു പാഴ്‌സൽ ദില്ലി വിമാന താവളത്തിൽ നിന്ന് പിടിച്ചെടുത്തതായി പറഞ്ഞു.

ഇതിൽ തനിക്ക് പങ്കില്ലെന്ന് ഇരയായ യുവതി പറഞ്ഞപ്പോൾ തൻ്റെ ആധാർ കാർഡ് ഉപയോഗിച്ചാണ് പാഴ്‌സൽ അയച്ചതെന്ന് തട്ടിപ്പുകാരൻ പറഞ്ഞു. ഇതേത്തുടർന്ന് പ്രതി സൈബർ സെല്ലിൽ നിന്നാണെന്ന് അവകാശപ്പെട്ട് തൻ്റെ കൂട്ടാളിക്ക് കോൾ കൈമാറുകയും കോടതിയിൽ മൊഴി നൽകാൻ മോഹിത്തിനോട് ആവശ്യപ്പെടുകയും ചെയ്‌തു.

“പ്രതികൾ എന്നെ ഒരു വീഡിയോ കോൺഫറൻസിലേക്ക് കൊണ്ടുപോയി. അതിൽ ദില്ലി പോലീസ് ഉദ്യോഗസ്ഥരെപ്പോലെ തോന്നിക്കുന്ന ചിലർ ഉണ്ടായിരുന്നു. അവർ എന്നെ കള്ളപ്പണം വെളുപ്പിച്ചതായി ആരോപിക്കുകയും എൻ്റെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും മറ്റ് വിവരങ്ങളും ആവശ്യപ്പെടുകയും ചെയ്‌തു, -പരാതിക്കാരി പറഞ്ഞു.

ഉടൻ തന്നെ സെക്ടർ 55ലെ വീട്ടിലെത്തി ഒരു മുറിയിൽ തനിച്ചിരിക്കാൻ അവർ ആവശ്യപ്പെട്ടുവെന്നും പറഞ്ഞു.

രാവും പകലും ഞാൻ മൊബൈൽ ഫോൺ ഓൺ ചെയ്‌ത്‌ ക്യാമറ ഓണാക്കിയാണ് ഇരുന്നത്. എൻ്റെ ബാങ്കുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രതികൾ എടുത്ത് എൻ്റെ പണമെല്ലാം ആർബിഐയുടെ ഡമ്മി അക്കൗണ്ടിലേക്ക് പോകുമെന്ന് പറഞ്ഞതായി മോഹിത് വ്യക്തമാക്കി.

ഡിസംബർ 12ന് പ്രതികൾ മൈക്ക് ഓഫ് ചെയ്യാൻ മറന്ന് പരസ്‌പരം സംസാരിക്കാൻ തുടങ്ങി. അവരുടെ വാക്കുകളിൽ എനിക്ക് സംശയം തോന്നി. ഉടൻ തന്നെ കോൾ വിച്ഛേദിക്കുകയും പോലീസിനെ സമീപിക്കുകയും ചെയ്‌തു. -പരാതിയിൽ പറഞ്ഞു.

സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും മുതിർന്ന സൈബർ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.