‘ജോലി ചെയ്യുന്ന റോബോട്ടുകള്‍ നികുതിയും നല്‍കണം’; സാമ്പത്തിക നീതി ഉറപ്പാക്കണമെന്ന് ആള്‍ട്ട്മാന്‍

യന്ത്രങ്ങള്‍ ജോലികള്‍ ഏറ്റെടുക്കുമ്പോള്‍ മനുഷ്യര്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിന്, മനുഷ്യര്‍ കൂടുതല്‍ മനുഷ്യ കേന്ദ്രീകൃതമായ മേഖലകളിലേക്ക് മാറുമെന്നാണ് ടെക് വിദഗ്‌ദരുടെ മറുപടി

ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സ് (എഐ) ലോകത്തെ കീഴ്‌പ്പെടുത്തുമ്പോള്‍ യന്ത്രങ്ങള്‍ക്കും റോബോട്ടുകള്‍ക്കും നികുതി ഏര്‍പ്പെടുത്തണമെന്ന് ഓപണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. ഭാവിയില്‍ എഐ മനുഷ്യനേക്കാള്‍ ബുദ്ധിശക്തി കൈവരിക്കുകയും ഭൂരിഭാഗം ജോലികളും ഏറ്റെടുക്കുകയും ചെയ്യുമെന്ന് സാം ആള്‍ട്ട്മാന്‍ കരുതുന്നു.

നിലവില്‍ ഗവണ്‍മെന്റുകള്‍ പ്രധാനമായും വരുമാനം കണ്ടെത്തുന്നത് വ്യക്തികളുടെ ആദായ നികുതിയിലൂടെയും തൊഴില്‍ നികുതിയിലൂടെയുമാണ്. എന്നാല്‍ റോബോട്ടുകള്‍ വ്യാപകമായി ജോലി ചെയ്യാന്‍ തുടങ്ങിയാല്‍ മനുഷ്യര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെടുകയും തല്‍ഫലമായി സര്‍ക്കാരിന് ലഭിക്കുന്ന നികുതി വരുമാനം ഗണ്യമായി കുറയുകയും ചെയ്യും.

ഈ സാഹചര്യത്തില്‍, വലിയ കമ്പനികള്‍ മാത്രം ലാഭം കൊയ്യുന്ന സ്ഥിതി ഒഴിവാക്കാനും സാമൂഹ്യനീതി ഉറപ്പാക്കാനും റോബോട്ടുകള്‍ ചെയ്യുന്ന ജോലികള്‍ക്കും നികുതി ഏര്‍പ്പെടുത്തണമെന്ന് ഓപണ്‍ എഐ പുറത്തിറക്കിയ ‘Industrial policy for the Intelligence Age’ എന്ന പ്രബന്ധത്തില്‍ പറയുന്നു. യന്ത്രങ്ങള്‍ നേരിട്ട് ഫോം പൂരിപ്പിച്ച് നികുതി അടക്കുക എന്നല്ല ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. മറിച്ച്, നിലവിലെ നികുതി സമ്പ്രദായത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനാണ് ആള്‍ട്ട്മാന്‍ നിര്‍ദേശിക്കുന്നത്.

കോര്‍പറേറ്റ് വരുമാനത്തിന്മേലും വലിയ കമ്പനികളുടെ ലാഭത്തിന്മേലും ഉയര്‍ന്ന നികുതി ചുമത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ആള്‍ട്ട്മാന്‍ പറയുന്നു. ഗവണ്‍മെന്റും എഐ കമ്പനികളും ചേര്‍ന്ന് ഒരു പബ്ലിക് വെല്‍ത്ത് ഫണ്ട് രൂപീകരിക്കുക. എഐ വഴി ലഭിക്കുന്ന ലാഭത്തിൻ്റെ ഒരു വിഹിതം ഈ ഫണ്ടിലേക്ക് മാറ്റുകയും അത് രാജ്യത്തെ ഓരോ പൗരനും തുല്യമായി വിതരണം ചെയ്യുകയും വേണം.

ഇതിലൂടെ എഐ രംഗത്തെ സാമ്പത്തിക വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാകുമെന്ന് അദ്ദേഹം പറയുന്നു. എഐ വിപ്ലവം വലിയ സാമ്പത്തിക വളര്‍ച്ച കൊണ്ടുവരുമെങ്കിലും കൃത്യമായ നയരൂപീകരണം നടത്തിയില്ലെങ്കില്‍ സമ്പത്ത് ചുരുക്കം ചില കമ്പനികളില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുമെന്ന് ആള്‍ട്ട്മാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാം ആള്‍ട്ട്മാനെ കൂടാതെ ശതകോടീശ്വരന്മാരായ ഇലോണ്‍ മസ്‌ക്, ബില്‍ ഗേറ്റ്‌സ് എന്നിവരും സമാന അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. ഭാവിയില്‍ ജോലി ഓപ്ഷണലായ കാര്യമായി മാറുമെന്നും റോബോട്ടുകള്‍ എല്ലാം ചെയ്യുന്ന ഒരു കാലം (സമൃദ്ധിയുടെ കാലം) വരുമെന്നും മസ്‌ക് പ്രവചിക്കുന്നു. ഓട്ടോമേഷന്‍ വഴി സമൂഹത്തില്‍ വലിയ അസമത്വം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ റോബോട്ടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തി ആ പണം യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം പോലുള്ള പദ്ധതികള്‍ക്കായി ഉപയോഗിക്കണമെന്നും ബില്‍ ഗേറ്റ്‌സ് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

യന്ത്രങ്ങള്‍ ജോലികള്‍ ഏറ്റെടുക്കുമ്പോള്‍ മനുഷ്യര്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിന്, മനുഷ്യര്‍ കൂടുതല്‍ മനുഷ്യ കേന്ദ്രീകൃതമായ മേഖലകളിലേക്ക് മാറുമെന്നാണ് ടെക് വിദഗ്‌ദരുടെ മറുപടി. ആരോഗ്യം, വിദ്യാഭ്യാസം, കമ്മ്യൂണിറ്റി സര്‍വീസുകള്‍ തുടങ്ങിയ മേഖലകളില്‍ മനുഷ്യരുടെ സഹാനുഭൂതിയും നേരിട്ടുള്ള ഇടപെടലും അത്യന്താപേക്ഷിതമായി തുടരും.

എഐ ഒരു അടിസ്ഥാന അവകാശമായി മാറുന്ന കാലത്ത്, വൈദ്യുതിയും ഇൻ്റെര്‍നെറ്റും പോലെ അത് എല്ലാവര്‍ക്കും ലഭ്യമാകണമെന്നും ടെക് വിദഗ്‌ദര്‍ അഭിപ്രായപ്പെടുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...