ജീവനക്കാർ ജോലി സ്ഥലത്തിൽ സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിനായി സർവേ നടത്തിയ സലൂൺ ഹോം സർവീസ് സ്റ്റാർട്ട്അപ്പ് കമ്പനിയായ യെസ്‌മാഡം ജോലിഭാരം ഉണ്ടെന്ന് അഭിപ്രായപ്പെട്ട ജീവനക്കാരെ പിരിച്ചുവിട്ടത് വലിയ വിവാദമായി. സർവേ ഫലങ്ങൾ ആധാരമാക്കി ജീവനക്കാരെ പിരിച്ചു വിടുന്നതിൻ്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന എച്ച്.ആർ. വിഭാഗത്തിൻ്റെ ഇമെയിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ആണ് സംഭവം ശ്രദ്ധേയമായത്.
വൈറലായ എച്ച്.ആർ മാനേജർ അയച്ച ഇ-മെയിൽ പ്രകാരം സംരംഭം ഒരു ആരോഗ്യകരവും പിന്തുണ നൽകുന്നതുമായ ജോലി അന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുന്നതായി വ്യക്തമാക്കിയിരുന്നു. എന്നാൽ ജോലിഭാരം അനുഭവിക്കുന്നതായി പ്രതികരിച്ച ജീവനക്കാരോട്, “ഇവിടെ തുടരേണ്ട ആവശ്യമില്ല” എന്ന തരത്തിലുള്ള തീരുമാനം കൈക്കൊണ്ടതായി അറിയിച്ചിട്ടുണ്ട്. “നിങ്ങളുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചു. ജോലിയിൽ സമ്മർദ്ദം അനുഭവിക്കുന്നവരോട് നിർണ്ണായകമായ ഒരു തീരുമാനമെടുത്തതായി അറിയിക്കുകയാണ്,” -എന്നാണ് ഇ-മെയിൽ വ്യക്തമാക്കിയത്.
ജീവനക്കാരുടെ ആശങ്കകളെ പരിഹരിക്കുന്നതിനുള്ള ഒരു ദിശയിൽ തീരുമാനമെടുക്കുന്നതിന് പകരം അവരെ പിരിച്ചുവിടുന്ന തീരുമാനത്തെ വ്യാപക വിമർശനങ്ങൾ നേരിടുകയാണ് കമ്പനി. “സമ്മർദ്ദം മൂലം ജോലിയിൽ നിന്നും പിരിച്ചു വിടപ്പെടുന്നതെന്തിന്?” എന്ന ചോദ്യവുമായി നിരവധി പേരാണ് ഈ തീരുമാനം വിമർശിച്ചത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ട പ്രതികരണങ്ങളിൽ, “ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ പകരം അവരെ പിരിച്ചുവിടുന്നത് വളരെ അനീതിയാണ്” -എന്നതാണ് ഭൂരിഭാഗത്തിൻ്റെ അഭിപ്രായം.
സംഭവം വൈറലായതോടെ യെസ്‌മാഡം എന്ന സ്റ്റാർട്ട്അപ്പിന്‍റെ പ്രൊഫഷണൽ ഇമേജ് തകരുന്നതായി വിലയിരുത്തപ്പെടുന്നു. സമസ്യ പരിഹരിക്കുന്നതിന് പകരം സമ്മർദ്ദം വർധിപ്പിക്കുന്ന തീരുമാനങ്ങൾ തൊഴിൽ സംസ്‌കാരത്തെ നാശത്തിലാക്കുന്നു എന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ഈ സംഭവത്തിൻ്റെ തുടർവിവരങ്ങൾ ലഭ്യമായില്ലെങ്കിലും, ജീവനക്കാരോട് പിരിച്ചുവിടൽ നടപടി കൊണ്ടുവന്ന ദുര്‍ഫലങ്ങൾക്കുള്ള വിലയിരുത്തലിന് കമ്പനി തയാറായേക്കും.



