അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള സംയുക്ത വാർത്താ സമ്മേളനം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അവസാനിപ്പിച്ചത്, ട്രംപിനെ മോസ്കോയിൽ കൂടുതൽ ചർച്ചകൾക്ക് ക്ഷണിച്ചു കൊണ്ടാണ്. “അടുത്ത തവണ മോസ്കോയിൽ,” -പുടിൻ പറഞ്ഞു.
“അതൊരു രസകരമായ കാര്യമാണ്. എനിക്ക് അതിൽ അൽപ്പം ദേഷ്യം തോന്നും. പക്ഷേ, അത് സംഭവിക്കാൻ സാധ്യതയുണ്ടെന്ന് എനിക്ക് കാണാൻ കഴിയും” -എന്ന് പറഞ്ഞു കൊണ്ട് ട്രംപ് ആ നിർദ്ദേശം സ്വീകരിച്ചു.
ഇനി അടുത്ത നടപടി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടേത് ആണെന്ന് പറഞ്ഞ ട്രംപ്, സെലെൻസ്‌കിയും പുടിനും തമ്മിലുള്ള കൂടിക്കാഴ്‌ച ഉടൻ ക്രമീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
“ഇനി അത് പൂർത്തിയാക്കേണ്ടത് പ്രസിഡന്റ് സെലെൻസ്‌കിയുടെ ഉത്തരവാദിത്തമാണ്,” ട്രംപ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. “പ്രസിഡന്റ് സെലെൻസ്‌കിയും പ്രസിഡന്റ് പുടിനും ഞാനും തമ്മിൽ ഒരു കൂടിക്കാഴ്‌ച നടത്താൻ പോകുകയാണെന്ന് ഞാൻ കരുതുന്നു,” -ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു കരാറിനെ തടസപ്പെടുത്തുന്ന ശേഷിക്കുന്ന പ്രശ്‌നങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. “നമുക്ക് എന്തുചെയ്യാൻ കഴിയുമെന്ന് കാണാൻ” -ആഗ്രഹിക്കുന്നു എന്ന് മാത്രം പറഞ്ഞു.
ഔപചാരികമായ ഒരു കരാറിൻ്റെ അഭാവമുണ്ടായിട്ടും ട്രംപ് ഉച്ചകോടിയെ ഒരു വിജയകരമായ സംഭവമായി വിശേഷിപ്പിച്ചു. “ഞങ്ങൾ നന്നായി ഒത്തുചേർന്നു എന്ന അർത്ഥത്തിൽ പത്തിൽ പത്തെണ്ണം” -എന്ന് റേറ്റിംഗ് നൽകി.



