നൂറ് ദശലക്ഷം ഡി​ഗ്രി താപനില; പതിനെട്ട് മിനിറ്റ് നേരം ജ്വലിക്കുന്ന സൂര്യനെ സൃഷ്ടിച്ച് ചൈന

ആണവ സംയോജനത്തിലെ ഒരു മികച്ച നേട്ടമായ ചൈനയുടെ കൃത്രിമ സൂര്യന്, ഭാവിയിൽ പരിധിയില്ലാത്ത ഊർജ ഉറവിടമാകാൻ കഴിയുമെന്നാണ് ശാസ്ത്ര ലോകം വിശ്വസിക്കുന്നത്.

പതിനായിരം ഫാരൻ ഹീറ്റാണ് നാം കാണുന്ന ഒരു സൂര്യന്റെ താപം. അതിന്റെ ഏഴു മടങ്ങ് താപം എന്നത് ഊഹിക്കാൻ പോലും കഴിയില്ല. ഇവിടെ അങ്ങിനെയുള്ള ഒരു സൂര്യനെ നിർമിച്ച് ശാസ്ത്ര ലോകത്ത് കുതിപ്പ് നടത്തിയിരിക്കുകയാണ് ചൈന.

പ്ലാസ്മ ഉപയോ​ഗിച്ച് ഏകദേശം നൂറ് ദശലക്ഷം ഡി​ഗ്രി താപനിലയിൽ പതിനെട്ട് മിനിറ്റ് സമയം ജ്വലിക്കുന്ന സൂര്യനെ സൃഷ്ടിച്ച് ചൈന ലോകത്തെ അമ്പരിപ്പിച്ചു. ന്യൂക്ലിയർ റിയാക്ടർ ഉപയോ​ഗിച്ചാണ് ചൈന നേട്ടം കൈവരിച്ചത്. ആണവ സംയോജനത്തിലെ ഒരു മികച്ച നേട്ടമായ ചൈനയുടെ കൃത്രിമ സൂര്യന്, ഭാവിയിൽ പരിധിയില്ലാത്ത ഊർജ ഉറവിടമാകാൻ കഴിയുമെന്നാണ് ശാസ്ത്ര ലോകം വിശ്വസിക്കുന്നത്.

ന്യൂക്ലിയർ ഫ്യൂഷൻ യാഥാർത്ഥ്യമാക്കുന്നതിനും സൂര്യനെക്കാൾ ഏഴിരട്ടി താപം ഉള്ള ഒരു ഊർജ ഉറവിടം നിർമിക്കാനുമുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാ​ഗമാണ് ഈ പരീക്ഷണത്തിന്റെ വിജയം. ഹൈഡ്രജനും ഡ്യൂട്ടീരിയം ​ഗ്യാസും ഇന്ധനമായി ഉപയോ​ഗിച്ചു കൊണ്ടുള്ള ഫ്യൂഷൻ പ്രക്രിയയെ അനുകരിച്ചു കൊണ്ടാണ് എക്സ്പിരിമെൻ്റൽ അഡ്വാൻസ്ഡ് സൂപ്പർകണ്ടക്റ്റിംഗ് ടോക്മാക് എന്ന നൂതന ഉപകരണം വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയത്.

ഭൂമിയിൽ സാധ്യമായ ഫ്യൂഷൻ നടത്തുന്നതിന് ഭൂമിയിലെ ലഭ്യമായ മുഴുവൻ ഊർജ സ്രോതസ്സിനെക്കാൾ ചൂടു കൂടിയ പ്ലാസ്മ താപം ആവശ്യമാണെന്നാണ് ശാസ്ത്രഞ്ജർ പറയുന്നത്. സൂര്യന്റെ താപനില ഏകദേശം 15 ഡി​ഗ്രി ദശലക്ഷം ആണെന്നാണ് കണക്കാക്കപ്പെടുന്നത്. ഈസ്റ്റ് ഡയറക്‌ടറായ സോങ് യുണ്ടാവോയുടെ അഭിപ്രായത്തിൽ സുസ്ഥിരമായ പ്ലാസ്മ നേടുന്നതിനും ഫ്യൂഷൻ പവർ പ്ലാന്റുകൾക്ക് സുസ്ഥിരമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും ഒരു ഫ്യൂഷൻ ഉപകരണം പതിനായിര കണക്കിന് സെക്കന്റുകൾ തുടർച്ചയായി പ്രവർത്തിക്കേണ്ടി വരും എന്നാണ്.

എന്നാൽ സുസ്ഥിരമായി ന്യൂക്ലിയർ ഫ്യൂഷൻ കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു റിയാക്ടർ നിർമിക്കുക എന്നത് ശാസ്ത്രഞ്ജർക്ക് മുന്നിൽ വെല്ലുവിളിയായി തുടരുന്നു. ഫ്യൂഷൻ റിയാക്ടറിനുള്ളിലെ കേടു പാടുകളെ പ്രതിരോധിക്കുന്ന തരത്തിലുളള സംവിധാനം വികസിപ്പിക്കുക ബുദ്ധിമുട്ടാണെന്ന് ഹെഫീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ സയൻസിലെ പ്രൊഫസർ ഷൗ ഹൈഷാൻ പറയുന്നു. ഇവ ഉൽപ്പാദിപ്പിക്കാൻ സിമുലേഷനുകൾക്കനുയോജ്യമായ പരിസ്ഥിതി ആവശ്യമാണ്.

ചൈനയുടെ ന്യൂക്ലിയർ കോർപ്പറേഷൻ കൃത്രിമ സൂര്യൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടേ ഇരിക്കുകയാണ്. ന്യൂക്ലിയർ ഫ്യൂഷൻ വഴി ഊർജം ഉൽപ്പാദിപ്പിക്കുന്നതിൽ ഇതൊരു വലിയ മുന്നേറ്റമായിരിക്കും. 2035-ഓടെ ആദ്യത്തെ വ്യാവസായിക പ്രോട്ടോടൈപ്പ് ഫ്യൂഷൻ റിയാക്ടർ നിർമ്മിക്കാനും 2050-ഓടെ ഈ നൂതന സാങ്കേതികവിദ്യ വലിയ തോതിലുള്ള വാണിജ്യ ഉപയോഗത്തിന് തയ്യാറാക്കാനുമാണ് ന്യൂക്ലിയർ കോർപ്പറേഷൻ പദ്ധതിയിടുന്നത്.

ന്യൂക്ലിയർ ഫ്യൂഷനെ “കൃത്രിമ സൂര്യൻ” എന്ന് വിളിക്കുന്നതിന് നുള്ള കാരണം അത് സൂര്യന് സമാനമായ രീതിയിൽ ഊർജ്ജം ഉത്പാദിപ്പിക്കുന്നതുകൊണ്ടാണ്. ഹൈഡ്രജൻ ആറ്റങ്ങളെ 100 ദശലക്ഷം ഡിഗ്രി സെൽഷ്യസിൽ ചൂടാക്കി ഭാരമേറിയ ആറ്റങ്ങളാക്കി സംയോജിപ്പിച്ച് ഊർജം ഉത്പാദിപ്പിക്കാനാണ് ചൈനീസ് ഉപകരണം ലക്ഷ്യമിടുന്നത്. വിജയിച്ചാൽ, ന്യൂക്ലിയർ ഫ്യൂഷൻ സുരക്ഷിതവും ശുദ്ധവും ഏതാണ്ട് പരിധിയില്ലാത്തതുമായ ഊർജ്ജ സ്രോതസ്സായി മാറും.

കഴിഞ്ഞ വർഷം ഏപ്രിലിൽ നടത്തിയ ന്യൂക്ലിയർ ഫ്യൂഷൻ പരീക്ഷണത്തിനിടെ 100 ദശലക്ഷം ഡിഗ്രി സെൽഷ്യസ് താപനില നിലനിർത്തിയതിന് ദക്ഷിണ കൊറിയയിൽ നിന്നുള്ള ശാസ്ത്രജ്ഞർ ലോക റെക്കോർഡ് നേടിയിരുന്നു. നാൽപത്തിയെട്ട് സെക്കന്റ് നേരത്തേക്ക് പ്ലാസ്മ ജ്വലിപ്പിച്ചാണ് അന്ന് അവർ പരീക്ഷണം വിജയിപ്പിച്ചത്. ഇത് ഫ്യൂച്ചറിസ്റ്റിക് എനർജി ടെക്നോളജി വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് കൊറിയൻ ശാസ്ത്രജ്ഞർ വിശ്വസിച്ചു.

സാധാരണക്കാരുടെ ഭാഷയിൽ, ഹൈഡ്രജൻ ഐസോടോപ്പുകൾ പോലെയുള്ള ലൈറ്റ് ആറ്റോമിക് ന്യൂക്ലിയസുകളെ ഹീലിയം പോലെയുള്ള ഭാരമുള്ളവയിലേക്ക് സംയോജിപ്പിച്ച് ഊർജ്ജം പുറപ്പെടുവിക്കുന്ന പ്രക്രിയയെ അനുകരിച്ച് ഒരു റിയാക്ടറിലൂടെയാണ് ന്യൂക്ലിയർ ഫ്യൂഷൻ സാധ്യമാക്കുന്നത്. സൂര്യനിലോ തിളങ്ങുന്ന മറ്റ് നക്ഷത്രങ്ങളിലോ നടക്കുന്ന പ്രക്രിയയ്ക്ക് സമാനമാണിത്.

ന്യൂക്ലിയർ ഫ്യൂഷന് ഉയർന്ന താപനിലയും (ദശലക്ഷക്കണക്കിന് ഡിഗ്രികൾ), മർദ്ദവും, കാന്തിക മണ്ഡലങ്ങളോ ലേസറുകളോ പോലുള്ള പ്രത്യേക നിയന്ത്രണ രീതികളും ആവശ്യമാണ്. കുറഞ്ഞ റേഡിയോ ആക്ടീവ് മാലിന്യങ്ങൾ, കുറഞ്ഞ അളവിലുള്ള ഹരിത ​ഗൃഹ വാതകങ്ങൾ പുറന്തള്ളൽ, ഇവയൊക്കെയാണ് ന്യൂക്ലിയർ ഊർജത്തിന്റെ നേട്ടം. കൽക്കരി, എണ്ണ, വാതകം എന്നിവ കത്തിക്കുന്നതിനേക്കാൾ ഏകദേശം നാല് ദശലക്ഷം മടങ്ങ് കൂടുതൽ ഊർജ്ജം ഇത് പുറത്തുവിടുണ്ട്.

കൂടാതെ ഇവിടെ ഊർജ ഉൽപ്പാദനത്തിന് സമ്പുഷ്ടമായ വസ്തുക്കളും ആവശ്യമില്ല. ഒപ്പം അപകട സാധ്യതയും കുറവാണ്. സൂര്യന്റെ അകകാമ്പിൽ നടക്കുന്ന അതേ പ്രവർത്തനങ്ങൾ ന്യൂക്ലിയർ ഫ്യൂഷൻ വഴി ഭൂമിയിൽ സൃഷ്ടിക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ ചൈന അതിൽ വിജയിച്ചാൽ ലോകത്തിന് തന്നെ അത് വലിയ നേട്ടമാകും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...