തോമസ് ഐസക്കിന്റെ ഇന്റർവ്യൂ കാണേണ്ടത് സിപിഐഎം നേതാക്കളാണ്

ഇടത്പക്ഷം പരാജയപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു.ദീർഘമായി പ്രതികരിച്ച സിപിഐഎം നേതാക്കളിൽ ഏറ്റവും ഗൗരവപൂർണമായ-അടിത്തട്ടുകളോടും പാർട്ടിക്കാരോടും ചേർന്ന് നിൽക്കുന്ന പരാജയകാരണങ്ങൾ വിശദീകരിച്ച നേതാവ് തോമസ് ഐസക്കാണ്.

| സയിദ് അബി

‘സിപിഐഎം എന്ന് പറയ്യുന്നത് എന്നും പ്രിന്റ് മീഡിയയുടെ കാഴ്ചപ്പാടിലാണ് പ്രവർത്തിക്കുന്നത്. പാർട്ടിക്ക് കാലത്ത് തന്നെ പത്രം വായിച്ചില്ലെങ്കിൽ ശരിയാവില്ല. അത് കൊണ്ട് സോഷ്യൽ മീഡിയയുടെ പ്രാധാന്യമൊന്നും സിപിഐഎമ്മിന്റെ ഉള്ളിൽ കയറുന്നില്ല. ദേശാഭിമാനിയുടെ പ്രചാരണത്തിന് നല്ല പ്രചാരം പാർട്ടി കൊടുക്കും.അത്കൊണ്ട് എന്ത്? ആ മേഖല പുതിയ കാലത്തിന്റെയോ മറ്റ്‌ പാർട്ടിയുടെയോ ലോകമേയല്ല.

ദേശാഭിമാനി വരുത്തുന്ന വീട്ടിലെ പിള്ളേര് അത് തുറന്ന് നോക്കില്ല.അവര് സോഷ്യൽ മീഡിയയിലാണ്.ഇത് പലതവണ പാർട്ടിയിൽ വന്നിട്ടും അത് ഇതുവരെ മനസിലായിട്ടില്ല, കേറീട്ടില്ല!! ഞാൻ തന്നെ മത്സരിച്ചപ്പോൾ പത്ത് പൈസ ഫേസ്ബുക്കിന് ചിലവാക്കീല! എന്തൊരു മണ്ടത്തരമാണ്, നല്ല ടീമിനെ ഏൽപ്പിച്ചാൽ അവര് ടാർഗറ്റ് ഓടിയൻസിന് എത്തിച്ചേനെ! സത്യം ഇതൊന്നും മനസിലാക്കിയില്ല!

ബിജെപിയുടെ ഏറ്റവും വലിയ അസറ്റ് സോഷ്യൽ മീഡിയയാണ്.അവർ നിയന്ത്രിക്കുന്ന ഒരുപാട് ഭക്തി ചാനലുകളുണ്ട്.അതിലൂടെ നിരന്തരം മുസ്ലിം വിരോധം കടത്തുന്നുണ്ട്. ബിജെപിക്കും കോൺഗ്രസിനും എത്രയോ പിന്നിലായിരുന്നു സിപിഐഎം സോഷ്യൽ മീഡിയയിൽ! ”- ഡോ; തോമസ് ഐസക്.

ഇടത്പക്ഷം പരാജയപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു.ദീർഘമായി പ്രതികരിച്ച സിപിഐഎം നേതാക്കളിൽ ഏറ്റവും ഗൗരവപൂർണമായ-അടിത്തട്ടുകളോടും പാർട്ടിക്കാരോടും ചേർന്ന് നിൽക്കുന്ന പരാജയകാരണങ്ങൾ വിശദീകരിച്ച നേതാവ് തോമസ് ഐസക്കാണ്. ഐസക് പറയുന്നതൊക്കെ ഒരു വലിയ വിഭാഗം പാർട്ടിസ്നേഹികൾക്ക് പണ്ടേ ബോധ്യമുള്ളതാണ്. അദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണേണ്ടത് സിപിഐഎം നേതാക്കളാണ്.

പ്രശ്നങ്ങളെ കാര്യമായി മനസ്സിലാക്കുന്നതിൽ ഐസക് വിജയിച്ചിട്ടുണ്ട്.എന്നാൽ എന്താണ് പ്രതിവിധി എന്ന കാര്യത്തിൽ- എങ്ങനെ പ്രതിരോധിക്കണം- പ്രതിരോധിക്കും എന്ന കാര്യത്തിൽ അത്ര ശുഭമല്ല പ്രതികരണങ്ങൾ. സോഷ്യൽ മീഡിയയിലെ വെറുപ്പും വലത് പ്രചാരണങ്ങളും പറയുമ്പോൾ ആഭ്യന്തരവകുപ്പിന്റെ റോളിനെ കുറിച്ച് വിമർശനങ്ങളിൽ വരാത്തത് എന്ത്‌കൊണ്ടാണ് എന്നത് അത്ഭുതകരമാണ്. ബിജെപിയുടെ-SNDP കടന്ന് കയറ്റങ്ങളെ പ്രതിരോധിക്കുന്നതിൽ സിപിഐഎം ഒറ്റക്ക് നവോദ്ധാനകൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നാണ് ഐസക് പറയുന്നത്.

അത്കൊണ്ട് ആശിക്കുന്ന റിസൾട്ട് ഉണ്ടാകുമോ എന്ന് ഉറപ്പ് പറയാനാവില്ല. വർഗീയതക്കെതിരെ സമാധാനപ്രസംഗങ്ങൾ കാര്യമായ മാറ്റം കൊണ്ട് വരില്ല.സിപിഐഎം എല്ലാ കാലത്തും വർഗീയതകളോട് നേരിട്ട് ഏറ്റുമുട്ടിയാണ് നിന്നത്.

ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള ഐസക്കിന്റെ വീക്ഷണം കൃത്യമാണ്. സമുദായത്തെ സ്വാധീനിക്കുന്ന തരത്തിൽ രാഷ്ട്രീയ അഭിപ്രായം പറയാനുള്ള ആത്മവിശ്വാസം അവർക്കുള്ളത് ഗൗരവത്തോടെ പാർട്ടി കാണുന്നുണ്ട്.എന്നാൽ അത് ലീഗിനെ കൂടി പ്രശ്നവത്കരിച്ച് പൂർത്തിയാകേണ്ടതുണ്ട്. എന്ത് കൊണ്ട് മുസ്ലിം ലീഗിന്റെ പ്രാദേശിക- സംസ്ഥാന നേതാക്കൾ മതനേതാക്കളുടെ പട്ടികയിൽ കൂടെ ഉൾപ്പെടുന്നു എന്നത് വിമർശനപരമായി നേരിടണം.മുസ്ലിം സാമുദായിക നേതാക്കളോട് ഈ വൈരൂദ്ധ്യത്തെ കുറിച്ചും- ജമാഅത്ത് സ്വാധീനങ്ങളെ കുറിച്ചും സംസാരിക്കേണ്ടതുണ്ട്.

ശത്രുക്കളുടെ ബലത്തെയും ആഴത്തെയും പ്രവർത്തനത്തെയും ഐസക് സത്യസന്ധമായി സമീപിച്ചിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയയൊക്കെ ഒന്നുമല്ല എന്ന് 2024 ജൂൺ നാല് വരെ ഐസക്കിനെ പോലെയുള്ള നേതാക്കൾ കരുതിയിരുന്നു എന്നത് പാർട്ടി നേതൃത്വം എത്തിപ്പെട്ട അവസ്ഥയെ ചൂണ്ടി കാണിക്കുന്നുണ്ട്. ബിജെപി 2009 ൽ അമിത് മാളവ്യയെ സോഷ്യൽ മീഡിയ ഹെഡ് ആക്കി പ്രവർത്തനം തുടങ്ങിയ രാജ്യത്ത് ഇരുന്നാണ് 2024-ൽ സിപിഐഎം കേന്ദ്രകമ്മിറ്റി മെമ്പർ ഇങ്ങനെ പറയ്യുന്നത്. ഐസക്കിന്റെ ഇന്റർവ്യൂ കാണേണ്ടതാണ്‌.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...