ഇൻസ്റ്റഗ്രാമിൽ ഇനി രഹസ്യങ്ങളില്ല; ഡിഎം എൻക്രിപ്ഷൻ മെറ്റ പിൻവലിച്ചു, നിങ്ങളുടെ ചാറ്റുകൾ സുരക്ഷിതമാണോ?

എൻക്രിപ്ഷൻ ഒഴിവാക്കുന്നതോടെ, സന്ദേശങ്ങൾ സ്കാൻ ചെയ്യാനും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ, ഓൺലൈൻ ഗ്രൂമിUd തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താനും കമ്പനിക്ക് സാധിക്കും.

2026 മെയ് 8 മുതൽ ഇൻസ്റ്റഗ്രാം ഡയറക്ട് മെസ്സേജുകളിലെ (DM) എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മെറ്റ ഔദ്യോഗികമായി പിൻവലിച്ചു. ഇതോടെ ഉപയോക്താക്കൾക്ക് തങ്ങളുടെ ചാറ്റുകളിൽ ഇതുവരെ ലഭിച്ചിരുന്ന പൂർണ്ണ സ്വകാര്യത നഷ്ടപ്പെടുകയാണ്. 2023 മുതൽ ഇൻസ്റ്റഗ്രാമിൽ ലഭ്യമായിരുന്ന ഈ സുരക്ഷാ സംവിധാനം ഒഴിവാക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ മാർച്ചിൽ തന്നെ മെറ്റാ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ മാറ്റം നിലവിൽ വന്നതോടെ ഇൻസ്റ്റഗ്രാമിലെ നിങ്ങളുടെ സന്ദേശങ്ങൾ ഇനി പഴയതുപോലെ അതീവ രഹസ്യമായിരിക്കില്ല എന്ന് സാരം.

പ്രധാനമായും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മെറ്റാ ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത് എന്ന് വിലയിരുത്തപ്പെടുന്നു. ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോം കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്നുവെന്ന് കാണിച്ച് കമ്പനിക്ക് മുൻപ് നിരവധി നിയമനടപടികളും കോടിക്കണക്കിന് രൂപയുടെ പിഴയും നേരിടേണ്ടി വന്നിരുന്നു.

എൻക്രിപ്ഷൻ ഒഴിവാക്കുന്നതോടെ, സന്ദേശങ്ങൾ സ്കാൻ ചെയ്യാനും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ, ഓൺലൈൻ ഗ്രൂമിUd തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താനും കമ്പനിക്ക് സാധിക്കും. കുട്ടികൾക്ക് നേരെയുള്ള സൈബർ അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കാരം.

എൻക്രിപ്ഷൻ ഇല്ലാതാകുന്നതോടെ ഇൻസ്റ്റഗ്രാമിലെ സന്ദേശങ്ങളെല്ലാം നിരന്തരം ട്രാക്ക് ചെയ്യപ്പെടുകയും നിയമവിരുദ്ധമായവ കണ്ടെത്തി നടപടികൾ സ്വീകരിക്കുകയും ചെയ്യും. സാങ്കേതിക പരിജ്ഞാനമുള്ളവർക്ക് ഈ മെസ്സേജുകൾ ആക്സസ് ചെയ്യാൻ സാധിച്ചേക്കാം എന്നത് വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സന്ദേശങ്ങൾ നിരന്തരം നിരീക്ഷിക്കപ്പെടുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെങ്കിലും സുരക്ഷിതമായ ഒരു പ്ലാറ്റ്‌ഫോം ഒരുക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഓരോ സന്ദേശവും ഇനി കമ്പനിയുടെ കർശനമായ പരിശോധനയ്ക്ക് വിധേയമായേക്കാം.

സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന മെസ്സേജുകളോ ചിത്രങ്ങളോ ഉണ്ടെങ്കിൽ അവ ഡൗൺലോഡ് ചെയ്ത് ബാക്കപ്പ് ചെയ്യാൻ മെറ്റാ ഉപയോക്താക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. ചാറ്റുകളിൽ ഇനിയും പൂർണ്ണമായ സ്വകാര്യതയും എൻക്രിപ്ഷനും ആഗ്രഹിക്കുന്നവർക്ക് ഈ സൗകര്യം ലഭ്യമായ മറ്റ് സന്ദേശ കൈമാറ്റ ആപ്പുകളിലേക്ക് മാറേണ്ടി വരും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഇനി വിജയ് സര്‍ക്കാര്‍’, 118 അല്ല 120 എംഎല്‍എമാരുടെ പിന്തുണയിൽ സത്യപ്രതിജ്ഞ

തമിഴ്‌നാട് നിയമസഭയിൽ ടിവികെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുക്കങ്ങൾ തുടങ്ങി. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെ ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. മുഖ്യമന്ത്രിക്ക് ഒപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നിയമന ഉത്തരവ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജക്ക് കൈമാറി. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് വിജയ് സര്‍ക്കാര്‍...

Keep exploring...

ഹൈക്കമാൻഡ് മൂന്ന് മണിക്കൂർ ചർച്ചയും പാളി, കേരളത്തിൽ ഇനിയും മുഖ്യമന്ത്രി ആയില്ല

കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാകുമെന്ന് അറിയാനാണ് കേരളജനത ദിവസങ്ങളായി കാത്തിരിക്കുന്നത്. കോൺ​ഗ്രസിന് ഇതുവരേയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ആയില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിന്...

‘ഇനി വിജയ് സര്‍ക്കാര്‍’, 118 അല്ല 120 എംഎല്‍എമാരുടെ പിന്തുണയിൽ സത്യപ്രതിജ്ഞ

തമിഴ്‌നാട് നിയമസഭയിൽ ടിവികെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുക്കങ്ങൾ തുടങ്ങി. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെ ചെന്നൈ...

More News

ഹൈക്കമാൻഡ് മൂന്ന് മണിക്കൂർ ചർച്ചയും പാളി, കേരളത്തിൽ ഇനിയും മുഖ്യമന്ത്രി ആയില്ല

കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാകുമെന്ന് അറിയാനാണ് കേരളജനത ദിവസങ്ങളായി കാത്തിരിക്കുന്നത്. കോൺ​ഗ്രസിന് ഇതുവരേയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ആയില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിന്...

‘ഇനി വിജയ് സര്‍ക്കാര്‍’, 118 അല്ല 120 എംഎല്‍എമാരുടെ പിന്തുണയിൽ സത്യപ്രതിജ്ഞ

തമിഴ്‌നാട് നിയമസഭയിൽ ടിവികെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുക്കങ്ങൾ തുടങ്ങി. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെ ചെന്നൈ...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...